Connect with us

Culture

പി.വി അന്‍വറിന്റെ വിവാദ തടയണ പൊളിച്ചുനീക്കാന്‍ ഒരു മാസമെടുത്തേക്കും

Published

on


പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ചുനീക്കല്‍ ഒരു മാസത്തോളം നീണ്ടേക്കും. അഞ്ച് ദിവസമായി പൊളിച്ചുനീക്കല്‍ തുടരുകയാണ്. നിലവിലുള്ള തടയണ 12 മീറ്റര്‍ താഴ്ചയില്‍ പൊളിച്ചുമാറ്റി സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
2 ലക്ഷം ഘനയടിവെള്ളം സംഭരിക്കാന്‍ ശേഷിയുള്ള തടയണ മുകള്‍ ഭാഗം 25 മീറ്റര്‍ വീതിയിലും മധ്യഭാഗം 12 മീറ്ററും താഴ്ഭാഗം ആറ് മീറ്റര്‍ വീതിയിലുമാണ് പൊളിച്ചുമാറ്റുന്നത്. ഇങ്ങനെ വരുമ്പോള്‍ മുകള്‍ ഭാഗത്ത് നിന്നും തടാകത്തിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തെക്കാള്‍ കൂടുതല്‍ പുറത്തേക്കൊഴുക്കാന്‍ സാധിക്കും. ഇതിനായി ഏകദേശം 3000 ഘനയടി മണ്ണ് നീക്കേണ്ടി വരും. എന്നാല്‍ മഴ കനത്തതോടെ മണ്ണ് മാറ്റല്‍ പ്രവൃത്തി ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. തടയണക്ക് സമീപം ആനശല്യം വര്‍ധിച്ചതിനാല്‍ അതിരാവിലെ ഏഴ് മണിക്ക് സ്ഥലത്തെത്താന്‍ ഉദ്യോഗസ്ഥര്‍ക്കും മണ്ണുമാറ്റുന്ന ജോലിക്കാര്‍ക്കും സാധിക്കുന്നില്ല. ഇന്നലെയും രാവിലെ ഏഴ് മണിക്ക് പ്രദേശത്ത് ആനശല്യമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 20 ദിവസത്തിലധികം ഇനിയും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തടയണ പൊളിച്ചു നീക്കി ജൂലൈ രണ്ടിന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ 21 ന് പൊളിച്ചു നീക്കല്‍ തുടങ്ങിയത്. മൂന്ന് മണ്ണുമാന്തികളുപയോഗിച്ചാണ് ഇപ്പോള്‍ പ്രവൃത്തി നടത്തുന്നത്. ഇതിന് ഒരു ദിവസം മാത്രം 40000 രൂപയിലധികം ചെലവു വരുന്നുണ്ട്. പ്രവൃത്തി കൂടുതല്‍ ദിവസം നീണ്ടാല്‍ പത്ത് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് സൂചന. പ്രവൃത്തി വിലയിരുത്തുന്നതിന് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് ഇന്നലെ ചീങ്കണ്ണിപ്പാലി റവന്യൂ മൈനിങ് ആന്റ് ജിയോളജി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി. കോടതി നിര്‍ദേശിച്ച സമയത്തിനകം തടയണ പൊളിച്ച് മാറ്റി സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കനത്ത മഴയില്‍ പ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വരികയോ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താമെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ 2015 ലാണ് കരാര്‍ പ്രകാരം സ്വന്തമായ സ്ഥലത്ത് അന്‍വര്‍ തടയണകെട്ടിയത്. അന്നത്തെ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാര്‍ സ്വാഭാവിക നീരൊഴുക്ക് തടയുന്ന രീതിയില്‍ നിര്‍മിച്ച തടയണ നിയമവിരുദ്ധമാണെന്നും നിര്‍മ്മാണ പ്രവൃത്തി തടയണമെന്നും ആവശ്യപ്പെട്ട് 2015 ജൂലൈ രണ്ടിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
തുടര്‍ന്ന്് 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി.ഭാസ്‌കരന്‍ തടയണ പൊളിക്കാന്‍ ഉത്തരവിട്ടെങ്കിലും നടപ്പാക്കിയില്ല. പിന്നീട് 2017 ല്‍ എം.പി വിനോദ് ഉത്തരവ് നടപ്പാക്കിയില്ലെന്ന് വീണ്ടും പരാതി നല്‍കിയതോടെ കലക്ടര്‍ അമിത് മീണ ദുരന്തനിവാരണ നിയമപ്രകാരം പൊളിക്കാന്‍ വീണ്ടും ഉത്തരവിട്ടു. ഇതിനെതിരെ അന്‍വറിന്റെ ഭാര്യാ പിതാവ് ഹൈക്കോടതിയെ സമീപച്ചതോടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending