Video Stories
തൊഴില്‍ പരിഷ്കരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം; സ്വാഗതം ചെയ്ത് ഖത്തര്‍
ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു.
ഖത്തറിനെതിരായ 2014ലെ പരാതി സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കിനല്‍കിയ ഖത്തറിന്റെ ഭരണനേതൃത്വത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫഡറേഷന്‍ (ഐടിയു സി) ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോയും വ്യക്തമാക്കി. ഖത്തര്‍ നടപ്പാക്കുന്നത് സുധീരമായ തൊഴില്‍ പരിഷ്കരണങ്ങളാണ്്. ഇവിടെ പുതിയ യുഗം പിറന്നിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമേറിയതും ഖത്തറിന് അഭിമാനകരവുമാണ് ദിനമാണിന്ന്. പരിഷ്കരണം നടപ്പാക്കുന്നതില്‍ എല്ലാവരും പൂര്‍ണമായും ഖത്തറിനൊപ്പമുണ്ടാകും. ഖത്തറിലെ ധൈര്യശാലികളായ നേതൃത്വത്തിന്റെ പാത അയല്‍ രാജ്യങ്ങളായ സഊദിയും യുഎഇയും പിന്തുടരണമെന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോയില്‍ അവര്‍ വ്യക്തമാക്കി. ജനീവയില്‍ ചേര്‍ന്ന ഐഎല്‍ഒ ഗവേണിംഗ് ബോഡി ഐകകണ്ഠേനയാണ് ഖത്തറിനെതിരായ പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
2014ലെ അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിലായിരുന്നു ഐഎല്‍ഒയുടെ പരാതി. തൊഴിലാളി സംരക്ഷണത്തിനും പ്രചാരണത്തിനും സംഘടനയുമായി ഖത്തര്‍ ക്രിയാത്മക സഹകരണമാണ് നടത്തുന്നത്.
ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നതായും അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ പറഞ്ഞു.ഗവേണിങ് ബോഡിയുടെ വിവിധ സെഷനുകളില്‍ ഖത്തറിനെതിരായ പരാതി ഗൗരവതരമായി ചര്‍ച്ച ചെയ്തിരുന്നു.
തുടര്‍ന്നാണ് 33-ാം സെഷനില്‍ പരാതി അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ഖത്തറിനുവേണ്ടിയും അവിടത്തെ ഇരുപത് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്കായും ഈ നിമിഷം തങ്ങള്‍ ആഘോഷിക്കുകയാണെന്ന് ഗവേണിങ് ബോഡി ചെയര്‍പേഴ്സണ്‍ ലൂക്ക് കോര്‍ട്ട്ബീക്ക് പറഞ്ഞു. ഖത്തറിന്റെ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രതിബദ്ധതയിലേക്കുള്ള മാറ്റമാണ് പരാതിയിലൂടെയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ലോകകപ്പ് പദ്ധതികളില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികളില്‍ അന്വേഷണത്തില്‍ ഐഎല്‍ഒ അന്വേഷണ കമ്മീഷനെ ഇനി നിയോഗിക്കില്ല. തൊഴില്‍മേഖലയില്‍ ഖത്തറിന്റെ മറ്റൊരു വലിയ വിജയം കൂടിയാണ് ഐഎല്‍ഒയുടെ തീരുമാനം. രാജ്യത്തിന്റെ തൊഴില്‍പരിഷ്കരണങ്ങളെ രാജ്യാന്തര സംഘടനകള്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയാണ്. ഐഎല്‍ഒ ഫോറത്തില്‍ സംസാരിക്കവെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങളും തൊഴിലന്തരീക്ഷവും ഒരുക്കാന്‍ ഖത്തര്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രി ഡോ. ഇസ ബിന്‍ സാദ് അല്‍ ജഫാലി അല്‍നുഐമി പറഞ്ഞു.
ഒരു റോള്‍ മോഡലാകാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ സൗകര്യപ്രദമായ ആധുനിക തൊഴില്‍ സംവിധാനം വികസിപ്പിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന ചുവടുവെപ്പിനുള്ള അംഗീകാരമാണ് ഐഎല്‍ഒയുടെ പ്രഖ്യാപനമെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ) അറിയിച്ചു. കുടിയേറ്റ തൊഴില്‍ ശക്തിയുടെ ജീവിത- തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 അംഗീകരിച്ചിട്ടുണ്ട്. ലോകകപ്പിന് സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി കരാറുകാര്‍ നിര്‍മാണം തുടങ്ങുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ നിലപാടെടുത്തിരുന്നു.
പ്രവാസി തൊഴിലാളികള്‍ക്ക് ആധുനിക താമസ കേന്ദ്രങ്ങള്‍ പണിതും മറ്റുമായി നിരവധി പദ്ധതികളാണ് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയത്. അന്താരാഷ്ട്ര വിദഗ്ധര്‍ നല്കിയ മാര്‍ഗനിര്‍ദേശത്തിലും അഭിപ്രായത്തിലും നന്ദി അറിയിക്കുന്നതായും ജിസിഒ വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നട്ടെല്ലായ ദശലക്ഷണക്കിന് പ്രവാസി തൊഴിലാളികള്‍ക്കും ജിസിഒ നന്ദി അറിയിച്ചു.
ഐഎല്‍ഒ തീരുമാനത്തെ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി)യും സ്വാഗതം ചെയ്തു. ഖത്തര്‍ സ്വീകരിച്ച ഗുണകരമായ ചുവടുവയ്പ്പുകള്‍ക്കും പരിഷ്കരണ നടപടികള്‍ക്കുമുള്ള അംഗീകാരമാണിതെന്നും സമിതി വ്യക്തമാക്കി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala16 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala22 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

