Connect with us

More

ഖത്തര്‍ അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; യു.എസ്-ഖത്തര്‍ ബന്ധം ശക്തം

Published

on

 

ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദോഹയില്‍ തിരിച്ചെത്തി. ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയാണ് അമീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്്. ഖത്തറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായി വിലയിരുത്തപ്പെടുന്ന സന്ദര്‍ശനമാണിത്്്.
ഇടപെടലുകള്‍ കൊണ്ടും ലോകവും മേഖലയും വലിയ പ്രധാന്യത്തോടെയാണ് സന്ദര്‍ശനത്തെ നോക്കികണ്ടത്്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ട് ട്രംപ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സുദീര്‍ഘ ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, സൈനിക മേധാവികള്‍, വിവിധ സെനറ്റ് സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമീര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള 200 അംഗ ഖത്തരി ബിസിനസ് സംഘം മിയാമിയില്‍നിന്ന്് വ്യാപാര യാത്ര ആരംഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അത്. മിയാമിയിലും വാഷിങ്ടണിലും നടന്ന ഖത്തര്‍-യു.എസ് ബിസിനസ് സംരംഭകരുടെ സ്വീകരണ സമ്മേളനത്തിലും അമീര്‍ പങ്കെടുത്തു. ഖത്തറും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടേയും മറ്റു നിക്ഷേപ സഹകരണങ്ങളും നേട്ടങ്ങളും എടുത്തുപറഞ്ഞായിരുന്നു വാഷിങ്ടണില്‍ നല്‍കിയ സ്വീകരണത്തില്‍ അമീര്‍ സംസാരിച്ചത്. ഖത്തറും അമേരിക്കയും പതിറ്റാണ്ടുകളായി തുടരുന്ന ബന്ധം വീണ്ടും കൂടുതല്‍ മേഖലകളിലേക്ക് വളര്‍ത്താന്‍ അമീറിന്റെ സന്ദര്‍ശനത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്്.
വൈറ്റ് ഹൗസില്‍ ഊഷ്മള വരവേല്‍പ്പാണ് അമീറിന് ഡൊണാള്‍ട്്് ട്രംപ് നല്‍കിയത്. ഉപരോധത്തിന്റെ ആദ്യ നാളുകളില്‍ എന്താണോ നിലപാട് കൈക്കൊണ്ടത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അമീറിനോടുള്ള ട്രംപിന്റെ സമീപനം. ഭീകരതയെ നേരിടുന്നതില്‍ ഖത്തറിന് നിര്‍ണായക പങ്കുണ്ടെന്നും അല്‍ഉദൈദ് വ്യോമ താവളം അതില്‍ പ്രാധനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ജനതക്ക്് വളരെ പ്രിയപ്പെട്ട നേതാവാണ് അമീറെന്നും അമേരിക്കയുമായുള്ള ഖത്തറിന്റെ ബന്ധം മികച്ച പുരോഗതിയിലാണെന്നുമാണ് ട്രംപ് പ്രഖ്യപിച്ചത്. ഖത്തര്‍ അമീറിന്റെ നയതന്ത്ര ഇടപെടലിന്റെ വിജയമായാണ് ട്രംപിന്റെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സഊദിയും യു.എ.ഇയും ബഹ്‌റൈനും ഖത്തറിനെതിരെ കര, വ്യോമ, നാവിക ഉപരോധം ആരംഭിച്ച ശേഷം അമീര്‍ നടത്തുന്ന പ്രധാന അമേരിക്കന്‍ സന്ദര്‍ശനങ്ങളിലൊന്നായിരുന്നു ഇത്. ഉപരോധവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ അമേരിക്കന്‍ നേതൃത്വത്തെ ധരിപ്പിക്കാനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഖത്തര്‍ മുന്‍പന്തിയില്‍ ഉണ്ടാവുമെന്ന് ആവര്‍ത്തിക്കാനും സന്ദര്‍ശനത്തിലൂടെ അമീറിന് കഴിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അമീര്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending