Connect with us

Culture

രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വളരുന്നു; പ്രതിപക്ഷനിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് സര്‍വെ ഫലം

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്ന് പുതിയ സര്‍വെ ഫലം. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന്‍ എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ജനപ്രീതി വര്‍ധിക്കുന്നതായി പറയുന്നത്.

അടുത്ത വര്‍ഷം രാജ്യം പൊതുതെരഞ്ഞെടുപ്പ് നേരിടാനിരിക്കെ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷനിരയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെ ഇയര്‍ത്തിക്കാട്ടും എന്നതായിരുന്നു സര്‍വെ വിഷയം. പ്രതിപക്ഷ നിരയില്‍ നിന്ന് മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിയാണ് വേണ്ടതെന്ന് സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം വിശാല പ്രതിപക്ഷത്തിന്റെ പ്രധാമമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിക്ക് വെറും എട്ടു ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തു.

സമാന സര്‍വേ 2016 ഫെബ്രുവരിയിലും ഇന്ത്യ ടുഡെ നടത്തിയിരുന്നു. അന്ന് 32 ശതമാനം ആളുകളാണ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ 14 ശതമാനം അധികം ആളുകള്‍ രാഹുല്‍ ഗാന്ധിയെ മോദിക്ക് പകരം നില്‍ക്കാന്‍ യോഗ്യതയുള്ള നേതാവായി കണക്കാക്കുന്നുവെന്നാണ് പുതിയ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

സര്‍വെയില്‍ പങ്കെടുത്ത 47 ശതമാനം മുസ്‌ലികളും രാഹുല്‍ ഗാന്ധിയെ പിന്തുണച്ചപ്പോള്‍, സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം ഹിന്ദുക്കളും രാഹുലിനൊപ്പം തന്നെ നിന്നു. ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ലാത്ത
കേരളം, കര്‍ണാടക, ആന്ധ്ര ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത്. ഈ മേഖലയിലുള്ള 56 ശതമാനം ആളുകളാണ് രാഹുല്‍ ഗാന്ധി മോദിക്ക് പകരക്കാരനാകാന്‍ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടത്. പടിഞ്ഞാറന്‍ മേഖലയിലെ 52 ശതമാനം ആളുകളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ 32 ശതമാനത്തിന്റെ പിന്തുണയേ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥ ശ്രേണിയില്‍പ്പെട്ട 12100 പേരാണ് സര്‍വെയില്‍ പങ്കാളികളായത്.

രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, പ്രിയങ്ക ഗാന്ധി, സോണിയാ ഗാന്ധി, പി ചിദംബരം, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ശരത് പവാര്‍, നവീര്‍ പട്‌നായിക്, മായാവതി, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു, നിതീഷ് കുമാര്‍, മുലായം സിങ് യാദവ് തുടങ്ങിയ ദേശീയ നേതാക്കളുടെ പട്ടികയില്‍ നിന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തത്.

സര്‍വേയില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ചിദംബരം, രാഹുല്‍ ഗാന്ധിയുടെ സഹോദരനി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ആറ് ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നാല് ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചു.

അതേസമയം അടുത്ത പ്രധാനമന്ത്രിയാരാകണം എന്ന ചോദ്യത്തിന് അധികമാളുകളും നരേന്ദ്ര മോദിയുടെ പേരാണ് നിര്‍ദേശിക്കുന്നത്. 69 ശതമാനം ആളുകളാണ് മോദിക്ക് അനുകൂലമായി സര്‍വേയില്‍ പിന്തുണച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending