Connect with us

Video Stories

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാ കൗണ്‍സിലില്‍ വനിതകള്‍

Published

on

ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍ ഖത്തര്‍ ഐടി കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ഡോ. ഹെസ്സ അല്‍ജാബര്‍, അയിഷ യൂസുഫ് അല്‍മന്നായി, ഹിന്ദ് അബ്ദുല്‍റഹ്മാന്‍ അല്‍മുഫ്ത, റീം അല്‍മന്‍സൂരി എന്നിവരാണ് ശൂറാ കൗണ്‍സിലിലെ വനിതകള്‍. ശൂറ കൗണ്‍സിലിന്റെ 46-ാമത് സെഷന് നവംബര്‍ പതിനാലിന് തുടക്കമാകും. ഇതുസംബന്ധിച്ച് അമീര്‍ ഉത്തരവിറക്കി. ഖത്തറിന്റെ ഏറ്റവും സുപ്രധാനമായ ഭരണഘടനാ സംവിധാനമാണ് ശൂറാ കൗണ്‍സില്‍. മന്ത്രിസഭ അംഗീകരിച്ച കരട് നിയമങ്ങള്‍, പൊതുവായ സര്‍ക്കാര്‍ നയങ്ങള്‍, രാജ്യത്തിന്റെ കരട് ബജറ്റ് എന്നിവ ചര്‍ച്ച ചെയ്യേണ്ട ചുമതലയും ഉത്തരവാദിത്വവും ശൂറാകൗണ്‍സിലിനാണ്.

1mwqnb
റാശിദ് ഹമദ് അല്‍ ഫര്‍ഹൂദ് അല്‍മദദി, നാസര്‍ റാശിദ് സിറെയ് അല്‍കഅബി, യൂസുഫ് റാശിദ് യൂസുഫ് അല്‍ ഖാതിര്‍, മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസ് അല്‍ഗാനിം അല്‍മദീദ്, ഇബ്‌റാഹിം ഖലീഫ ഇബ്‌റാഹിം അല്‍നസ്ര്‍, നാസര്‍ സുലൈമാന്‍ ഹൈദര്‍ മുഹമ്മദ് അല്‍ഹൈദര്‍, മുഹമ്മദ് അബ്ദുല്ല യൂസുഫ് അല്‍സുലൈത്തി, ഹാദി സെയ്ദ് അബ്ദുല്‍ ഹാദി ഹിലീത് അല്‍ഖയാരീന്‍, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍മന, നാസര്‍ ഖലീല്‍ ഇബ്‌റാഹിം യൂസുഫ് അല്‍ജെയ്ദ, സഖ്ര്‍ ഫഹദ് സഖ്ര്‍ അല്‍മുറൈഖി, നാസര്‍ അഹ്മദ് മുഹമ്മദ് അല്‍മല്‍കി അല്‍ജുഹാനി, അഹ്മദ് ഖലീഫ മിതീബ് റാശിദ് അല്‍ റുമൈഹി എന്നിവരുടെ ശൂറാ കൗണ്‍സിലിലെ അംഗത്വം പുതുക്കിയിട്ടുണ്ട്. അവശേഷിച്ച അംഗങ്ങളെ ഒഴിവാക്കി.
ഈ ഒഴിവ് നികത്തുന്നതിനായാണ് പുതിയതായി 28 അംഗങ്ങളെ ഉള്‍പ്പെടുത്തിയത്. യൂസുഫ് മുഹമ്മദ് യൂസുഫ് അല്‍ഉബൈദാന്‍, ഇസ്മാഈല്‍ മുഹമ്മദ് ശരീഫ് അല്‍ഇമാദി, അഹ്മദ് അബ്ദുല്ല സെയ്ദ് അല്‍മഹ്മൂദ്, അബ്ദുര്‍റഹ്മാന്‍ യൂസുഫ് അബ്ദുര്‍റഹ്മാന്‍ അല്‍ഖുലൈഫി, യൂസുഫ് അഹ്മദ് അലിഉംറാന്‍ അല്‍കുവാരി, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍ ജാബര്‍ അല്‍നുഐമി, മുഹമ്മദ് അബ്ദുല്ല അബ്ദുല്‍ഗാനി നാസര്‍ അല്‍അബ്ദുല്‍ഗാനി, ദഹ്‌ലാന്‍ ജമാന്‍ ബശീര്‍ അല്‍ഹമദ്, ഹെസ്സ സുല്‍ത്താന്‍ ജാബര്‍ മുഹമ്മദ് അല്‍ജാബര്‍, ഖലീഫ അലി ഖലീഫ അല്‍ഹിത്മി, അയിഷ യൂസുഫ് ഉമര്‍ അല്‍ ഹമദ് അല്‍മന്നായി, അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്ല അല്‍അത്തിയ്യ, നാസര്‍ സല്‍മീന്‍ ഖാലിദ് അല്‍സുവൈദി, മുഹമ്മദ് മഹ്ദി അജ്‌യാന്‍ മുഹമ്മദ് അല്‍അഹ്ബാബി, അലി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അല്‍ ിസ്‌നദ് അല്‍മുഹന്നദി, നാസര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ഹുമൈദി, മുബാറക് സെയ്ഫ് ഹംദാന്‍ മുസിഫ് അല്‍മന്‍സൂരി, ഖാലിദ് മുഹമ്മദ് അജാജ് അല്‍ കുബൈസി, മുഹമ്മദ് മന്‍സൂര്‍ ഖലീല്‍ അല്‍ഖലീല്‍ അല്‍ശഹ്‌വാനി, ഖാലിദ് അബ്ദുല്ല റാശിദ് അല്‍ബുഐനൈന്‍, മുഹമ്മദ് അലി ജാബര്‍ ഹമദ് അല്‍ഹിന്‍സബ്, അബ്ദുല്ല ഫഹദ് അബ്ദുല്ല ഗുറാബ് അല്‍മര്‍റി, അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അബ്ദുല്‍ലത്തീഫ് അല്‍സാദ, ഹിന്ദ് അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് മുബറല്‍ അല്‍മുഫ്ത, ഫഹദ് മുഹമ്മദ് ഫഹദ് സഅദ് മുസ്‌വീര്‍, സ്വാലിഹ് അബ്ദുല്ല മുഹമ്മദ് അല്‍ ഇബ്‌റാഹിം അല്‍ മന്നായി, മുഹമ്മദ് അലി സുല്‍ത്താന്‍ അല്‍അലി അല്‍മദീദ്, റീം മുഹമ്മദ് റാശിദ് അല്‍ ഹമ്മൂദി അല്‍മന്‍സൂരി എന്നിവരാണ് പുതുമുഖങ്ങള്‍.
അടുത്തിടെ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഇതാദ്യമായി വനിതാ വക്താവിനെ നിയോഗിച്ചിരുന്നു. ലുലുവ റാഷിദ് അല്‍ഖാതിറിനെയാണ് നിയമിച്ചത്.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending