Video Stories
രഹാനെക്ക് നറുക്ക് വീഴും

ജോഹന്നാസ്ബര്‍ഗ്ഗ്: ആദ്യ രണ്ട് ടെസ്റ്റിലും അമ്പേ തോറ്റിരിക്കുന്നു-പരമ്പരയും നഷ്ടമായിരിക്കുന്നു. ഒരു ടെസ്റ്റ് കൂടി ബാക്കി-അത് നാളെ ആരംഭിക്കുന്നു. വാണ്ടറേഴ്‌സ് എന്ന അതിവിഖ്യാത പേസ് കൊട്ടാരത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ജയിക്കുന്നത് കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലിക്ക് നന്നായി അറിയാം. ജയിച്ചില്ലെങ്കിലും പക്ഷേ തോല്‍ക്കുന്നത് അദ്ദേഹത്തിന് ഭീകരമായ ക്ഷീണമാവും. ആ സത്യം തിരിച്ചറിഞ്ഞ് കൊണ്ട് മാനം കാക്കുക എന്ന മുദ്രാവാക്യത്തില്‍ ഇന്നലെ തന്നെ ടീം പരിശീലനം സജീവമാക്കി. നാല് മണിക്കൂറാണ് ജോഹന്നാസ്ബര്‍ഗ്ഗിലെ നല്ല വെയിലില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത്. സാധാരണ ഗതിയില്‍ മല്‍സരത്തിന്റെ തലേ ദിവസം മാത്രമാണ് നെറ്റ് പ്രാക്ടീസ് ഉണ്ടാവുക. പക്ഷേ സ്ഥിതിഗതികളുടെ ഗൗരവം ബോധ്യമായത് കൊണ്ട് തന്നെയാണ് തോല്‍ക്കരുത് എന്ന വ്യക്തമായ ലക്ഷ്യത്തില്‍ മുന്നൊരുക്കം നടത്തുന്നത്. രാവിലെ മൂന്ന് പേരായിരുന്നു കാര്യമായി പ്രാക്ടീസ് വേദിയില്‍ ഉണ്ടായിരുന്നത്-മുന്‍നിര ബാറ്റ്‌സ്മാന്മാരായ കെ.എല്‍ രാഹുലും മുരളി വിജയും ചേതേശ്വര്‍ പൂജാരയും. ഇവര്‍ക്ക് ഇന്ത്യയില്‍ നിന്നെത്തിയ നെറ്റ് പ്രാക്ടീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞ് കൊടക്കുമ്പോള്‍ മറ്റ് മൂന്ന് പേര്‍ കൂറെ മാറി നിന്ന് ചര്‍ച്ചകളിലായിരുന്നു. വിരാത് കോലിയും അജിങ്ക്യ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും. മൂന്ന് പേരും മുക്കാല്‍ മണിക്കൂറോളം സഗൗരവ ചര്‍ച്ചയിലായിരുന്നു- ഒരു ചിരി പോലും കാണാത്ത ഗൗരവ ഭാഷണം. തുടര്‍ന്ന് മൂന്ന് പേരും ബാറ്റിംഗ് പ്രാക്ടീസിനിറങ്ങി. നാല് മണിക്കൂര്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും മടങ്ങിയിട്ടും കോലിയും രഹാനെയും പരിശീലനം തുടര്‍ന്നു.
ഇന്ത്യന്‍ ക്യാമ്പ് നല്‍കുന്ന വ്യക്തമായ സൂചന രഹാനെ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് തന്നെയാണ്. ആദ്യ രണ്ട് ടെസ്റ്റിലും വൈസ് ക്യാപ്റ്റനെ പുറത്തിരുത്തിയതിന് ധാരാളം പഴി കേട്ടിരിക്കുന്നു ടീം മാനേജ്‌മെന്റ്. രഹാനെയെ കളിപ്പിക്കാത്തതിന് കാര്യമായ ന്യായീകരണം കോലിക്കും ഹെഡ് കോച്ച് രവിശാസ്ത്രിക്കും കൊടുക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ രഹാനെ ഇന്ത്യന്‍ മധ്യനിരയിലേക്ക് വരും. അങ്ങനെ വരുമ്പോള്‍ ആരെ മാറ്റി നിര്‍ത്തുമെന്ന വലിയ ചോദ്യവും ഉയരുന്നു. രോഹിത് ശര്‍മ്മയിലേക്കാണ് ചിലര്‍ വിരല്‍ ചൂണ്ടുന്നത്. പക്ഷേ രോഹിതിനെ പോലെ ഒരാളെ പെട്ടെന്ന് മാറ്റുമ്പോള്‍ അദ്ദേഹത്തിലേക്ക് വരുന്ന ചീത്തപ്പേര് ടെസ്റ്റിന് അനുയോജ്യനല്ലാത്ത ബാറ്റ്‌സ്മാന്‍ എന്നതാവും. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനായിരുന്നു രോഹിത്, നന്നായി ബാറ്റ് ചെയ്യാറുണ്ട്-അദ്ദേഹത്തെ പോലെ സീനിയറായ ഒരാളെ മാറ്റുന്നതിനേക്കാള്‍ ഹാര്‍ദിക് പാണ്ഡ്യ എന്ന ആറാമനെ മാറ്റുകയാവും ഉചിതമെന്നാണ് ടീമിന് ലഭിക്കുന്ന ഉപദേശം.
ഹാര്‍ദിക് ഇത് വരെ ആറാം നമ്പറില്‍ വിശ്വസ്തനായിട്ടില്ല. കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ മിന്നല്‍ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമാണ്. രണ്ടാം ടെസ്റ്റിലെ ദയനീയമായ റണ്ണൗട്ടും ബൗളര്‍ എന്ന നിലയിലെ മോശം പ്രകടനവും കൂട്ടി വായിക്കുമ്പോള്‍ ഹാര്‍ദിക്ക് പുറത്തിരിക്കാനാണ് സാധ്യത. പക്ഷേ അദ്ദേഹത്തിന് നായകന്റെ ഉറച്ച പിന്തുണയുണ്ട്. സ്പിന്നര്‍ അശ്വിനെ മാറ്റിയാലോ എന്ന ചിന്തയും ഗൗരവതരത്തില്‍ നടക്കുന്നു. വാണ്ടറേഴ്‌സ് പേസിനെ തുണക്കുന്ന സാഹചര്യത്തില്‍ നാല് സീമര്‍മാര്‍ എന്ന കോമ്പിനേഷനാണ് ആലോചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരെ കളിപ്പിക്കാം. അശ്വിനാണ് മാറുന്നതെങ്കില്‍ ആ സ്ഥാനത്ത് ഹാര്‍ദ്ദിക്കിനും കളിക്കാം.
അശ്വിന്‍ പരമ്പരയില്‍ സാമാന്യ ഫോമിലാണ്. സെഞ്ചൂറിയനില്‍ ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും അദ്ദേഹത്തിന് വിശ്വാസ്യതയുണ്ട്. വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ഇന്ത്യന്‍ ക്യാമ്പ് അസ്വസ്ഥമാണ്. വൃദ്ധിമാന്‍ സാഹ പരുക്കേറ്റ് മടങ്ങിയതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിച്ചത് പാര്‍ത്ഥീവ് പട്ടേലായിരുന്നു. നല്ല ബാറ്റ്‌സ്മാനാണ് ഗുജറാത്തുകാരന്‍. പക്ഷേ രണ്ടാം ടെസ്റ്റില്‍ നിര്‍ണായകമായ വേളയില്‍ രണ്ട് ക്യാച്ചുകള്‍ അദ്ദേഹം നിലത്തിട്ടതോടെയാണ് പ്രശ്‌നമായത്. സാഹക്ക് പകരം ടീമിലെത്തിയ ദിനേശ് കാര്‍ത്തിക്കിന് മൂന്നാം ടെസ്റ്റില്‍ അവസരം നല്‍കാനും മാനേജ്‌മെന്റിന് മടിയുണ്ട്. കാരണം സമീപകാലത്തായി കാര്‍ത്തിക് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. അത്തരമൊരാളെ നിര്‍ണായകമായ ഒരു മല്‍സരത്തില്‍ രംഗത്തിറക്കണമോ എന്ന ചോദ്യമാണുള്ളത്. ടീമിന്റെ കാര്യത്തില്‍ ഇന്ന് ടീം മാനേജ്‌മെന്റ് അന്തിമ തീരുമാനമെടുക്കും.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ