Connect with us

Video Stories

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാ കൗണ്‍സിലില്‍ വനിതകള്‍

Published

on

ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍ ഖത്തര്‍ ഐടി കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ഡോ. ഹെസ്സ അല്‍ജാബര്‍, അയിഷ യൂസുഫ് അല്‍മന്നായി, ഹിന്ദ് അബ്ദുല്‍റഹ്മാന്‍ അല്‍മുഫ്ത, റീം അല്‍മന്‍സൂരി എന്നിവരാണ് ശൂറാ കൗണ്‍സിലിലെ വനിതകള്‍. ശൂറ കൗണ്‍സിലിന്റെ 46-ാമത് സെഷന് നവംബര്‍ പതിനാലിന് തുടക്കമാകും. ഇതുസംബന്ധിച്ച് അമീര്‍ ഉത്തരവിറക്കി. ഖത്തറിന്റെ ഏറ്റവും സുപ്രധാനമായ ഭരണഘടനാ സംവിധാനമാണ് ശൂറാ കൗണ്‍സില്‍. മന്ത്രിസഭ അംഗീകരിച്ച കരട് നിയമങ്ങള്‍, പൊതുവായ സര്‍ക്കാര്‍ നയങ്ങള്‍, രാജ്യത്തിന്റെ കരട് ബജറ്റ് എന്നിവ ചര്‍ച്ച ചെയ്യേണ്ട ചുമതലയും ഉത്തരവാദിത്വവും ശൂറാകൗണ്‍സിലിനാണ്.

1mwqnb
റാശിദ് ഹമദ് അല്‍ ഫര്‍ഹൂദ് അല്‍മദദി, നാസര്‍ റാശിദ് സിറെയ് അല്‍കഅബി, യൂസുഫ് റാശിദ് യൂസുഫ് അല്‍ ഖാതിര്‍, മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസ് അല്‍ഗാനിം അല്‍മദീദ്, ഇബ്‌റാഹിം ഖലീഫ ഇബ്‌റാഹിം അല്‍നസ്ര്‍, നാസര്‍ സുലൈമാന്‍ ഹൈദര്‍ മുഹമ്മദ് അല്‍ഹൈദര്‍, മുഹമ്മദ് അബ്ദുല്ല യൂസുഫ് അല്‍സുലൈത്തി, ഹാദി സെയ്ദ് അബ്ദുല്‍ ഹാദി ഹിലീത് അല്‍ഖയാരീന്‍, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍മന, നാസര്‍ ഖലീല്‍ ഇബ്‌റാഹിം യൂസുഫ് അല്‍ജെയ്ദ, സഖ്ര്‍ ഫഹദ് സഖ്ര്‍ അല്‍മുറൈഖി, നാസര്‍ അഹ്മദ് മുഹമ്മദ് അല്‍മല്‍കി അല്‍ജുഹാനി, അഹ്മദ് ഖലീഫ മിതീബ് റാശിദ് അല്‍ റുമൈഹി എന്നിവരുടെ ശൂറാ കൗണ്‍സിലിലെ അംഗത്വം പുതുക്കിയിട്ടുണ്ട്. അവശേഷിച്ച അംഗങ്ങളെ ഒഴിവാക്കി.
ഈ ഒഴിവ് നികത്തുന്നതിനായാണ് പുതിയതായി 28 അംഗങ്ങളെ ഉള്‍പ്പെടുത്തിയത്. യൂസുഫ് മുഹമ്മദ് യൂസുഫ് അല്‍ഉബൈദാന്‍, ഇസ്മാഈല്‍ മുഹമ്മദ് ശരീഫ് അല്‍ഇമാദി, അഹ്മദ് അബ്ദുല്ല സെയ്ദ് അല്‍മഹ്മൂദ്, അബ്ദുര്‍റഹ്മാന്‍ യൂസുഫ് അബ്ദുര്‍റഹ്മാന്‍ അല്‍ഖുലൈഫി, യൂസുഫ് അഹ്മദ് അലിഉംറാന്‍ അല്‍കുവാരി, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍ ജാബര്‍ അല്‍നുഐമി, മുഹമ്മദ് അബ്ദുല്ല അബ്ദുല്‍ഗാനി നാസര്‍ അല്‍അബ്ദുല്‍ഗാനി, ദഹ്‌ലാന്‍ ജമാന്‍ ബശീര്‍ അല്‍ഹമദ്, ഹെസ്സ സുല്‍ത്താന്‍ ജാബര്‍ മുഹമ്മദ് അല്‍ജാബര്‍, ഖലീഫ അലി ഖലീഫ അല്‍ഹിത്മി, അയിഷ യൂസുഫ് ഉമര്‍ അല്‍ ഹമദ് അല്‍മന്നായി, അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്ല അല്‍അത്തിയ്യ, നാസര്‍ സല്‍മീന്‍ ഖാലിദ് അല്‍സുവൈദി, മുഹമ്മദ് മഹ്ദി അജ്‌യാന്‍ മുഹമ്മദ് അല്‍അഹ്ബാബി, അലി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അല്‍ ിസ്‌നദ് അല്‍മുഹന്നദി, നാസര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ഹുമൈദി, മുബാറക് സെയ്ഫ് ഹംദാന്‍ മുസിഫ് അല്‍മന്‍സൂരി, ഖാലിദ് മുഹമ്മദ് അജാജ് അല്‍ കുബൈസി, മുഹമ്മദ് മന്‍സൂര്‍ ഖലീല്‍ അല്‍ഖലീല്‍ അല്‍ശഹ്‌വാനി, ഖാലിദ് അബ്ദുല്ല റാശിദ് അല്‍ബുഐനൈന്‍, മുഹമ്മദ് അലി ജാബര്‍ ഹമദ് അല്‍ഹിന്‍സബ്, അബ്ദുല്ല ഫഹദ് അബ്ദുല്ല ഗുറാബ് അല്‍മര്‍റി, അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അബ്ദുല്‍ലത്തീഫ് അല്‍സാദ, ഹിന്ദ് അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് മുബറല്‍ അല്‍മുഫ്ത, ഫഹദ് മുഹമ്മദ് ഫഹദ് സഅദ് മുസ്‌വീര്‍, സ്വാലിഹ് അബ്ദുല്ല മുഹമ്മദ് അല്‍ ഇബ്‌റാഹിം അല്‍ മന്നായി, മുഹമ്മദ് അലി സുല്‍ത്താന്‍ അല്‍അലി അല്‍മദീദ്, റീം മുഹമ്മദ് റാശിദ് അല്‍ ഹമ്മൂദി അല്‍മന്‍സൂരി എന്നിവരാണ് പുതുമുഖങ്ങള്‍.
അടുത്തിടെ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഇതാദ്യമായി വനിതാ വക്താവിനെ നിയോഗിച്ചിരുന്നു. ലുലുവ റാഷിദ് അല്‍ഖാതിറിനെയാണ് നിയമിച്ചത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending