Connect with us

Culture

വാനിന് മുകളില്‍ കയറി രാഹുലിനെ ചുറ്റിപ്പിടിച്ച് പെണ്‍കുട്ടിയുടെ സെല്‍ഫി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published

on

ഹമ്മദാബാദ്: ഗുജറാത്തില്‍ റോഡ് ഷോ നടത്തുകയായിരുന്ന രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ ചാടിക്കയറി സെല്‍ഫിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. ബുധനാഴ്ച ബറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സംഭവം.

രാഹുലിന്റെ വാനില്‍ ചാടിക്കയറിയ പെണ്‍കുട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചാണ് സെല്‍ഫി എടുത്തത്. വാനില്‍ നിന്ന് ഇറങ്ങവേ പെണ്‍കുട്ടി വീഴാതിരിക്കാന്‍ രാഹുല്‍ കരുതല്‍ കാട്ടുകയും ചെയ്തു. ബറൂച്ചില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിന്‍ നടത്തുകയായിരുന്നു രാഹുല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്യാംപെയിനിന് എത്തിയ രാഹുലിന് ഗുജറാത്തില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

Image result for rahul-gandhi-bharuch-girl-took-selfie-on-bus-during-road-show

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്ത് സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായാണ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞടുപ്പ് മുന്നേറുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം വന്‍ വ്യവസായികള്‍ക്കും ധനികര്‍ക്കും വേണ്ടി മാത്രമാണ്. സാധാരണക്കാര്‍ക്ക് അത്യാവശ്യമായ വെള്ളവും വീടും വൈദ്യുതിയും മോദി സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദക്ഷിണ ഗുജറാത്തിലെ ബിജെപി ശക്തികേന്ദ്രമായ ബറൂച്ചില്‍ നവ്‌സര്‍ജന്‍ യാത്രയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.

തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു കോണ്‍ഗ്രസ് നടത്തുന്ന യാത്രയുടെ മൂന്നാംഘട്ടം, ജംബൂസറില്‍ ഉദ്ഘാടനംചെയ്ത രാഹുല്‍ മോദി സര്‍ക്കാരിനെയും സാമ്പത്തിക നയങ്ങളെയും കണക്കറ്റു വിമര്‍ശിച്ചു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ധനികരെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. ജിഎസ്ടിയും നോട്ട് നിരോധനവുംമൂലം രാജ്യം കരയുമ്പോള്‍ ബിജെപി അത് ആഘോഷിക്കുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.

അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം ചോദിച്ചു. കള്ളപ്പണ വേട്ട പറഞ്ഞ് അധികാരത്തിലേറിയ മോദിക്ക് എത്ര പേരെ വെളിച്ചത്തു കൊണ്ടുവരാനായെന്ന് തെളിയിക്കണമെന്ന് രാഹുല്‍ വെല്ലുവിളിച്ചു. ‘വിജയ് മല്യയെ നോക്കൂ. അദ്ദേഹം ലണ്ടനില്‍ ജീവിതം ആഘോഷിക്കുകയാണ്. മോദിജി എന്താണ് ചെയ്തത്?, രാഹുല്‍ ചോദിച്ചു. ടാറ്റ, നാനോ പോലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോടി കണക്കിന് രൂപ ലോണ്‍ നല്‍കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ദുരിതമനുഭവിക്കുന്ന ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ല. അവര്‍ ഇന്നും ദുരിതമനുഭവിക്കുകയാണ്. ടാറ്റക്ക് നല്‍കിയ ലോണ്‍ തുകയുണ്ടെങ്കില്‍ എല്ലാ കര്‍ഷകരുടെയും കടം എഴുതി തള്ളാമായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ബിജെപി, സമുദായ സംഘടനകളെ വോട്ടിനായി ഉപയോഗിക്കുന്നതു തിരിച്ചറിഞ്ഞവരാണു ഹാര്‍ദിക് പട്ടേലും, അല്‍പേഷ് ഠാക്കൂറുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം വിവിധ സ്ഥലങ്ങളില്‍ ചെറുയോഗങ്ങളിലും പാര്‍ട്ടിസദസുകളിലും രാഹുല്‍ സംബന്ധിക്കും. വെള്ളിയാഴ്ച സൂറത്തില്‍ മഹാറാലിയോടെ പര്യടനം അവസാനിക്കും.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending