kerala
ചെന്നെല്ലിന് ചോറുണ്ട്, ചേറിലിറങ്ങി, വയനാടിന്റെ ഹൃദയം കീഴടക്കി രാഹുല്‍
കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.

കെ.എസ് മുസ്തഫ
കല്‍പ്പറ്റ: കാത്തുനിന്നവര്‍ക്ക് മുന്നിലേക്ക് ഹൃദയത്തില്‍ തൊട്ട അഭിവാദ്യവുമായെത്തി, വയനാടന്‍ നെല്‍പാടങ്ങളിലിറങ്ങി, കര്‍ഷകരുടെ കരം ചേര്‍ത്ത് പിടിച്ച്, ചെന്നെല്ലിന് ചോറുണ്ട് മറ്റൊരു മൂന്ന് ദിവസം കൂടി വയനാടിലലിഞ്ഞ് രാഹുല്‍ ഗാന്ധി എം.പി ഡല്‍ഹിക്ക് മടങ്ങി. മൂന്ന് ദിവസവും വേവലാതികളുടെയും നോവുകളുടെയും അനീതികളുടെയും കഥകള്‍ നിവേദനങ്ങളാക്കിയെത്തിയവര്‍ക്ക് മുന്നില്‍ അയാള്‍ ആശ്വാസവും പ്രതീക്ഷയുമായി നിന്നു.
യു.പിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ കുടുംബം, പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ഡിഫറന്റ് ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് പ്രവര്‍ത്തകര്‍, അംഗവൈകല്യത്തെ തോല്‍പ്പിച്ച് നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആമിനയെന്ന വിദ്യാര്‍ത്ഥിനി, തൊഴിലാളികള്‍, കര്‍ഷകര്‍, സംഘടനകള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ രാഹുലിനെത്തേടിയെത്തി. തനിക്ക് മുന്നിലെത്തിയവര്‍ക്ക് മുന്നില്‍ സാധ്യമായ എല്ലാ സഹായങ്ങളും രാഹുല്‍ വാഗ്ദാനം നല്കി.
ചൊവ്വാഴ്ച വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍, മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം വൈകിട്ടോടെയാണ് വയനാട് ജില്ലയിലെത്തിയത്. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.
ജൈവ കൃഷി പ്രോത്സാഹനം, വയനാട്ടിലെ തനതു നെല്ലിനങ്ങളുടെ സംരക്ഷണം, കാര്ഷികോല്പാദന കമ്പനികളുടെയും കാര്‍ഷിക സംരംഭങ്ങളുടെയും ശാക്തീകരണം, വയനാടന്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണന സാധ്യത, ദേശീയവും അന്തര്‍ദേശീയവുമായ സാധ്യതകള്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ചര്‍ച്ചകളും നടന്നു. കലക്ടറേറ്റില്‍ നടന്ന ദിശ അവലോകനയോഗത്തില്‍ വയനാടന്‍ നെല്ലിന്റെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും ഊന്നല്‍ നല്‍കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചു.
തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി, കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തുന്ന ജൈവനെൽകൃഷിയും ഫാക്ടറിയും സന്ദർശിച്ചു. ഇത്തരം സംരംഭങ്ങൾ വയനാടൻ കാർഷികരംഗത്തെ ശക്തിപ്പെടുത്തും… pic.twitter.com/Aar3uM8RHw
— Rahul Gandhi – Wayanad (@RGWayanadOffice) October 21, 2020
നെല്പാടങ്ങളിലും തോട്ടം മേഖലയിലും നേരിട്ടെത്തിയ രാഹുല്‍ കര്‍ഷകരോടും തൊഴിലാളികളോടും ആശയവിനിമയം നടത്തി. തൃശ്ശിലേരിയിലെ പരമ്പരാഗത ജൈവ നെല്‍കൃഷിയെ കുറിച്ച് പഠിക്കുന്നതിനും കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും രാഹുലെത്തി. പാടത്തിറങ്ങിയ അദ്ദേഹം വയനാടിന്റെ പരമ്പരാഗത പൈതൃക വിത്തുകള്‍ കൃഷി ചെയ്തു ഓരോ സ്ഥലവും കണ്ടു കര്‍ഷകനായ ജോണ്‍സണില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇന്നലെ അതിരാവിലെ പനമരം കൊറ്റില്ലം സന്ദര്‍ശിച്ചായിരുന്നു രാഹുലിന്റെ ദിവസം ആരംഭിച്ചത്. ദേശാടനക്കിളികളുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളിലൊന്നായ കൊറ്റില്ലത്തില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് രാഹുല്‍ മടങ്ങിയത്. കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകനമുള്‍പ്പെടെയുള്ള യോഗങ്ങളില്‍ പങ്കെടുത്ത രാഹുല്‍, മണ്ഡലത്തിലെ വികസനകാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സ്കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങ് അവസാന നിമിഷം റദ്ദാക്കുകയും താന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിലക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയത്തോട് പ്രതിഷേധം രേഖപ്പെടുത്തിയ രാഹുല്‍, കേരളത്തിന്റെ പൊതുസ്വഭാവം റദ്ദ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിലെ കത്തുന്ന തിരിക്കുകള്‍ക്കിടയില്‍ വോട്ടര്‍മാരെ കണ്ട് മണ്ഡലത്തിന്റെ വികസനങ്ങളില്‍ നായകത്വം വഹിച്ചാണ് രാഹുല്‍ മൂന്ന് ദിനരാത്രങ്ങള്‍ക്ക് ശേഷം വയനാട്ടില്‍ നിന്ന് മടങ്ങിയത്.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്ജിന് വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
kerala
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂര്‍ ഗവണ്മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്കൂള്‍, തിരുവാര്‍പ്പ് ഗവണ്മെന്റ് യു.പി. സ്കൂള്‍, വേളൂര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂള്‍, വേളൂര്‍ ഗവണ്മെന്റ് യു.പി. സ്കൂള്‍, ചീപ്പുങ്കല്‍ ഗവണ്മെന്റ് വെല്‍ഫെയര്‍ യു.പി. സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കും ശനിയാഴ്ച (2025 ജൂണ്‍ 21) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala2 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി