Connect with us

Video Stories

ക്യൂബയിലെ യു.എസ് നയതന്ത്രജ്ഞരുടെ കേള്‍വി തകര്‍ത്തത് ശബ്ദ ആയുധം?

Published

on

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ കേള്‍വി പ്രശ്‌നങ്ങളുണ്ടായതിനെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര തര്‍ക്കം തുടങ്ങി. മനുഷ്യന്റെ ശ്രവണശേഷിക്ക് പുറത്തുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണത്തിന്റെ സാന്നിദ്ധ്യമാണ് ഇവര്‍ക്ക് കേള്‍വി നഷ്ടപ്പെടാന്‍ കാരണമായതെന്ന് യു.എസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് രണ്ട് ക്യൂബന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. 2016 അവസാനമാണ് ഹവാനയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കേള്‍വിപ്രശ്‌നമുണ്ടായത്.
ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ചില യു.എസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശന കാലാവധി വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് കേള്‍വിനഷ്ടമുണ്ടായത് എന്തുകൊണ്ടാണെന്ന് യു.എസ് അധികാരികള്‍ക്ക് പിടികിട്ടിയിരുന്നില്ല.
വിശദമായ അന്വേഷണത്തിലാണ് കേള്‍ക്കാവുന്ന ശബ്ദ പരിധിക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് പ്രശ്‌നക്കാരനെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തിന് അകത്തോ പുറത്തോ അവ സ്ഥാപിച്ചിരിക്കാമെന്ന് അമേരിക്കന്‍ അന്വേഷണ സംഘത്തിന്റെ നിഗമനം. നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസകേന്ദ്രങ്ങളുടെ മേല്‍നോട്ടം ക്യൂബന്‍ ഭരണകൂടത്തിനാണ്. യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണോ ഉപകരണങ്ങള്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ദ്രോഹിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ പ്രത്യേക സംരക്ഷണം നല്‍കണമെന്ന വിയന്ന കണ്‍വെന്‍ഷന്‍ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending