Connect with us

india

രാഹുലിനെതിരായ നീക്കം മോദിയെ തിരിച്ചടി്ക്കുമോ?

അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും” എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്‍കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും

Published

on

കെ.പി ജലീല്‍

രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും പ്രതിപക്ഷകക്ഷികളെയാകെയും തുറുങ്കിലലടക്കുന്ന മോദിസര്‍ക്കാരിന്റെ നീക്കം ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യത്തിനെതിരാണ്. പക്ഷേ ഇതുകൊണ്ട് മോദിയും കൂട്ടരും പ്രതീക്ഷിക്കുന്ന ഫലം അവര്‍ക്ക് ലഭിക്കുമോ ? ഇല്ലെന്നാണ് പലരും വിലയിരുത്തുന്നത്. മോദിയെ ജനം പ്രതീക്ഷയോടെ കണ്ട രണ്ട്‌തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് മുന്നിട്ടുനിന്നിരുന്നത്. പ്രതിപക്ഷത്തെ നേതാക്കളെയൊന്നാകെ നിഷ്പ്രഭമാക്കുന്നതായിരുന്ന മോദിയുടെ വരവും അധികാരാരോഹണവും. മുസ്‌ലിംകളായിരുന്നു അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും മുഖ്യശത്രുക്കള്‍.ഹിന്ദുത്വമാണ് അതിന്റെ മുഖമുദ്ര. എന്നാല്‍ ഇ്‌പ്പോള്‍ രണ്ടാം ഘട്ടത്തില്‍ പ്രതിപക്ഷത്തെ ആകെ അടിച്ചൊതുക്കുകയും ജയിലിലടക്കുകയും ചെയ്യുകയാണ് മോദിയും കൂട്ടരും. വിമാനത്താവളത്തില്‍വെച്ചാണ് കോണ്‍ഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്. അതിന് പറഞ്ഞകാരണം മോദിയെ വിമര്‍ശിച്ചുവെന്നതായിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മോദിയെ പുറത്താക്കൂ എന്ന പോസ്റ്റര്‍ പതിച്ചതിനാണ് നിരവധി പേരെ അറസ്റ്റ ്‌ചെയ്തത്. പോസ്റ്റര്‍ അച്ചടിച്ച പ്രസുടമകളും അറസ്റ്റിലായി. മദ്യനയം കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ സൂത്രധാരകരിലൊരാളുമായ മനീഷ്‌സിസോദിയയെ ജയിലിലട
ച്ചിരിച്ചിരിക്കുന്നു.


ഇപ്പോഴിതാ പ്രതിപക്ഷത്തെ ഏറ്റവും ഉയര്‍ന്ന നേതാവും മോദിയുടെ നയങ്ങളുടെ വിമര്‍ശകനുമായ രാഹുല്‍ഗാന്ധിക്കെതിരെ കേട്ടുകേള്‍വിയില്ലാത്തനീക്കമാണ് മോദി നടത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കളളന്മാര്‍ക്കെല്ലാം മോദിയുടെ പേരുവരുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചതിനാണ് ബി.ജെ.പി ഗുജറാത്ത് മുന്‍മന്ത്രിയുടെ പരാതിയില്‍ കേസെടുത്തതും ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് രാഹുലിനെ ശിക്ഷിച്ചിരിക്കുന്നതും. വിദേശത്തുപോയി ഇന്ത്യയെ അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു പാര്‍ലമെന്റിലുംപുറത്തും ബി.ജെ.പി മന്ത്രിമാര്‍ രാഹുലിനെതിരെ ബഹളം വെച്ചത്. ജനാധിപത്യം ഇന്ത്യയില്‍ ഹനിക്കപ്പെടുന്നുവെന്ന് പറഞ്ഞതിനാണിത്.
ഇതെല്ലാം വ്യക്തമാക്കുന്നത് മോദിയുടെ ഏകാധിപത്യശൈലി പരിധി വിട്ട് പുറത്തുവരുന്നു എന്നതാണ്. ആദ്യമത് മുസ്‌ലിംകള്‍ക്ക്മാത്രമെതിരെ ആയിരുന്നെങ്കില്‍ ഇപ്പോഴത് സകല ജനാധിപത്യസീമകളും കടന്ന് പ്രതിപക്ഷത്തെ എതിര്‍ശബ്ദങ്ങളെയാകെ അടിച്ചൊതുക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. മുമ്പ് മറ്റൊരു പ്രധാനമന്ത്രി സമാനമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും എതിര്‍ശബ്ദങ്ങളെ നിയന്ത്രിക്കുകയും ചെയ്തപ്പോള്‍ രാജ്യം അവര്‍ക്ക് തക്കതായി ശിക്ഷ നല്‍കി പുറത്തുനിര്‍ത്തിയത് മറക്കാനാവില്ല. പിന്നീട്‌തെറ്റ് ഏറ്റുപറഞ്ഞാണ് ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തി വീണ്ടും ഏഴുവര്‍ഷത്തോളം രാജ്യം ഭരിച്ചത്.

അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായും” എന്ന ചൊല്ലിനെയാണ് ഇവിടെ മോദി പ്രതീകവല്‍കരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം രണ്ടുവര്‍ഷത്തെശിക്ഷകാരണം അയോഗ്യവല്‍കരിക്കപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് കോണ്‍ഗ്രസിനും നഷ്ടംബി.ജെ.പിക്കുമായിരിക്കും. ഒരുകാലത്തും സമാനമായി രാജ്യത്തെ ഒരു നേതാവിനെതിരെ അയോഗ്യതാനീക്കമുണ്ടായിട്ടില്ല. ക്രിമിനല്‍ കേസുകളില്‍ രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന നിയമവ്യവസ്ഥയാണ് രാഹുലിനെതിരെ ഉപയോഗിച്ചിരിക്കുന്നത്. അപകീര്‍ത്തിക്കേസിലെ പരമാവധി ശിക്ഷയാണിത്. ഇത് പക്ഷേ മോദിയുടെ കുടുംബപ്പേര് ചൂണ്ടിക്കാട്ടിയാണെങ്കിലും അത് നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. സര്‍ക്കാരിനെയും ഭരിക്കുന്നവരെയും വിമര്‍ശിക്കാന്‍ ഭരണഘടനാപരമായി തന്നെ പൗരന് അവകാശമുണ്ടെന്നത് കോടതികള്‍ക്ക് മറച്ചുപിടിക്കാനാവില്ല. മുമ്പ് ഇതേ മോദി തന്നെ ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയപ്പോള്‍ കേസെടുത്തത് മറ്റൊരു സംസ്ഥാനത്ത് -രാജസ്ഥാന്‍- ആണെന്ന് പറഞ്ഞാണ് കേസ് റദ്ദാക്കപ്പെട്ടത്. ആ വ്യവസ്ഥ വെച്ചും രാഹുലിനെതിരായ കേസ് ദുര്‍ബലമാകാനാണിട. മാത്രമല്ല, സംസ്ഥാനങ്ങളിലെ കോടതികളേക്കാള്‍ ആര്‍ജവമുള്ള കോടതിയും ജഡ്ജിമാരുമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ നിയമനം സംബന്ധിച്ച് കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരെ കൊളീജിയം സര്‍ക്കാരിനെ വിമര്‍ശിച്ചത്.


ഇതൊക്കെ കാരണം മോദിയുടെ നിലവിലെ നീക്കങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ അദ്ദേഹത്തിനും ബി.ജെ.പിക്കും തിരിച്ചടിയാകുമെന്നാണ് കരുതപ്പെടേണ്ടത്. മോദിയുടെ ആര്‍ജവമായി ഇതിനെ ചുരുക്കം പേര്‍ക്ക് മാത്രമേ കാണാനാകൂ. പ്രതിപക്ഷത്തെ പ്രമുഖ നേതാവിനെ അയോഗ്യനാക്കിയാലത് ആവോട്ടര്‍മാരോടും രാജ്യത്തെ പ്രതിപക്ഷത്തോടും 70 ശതമാനം വരുന്ന പ്രതിപക്ഷത്തിന് വോട്ടുചെയ്ത ജനതയോടുമുള്ള വെല്ലുവിളിയാകും. അതിലേക്ക് മോദി കടക്കുമോ എന്നാണ് ഇനി രാഷ്ട്രം ഉറ്റുനോക്കുന്നത.് അഴിമതിക്കെതിരായി സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് പോലും വലിച്ചുകീറിയ നേതാവാണ് രാഹുലെന്നത് ജനം ഓര്‍ക്കും. രണ്ടുവര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിയെ മൂന്നുമാസം വരെ അയോഗ്യരാക്കരുതെന്ന ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്‌കീറിയെറിഞ്ഞ രാഹുലിന്റെ ഇച്ഛാശക്തി ഇന്നും അതേപടിനില്‍പുണ്ടെന്നത് ആരും മറന്നുകാണില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

Trending