india
രാഹുലിനെതിരായ നീക്കം മോദിയെ തിരിച്ചടി്ക്കുമോ?
അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും” എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും

കെ.പി ജലീല്‍
രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും പ്രതിപക്ഷകക്ഷികളെയാകെയും തുറുങ്കിലലടക്കുന്ന മോദിസര്‍ക്കാരിന്റെ നീക്കം ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യത്തിനെതിരാണ്. പക്ഷേ ഇതുകൊണ്ട് മോദിയും കൂട്ടരും പ്രതീക്ഷിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കുമോ ? ഇല്ലെന്നാണ് പലരും വിലയിരുത്തുന്നത്. മോദിയെ ജനം പ്രതീക്ഷയോടെ കണ്ട രണ്ട്തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് മുന്നിട്ടുനിന്നിരുന്നത്. പ്രതിപക്ഷത്തെ നേതാക്കളെയൊന്നാകെ നിഷ്പ്രഭമാക്കുന്നതായിരുന്ന മോദിയുടെ വരവും അധികാരാരോഹണവും. മുസ്ലിംകളായിരുന്നു അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും മുഖ്യശത്രുക്കള്‍.ഹിന്ദുത്വമാണ് അതിന്റെ മുഖമുദ്ര. എന്നാല്‍ ഇ്പ്പോള്‍ രണ്ടാം ഘട്ടത്തില്‍ പ്രതിപക്ഷത്തെ ആകെ അടിച്ചൊതുക്കുകയും ജയിലിലടക്കുകയും ചെയ്യുകയാണ് മോദിയും കൂട്ടരും. വിമാനത്താവളത്തില്‍വെച്ചാണ് കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്. അതിന് പറഞ്ഞകാരണം മോദിയെ വിമര്‍ശിച്ചുവെന്നതായിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മോദിയെ പുറത്താക്കൂ എന്ന പോസ്റ്റര്‍ പതിച്ചതിനാണ് നിരവധി പേരെ അറസ്റ്റ ്ചെയ്തത്. പോസ്റ്റര്‍ അച്ചടിച്ച പ്രസുടമകളും അറസ്റ്റിലായി. മദ്യനയം കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ സൂത്രധാരകരിലൊരാളുമായ മനീഷ്സിസോദിയയെ ജയിലിലട
ച്ചിരിച്ചിരിക്കുന്നു.
ഇപ്പോഴിതാ പ്രതിപക്ഷത്തെ ഏറ്റവും ഉയര്‍ന്ന നേതാവും മോദിയുടെ നയങ്ങളുടെ വിമര്‍ശകനുമായ രാഹുല്‍ഗാന്ധിക്കെതിരെ കേട്ടുകേള്‍വിയില്ലാത്തനീക്കമാണ് മോദി നടത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കളളന്മാര്‍ക്കെല്ലാം മോദിയുടെ പേരുവരുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചതിനാണ് ബി.ജെ.പി ഗുജറാത്ത് മുന്‍മന്ത്രിയുടെ പരാതിയില്‍ കേസെടുത്തതും ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് രാഹുലിനെ ശിക്ഷിച്ചിരിക്കുന്നതും. വിദേശത്തുപോയി ഇന്ത്യയെ അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു പാര്‍ലമെന്റിലുംപുറത്തും ബി.ജെ.പി മന്ത്രിമാര്‍ രാഹുലിനെതിരെ ബഹളം വെച്ചത്. ജനാധിപത്യം ഇന്ത്യയില്‍ ഹനിക്കപ്പെടുന്നുവെന്ന് പറഞ്ഞതിനാണിത്.
ഇതെല്ലാം വ്യക്തമാക്കുന്നത് മോദിയുടെ ഏകാധിപത്യശൈലി പരിധി വിട്ട് പുറത്തുവരുന്നു എന്നതാണ്. ആദ്യമത് മുസ്ലിംകള്‍ക്ക്മാത്രമെതിരെ ആയിരുന്നെങ്കില്‍ ഇപ്പോഴത് സകല ജനാധിപത്യസീമകളും കടന്ന് പ്രതിപക്ഷത്തെ എതിര്‍ശബ്ദങ്ങളെയാകെ അടിച്ചൊതുക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. മുമ്പ് മറ്റൊരു പ്രധാനമന്ത്രി സമാനമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും എതിര്‍ശബ്ദങ്ങളെ നിയന്ത്രിക്കുകയും ചെയ്തപ്പോള്‍ രാജ്യം അവര്‍ക്ക് തക്കതായി ശിക്ഷ നല്കി പുറത്തുനിര്‍ത്തിയത് മറക്കാനാവില്ല. പിന്നീട്തെറ്റ് ഏറ്റുപറഞ്ഞാണ് ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തി വീണ്ടും ഏഴുവര്‍ഷത്തോളം രാജ്യം ഭരിച്ചത്.
അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും” എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും. ഒരുകാലത്തും സമാനമായി രാജ്യത്തെ ഒരു നേതാവിനെതിരെ അയോഗ്യതാനീക്കമുണ്ടായിട്ടില്ല. ക്രിമിനല്‍ കേസുകളില്‍ രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന നിയമവ്യവസ്ഥയാണ് രാഹുലിനെതിരെ ഉപയോഗിച്ചിരിക്കുന്നത്. അപകീര്‍ത്തിക്കേസിലെ പരമാവധി ശിക്ഷയാണിത്. ഇത് പക്ഷേ മോദിയുടെ കുടുംബപ്പേര് ചൂണ്ടിക്കാട്ടിയാണെങ്കിലും അത് നിലനില്ക്കാന് സാധ്യത കുറവാണ്. സര്‍ക്കാരിനെയും ഭരിക്കുന്നവരെയും വിമര്‍ശിക്കാന്‍ ഭരണഘടനാപരമായി തന്നെ പൗരന് അവകാശമുണ്ടെന്നത് കോടതികള്‍ക്ക് മറച്ചുപിടിക്കാനാവില്ല. മുമ്പ് ഇതേ മോദി തന്നെ ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയപ്പോള്‍ കേസെടുത്തത് മറ്റൊരു സംസ്ഥാനത്ത് -രാജസ്ഥാന്- ആണെന്ന് പറഞ്ഞാണ് കേസ് റദ്ദാക്കപ്പെട്ടത്. ആ വ്യവസ്ഥ വെച്ചും രാഹുലിനെതിരായ കേസ് ദുര്‍ബലമാകാനാണിട. മാത്രമല്ല, സംസ്ഥാനങ്ങളിലെ കോടതികളേക്കാള്‍ ആര്‍ജവമുള്ള കോടതിയും ജഡ്ജിമാരുമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ നിയമനം സംബന്ധിച്ച് കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരെ കൊളീജിയം സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഇതൊക്കെ കാരണം മോദിയുടെ നിലവിലെ നീക്കങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ അദ്ദേഹത്തിനും ബി.ജെ.പിക്കും തിരിച്ചടിയാകുമെന്നാണ് കരുതപ്പെടേണ്ടത്. മോദിയുടെ ആര്‍ജവമായി ഇതിനെ ചുരുക്കം പേര്‍ക്ക് മാത്രമേ കാണാനാകൂ. പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെ അയോഗ്യനാക്കിയാലത് ആവോട്ടര്‍മാരോടും രാജ്യത്തെ പ്രതിപക്ഷത്തോടും 70 ശതമാനം വരുന്ന പ്രതിപക്ഷത്തിന് വോട്ടുചെയ്ത ജനതയോടുമുള്ള വെല്ലുവിളിയാകും. അതിലേക്ക് മോദി കടക്കുമോ എന്നാണ് ഇനി രാഷ്ട്രം ഉറ്റുനോക്കുന്നത.് അഴിമതിക്കെതിരായി സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് പോലും വലിച്ചുകീറിയ നേതാവാണ് രാഹുലെന്നത് ജനം ഓര്‍ക്കും. രണ്ടുവര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിയെ മൂന്നുമാസം വരെ അയോഗ്യരാക്കരുതെന്ന ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്കീറിയെറിഞ്ഞ രാഹുലിന്റെ ഇച്ഛാശക്തി ഇന്നും അതേപടിനില്‍പുണ്ടെന്നത് ആരും മറന്നുകാണില്ല.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
News3 days ago
യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി