Connect with us

india

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം: ചില ചോദ്യങ്ങളും ഉത്തരങ്ങളും

പഞ്ചാബിലെ പട്യാലയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്‌

Published

on

പരിഭാഷ/നസീല്‍ വോയ്‌സി
ചോദ്യം: രാജ്യത്തെ പ്രതിപക്ഷം ദുർബലമാണ്, കാര്യമായ പ്രതിരോധം തീർക്കുന്നില്ല എന്നാണ് പൊതുവെയുള്ള ഒരു വിമർശനം. അതിനുള്ള മറുപടി?
■■ ജനാധിപത്യ സംവിധാനത്തിന്റെ, ഫ്രെയിംവർക്കിന്റെ ഒരു ഭാഗമാണ് പ്രതിപക്ഷം. പ്രതിരോധം തീർക്കുന്ന ഒരു സംവിധാനം. അതിനു പക്ഷേ സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനങ്ങളും ഫ്രീ പ്രസുമുണ്ടാവണം (സ്വതന്ത്ര മാധ്യമങ്ങൾ). അപ്പോഴേ അതിന് കൃത്യമായി പ്രവർത്തിക്കാനാവൂ. ഇവിടെ അതില്ല! അതില്ലാത്ത ഇടത്ത് പ്രതിപക്ഷത്തിന്റെ പ്രവർത്തനം പരിമിതമായിപ്പോവും. സ്വതന്ത്രമായ ഇൻസ്റ്റിറ്റൂഷ്യനും മാധ്യമപ്രവർത്തനവും തരൂ/ ഉറപ്പുവരുത്തൂ, അപ്പോ കാണിച്ചു തരാം പ്രതിപക്ഷമെന്താണ്. പിന്നെ ഈ സർക്കാരിന് തുടരാനാവില്ല!
വിചിത്രമാണ് ഈ രാജ്യത്തെ കാര്യങ്ങൾ. സ്വന്തം അതിർത്തിയിലേക്ക് മറ്റൊരു രാജ്യം കടന്നു കയറിയാൽ ലോകത്തെ ഏത് ചെറുരാജ്യവും ഒച്ചവയ്ക്കും. പക്ഷെ ഇവിടെ ആരും മിണ്ടുന്നില്ല! ഉത്തർപ്രദേശിലെ സംഭവം നോക്കൂ. ഒരു പാവം ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി, അവളുടെ കഴുത്ത് പൊട്ടി മരിക്കുന്നു! അപ്പോഴും മാധ്യമങ്ങളടക്കം നിശബ്ദം!
ചോദ്യം: ബിജെപിയും പ്രധാനമന്ത്രിയും പറയുന്നു ജിഎസ്ടി, നോട്ട് നിരോധനം, കാർഷിക പരിഷ്കാരങ്ങൾ…എല്ലാം ജനങ്ങൾ സ്വീകരിച്ചതാണെന്ന്. അതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്ന്. എങ്ങനെ പ്രതികരിക്കുന്നു?
■■ ഒരു കാര്യം ചെയ്യൂ. നിങ്ങൾ ഈ ചോദ്യം ഈ രാജ്യത്തെ ചെറുകിട കച്ചവടക്കാരോടും സംരംഭകരോടും ചോദിച്ചു നോക്കൂ. നോട്ടു നിരോധനവും ജിഎസ്ടിയും അവരെ എങ്ങനെയാണ് ബാധിച്ചതെന്ന്. അവർ പറഞ്ഞു തരും. ഇവിടെ നിന്ന് പുറത്തേക്കിറങ്ങി കർഷകരോടു ചോദിച്ചു നോക്കൂ, ഇതൊക്കെ അവരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് – ആ ഉത്തരങ്ങളാണ് എന്റേതും.
ചോദ്യം: ഉത്തർപ്രദേശിലെ സന്ദർശനവും ഇപ്പോഴിതാ പഞ്ചാബിലെ യാത്രയും അടക്കം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പൊളിറ്റിക്കൽ ടൂറിസം നടത്തുകയാണെന്ന് ബിജെപിയും ദേശീയ മാധ്യമങ്ങളും ആരോപിക്കുന്നു. ട്രാക്ടർ സീറ്റിലെ കുഷൻ ചൂണ്ടിക്കാണിച്ചൊക്കെയാണ് വിമർശനം…?
■■ അതൊക്കെയേ അവർ ചോദിക്കൂ. നരേന്ദ്ര മോദി അമേരിക്കയിൽ പോയി എണ്ണായിരം കോടിയുടെ പുതിയ വിമാനം വാങ്ങിയതിനെക്കുറിച്ച് അവർ മിണ്ടില്ല! ഒരു ചോദ്യവും ചോദിക്കില്ല! രാഹുൽ ഗാന്ധിയും ക്യാപ്റ്റൻ അമരീന്ദർ സിങ്ങും സഞ്ചരിച്ച ട്രാക്ടർ സീറ്റിന് കുഷനുണ്ടല്ലോ എന്നതാണ് അവരുടെ ചോദ്യം!
ചോദ്യം: ഫെഡറൽ സംവിധാനത്തിനായി നിലകൊള്ളുന്നു എന്നാണല്ലോ താങ്കൾ പറയുന്നത്. 1970കളിൽ പഞ്ചാബ് ആവശ്യപ്പെട്ടിരുന്നതും ഇത് തന്നെയാണ്. പഞ്ചാബും പഞ്ചാബികളും എന്തിന് നിങ്ങളെ വിശ്വസിക്കണം?
■■ ഞാൻ ചെയ്യുന്നത് നോക്കിയിട്ട്, കഴിഞ്ഞ കാലങ്ങളിൽ ഞാൻ കൊകൊണ്ട നിലപാടുകൾ നോക്കിയിട്ട് വിശ്വസിച്ചാൽ മതി. എന്റെ ഓർമയിലുള്ള, ഒരിക്കലും എനിക്ക് മറക്കാനാവാത്ത ചെറിയൊരു അനുഭവം പറയാം. 1977ൽ എന്റെ മുത്തശ്ശി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അതിന് ശേഷം വീട്ടിൽ ആരുമില്ലായിരുന്നു, ഒരാൾ പോലും ഇല്ലാതെ ശൂന്യം. പക്ഷേ ആ സമയത്തും അവരോടൊപ്പം, ഞങ്ങളോടൊപ്പം നിൽക്കാൻ സിഖുകാരുണ്ടായിരുന്നു. ആ ചിത്രം ഞാനൊരിക്കലും മറക്കില്ല. എന്താണെന്നറിയില്ല, പഞ്ചാബിനോടും തമിഴ്നാടിനോടും എനിക്കെപ്പോഴും ആ അടുപ്പമുണ്ട്, ആ മനുഷ്യരോട് കാരണമറിയാത്തൊരു കടപാടുണ്ട്.
എന്തിന് എന്നെ വിശ്വസിക്കണം എന്നതിന് എന്റെ പൊളിറ്റികൽ ലൈഫ് നോക്കിയാൽ മതി. ഞാനെടുത്ത നിലപാടുകളും. കർഷക ബില്ലിൽ ഞാനിതാ, ഇവിടെ കർഷകരോടൊപ്പമുണ്ട്. ന്യായ് പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ കുറേ പേർ എന്നെ പരിഹസിച്ചു, പക്ഷെ അത് തന്നെയാണ് ഇപ്പോഴും എന്റെ നിലപാട്. തൊഴിലുറപ്പ് പദ്ധതിയിലും ചെറിയൊരു ഭാഗമായി. ഇങ്ങനെ ഓരോ സമയത്തും ജനങ്ങളോടൊപ്പം നിൽക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കരുത്തനായ ഒരാളും ദുർബലനായ ഒരാളും അടികൂടുന്നത് കണ്ടാൽ ആ ദുർബലന്റെ കൂടെ നിൽക്കാനേ എനിക്ക് തോന്നൂ. അതെന്റെ ഉള്ളിലുള്ളതാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് രാഷ്ട്രീയപരമായി എനിക്ക് കൂടുതൽ പരിഹാസങ്ങളും അടിച്ചമർത്തലുകളും നേരിടേണ്ടി വരാറുള്ളതും!
ചിലപ്പോൾ എനിക്ക് തോന്നും, എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എളുപ്പം മറ്റേ പക്ഷത്ത് നിൽക്കുന്നതാണ്. പക്ഷെ ഈ നിലപാടുകൾ, അതെന്റെ ഉള്ളിലുള്ളതാണ്. അതിലാണ് ഞാനുറച്ച് നിൽക്കുന്നതും. ഒരു ദളിത് പെൺകുട്ടിക്ക് അക്രമം നേരിടേണ്ടി വന്നാൽ അവളോടൊപ്പമേ എനിക്ക് നിൽക്കാനാവൂ, കർഷകർക്കൊരു പ്രശ്നം വന്നാൽ അതിനോടൊപ്പമേ ഞാൻ നിലകൊള്ളൂ. അതിനു വേണ്ടി കുറച്ച് ലാത്തിയടിയേറ്റാലും കുഴപ്പമില്ല.
ചോദ്യം: കർഷക ബിൽ പാസാക്കുന്ന സമയത്ത് നിങ്ങൾ എവിടെയായിരുന്നു, സഭയിൽ പോലുമില്ലായിരുന്നല്ലോ എന്ന്..?
■■ ആ സമയത്ത് ഞാനെന്റെ അമ്മയോടൊപ്പം അവരുടെ മെഡിക്കൽ ചെക്കപ്പിനായി പോയതായിരുന്നു. എന്റെ സഹോദരിക്ക് പോകാനായില്ല, അവരുടെ സ്റ്റാഫിലെ ചിലർക്ക് കോവിഡുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ പോയി. എല്ലാത്തിലുമുപരി ഞാനൊരു മകനാണ്, എനിക്കെന്റെ അമ്മയോട് ഉത്തരവാദിത്വമുണ്ട്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending