Connect with us

Cricket

ദ്രാവിഡിനെ അയയ്ക്കൂ, ടീം ഇന്ത്യയെ രക്ഷിക്കൂ; ആവശ്യവുമായി മുന്‍ ക്യാപ്റ്റന്‍

വെറും 36 റണ്‍സ് മാത്രമാണ് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയത്. 4,2,0,9,4,4,0,8,1 എന്നിങ്ങനെയാണ് ബാറ്റ്‌സ്മാന്മാര്‍ നേടിയ റണ്‍സ്.

Published

on

മുംബൈ: അഡലൈഡ് ക്രിക്കറ്റ് ടെസ്റ്റിലെ കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍. വെറും 36 റണ്‍സിന് എല്ലാവരും പുറത്തായ ബാറ്റിങ് നിരയെ രക്ഷിക്കാന്‍ വിദഗ്ധരെ തന്നെ അയയ്ക്കണം എന്ന മുറവിളിയും ഉയരുന്നുണ്ട്. ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കണം എന്നാണ് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി കോച്ചാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ദ്രാവിഡ്.

‘ടീമിനെ സഹായിക്കാനായി ബിസിസിഐ ഉടന്‍ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കണം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു മാത്രമേ ബാറ്റ്‌സ്മാന്മാരെ സഹായിക്കാന്‍ ആകൂ. നെറ്റില്‍ ദ്രാവിഡിന്റെ സാന്നിധ്യം കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കും. കോവിഡ് കാരണം ഒമ്പതു മാസമായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി അടച്ചിട്ടിരിക്കുകയാണ്. അതു കൊണ്ട് അദ്ദേഹത്തിന് പോകാന്‍ എളുപ്പമാണ്’- വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

2003ല്‍ ഇന്ത്യ വിജയിച്ച അഡലൈഡ് ടെസ്റ്റിലെ ഹീറോ ആയിരുന്നു ദ്രാവിഡ്. ഇന്ത്യ നാലു വിക്കറ്റിന് ജയിച്ച മത്സരത്തില്‍ 233, 72 റണ്‍സാണ് ദ്രാവിഡ് സ്‌കോര്‍ ചെയ്തിരുന്നത്. ആ പരമ്പരയില്‍ 123.8 ശരാശരിയില്‍ 619 റണ്‍സാണ് വന്മതില്‍ എന്നറിയപ്പെടുന്ന ദ്രാവിഡ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ നടന്ന 16 ടെസ്റ്റുകളില്‍ ദ്രാവിഡ് 41.64 ശരാശരിയില്‍ 1166 റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്.

2017ല്‍ ക്രിക്കറ്റ് ഉപദേശക സമിതി അധ്യക്ഷനായ സൗരവ് ഗാംഗുലി ദ്രാവിഡിനെ ബാറ്റിങ് ഉപദേഷ്ടാവായി നിയമിക്കാനുള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ ബിസിസിഐ ഹെഡ് കോച്ച് രവി ശാസ്ത്രി നിര്‍ദേശിച്ചവരെ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതിനിടെ, വെറും 36 റണ്‍സ് മാത്രമാണ് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയത്. 4,2,0,9,4,4,0,8,1 എന്നിങ്ങനെയാണ് ബാറ്റ്‌സ്മാന്മാര്‍ നേടിയ റണ്‍സ്. ടീം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ടോട്ടലാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Cricket

ഐപില്‍: പഞ്ചാബ് കിങ്‌സിന് ഡല്‍ഹിക്കെതിരെ നാലു വിക്കറ്റ് ജയം

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി

Published

on

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. പഞ്ചാബ് കിംഗ്‌സിനെതിരൊയ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് അടിയറവ് പറഞ്ഞത്. 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാന്‍ പഞ്ചാബ് കിംഗ്‌സിന് സാധിച്ചു.

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്. അവസാന ഓവറുകളിൽ ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റൺ കത്തികയറിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. 21 പന്തിൽ 38 റൺസാണ് താരം നേടിയത്. സിക്‌സർ പറത്തിയാണ് വിജയറൺ നേടിയത്. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

Continue Reading

Cricket

‘അടിച്ച് കയറി ഡല്‍ഹി’; പഞ്ചാബിന് 175 റണ്‍സ് വിജയലക്ഷ്യം

25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ

Published

on

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുത്തു.

https://twitter.com/DelhiCapitals/status/1771507252215558557

പത്ത് പന്തുകൾ മാത്രം നേരിട്ട അഭിഷേക് പൊറൽ 32 റണ്‍സെടുത്തു പുറത്താകാതെനിന്നു. 25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ. കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന ഓവറിൽ അഭിഷേക് പൊറൽ അടിച്ചെടുത്തത് 25 റൺസ്. ഡേവിഡ് വാർണര്‍ (21 പന്തിൽ 29), മിച്ചൽ മാർഷ് (12 പന്തിൽ 20), ഷായ് ഹോപ് (25 പന്തിൽ 33), ക്യാപ്റ്റൻ ഋഷഭ് പന്ത് (13 പന്തിൽ 18), അക്ഷര്‍ പട്ടേൽ (13 പന്തിൽ 21) എന്നവരാണു ഡൽഹിയുടെ മറ്റു പ്രധാന സ്കോറർമാർ.

Continue Reading

Trending