Connect with us

main stories

ദക്ഷിണേന്ത്യ അർഹിക്കുന്ന പുതിയ സർക്കാരിനെ നൽകും: രാഹുൽ ഗാന്ധി

തമിഴ് ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്നും രാഹുൽ

Published

on

കോയമ്പത്തൂർ: ത്രിദിന സന്ദർശനത്തിന് തമിഴ്‌നാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്ക് തമിഴ് ജനതയുടെ ഊഷ്മള വരവേൽപ്പ്. മൂന്ന് ദിവസം നീളുന്ന സന്ദർശനം കോയമ്പത്തൂരിൽ നിന്ന് ഇന്ന് ആരംഭിച്ചു. തമിഴ് ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്നും തമിഴ്‌നാടിന് അവർ അർഹിക്കുന്ന പുതിയ സർക്കാറിനെ നൽകുമെന്നും രാഹുൽ പറഞ്ഞു.

തമിഴ് ഭാഷയോടും സംസ്‌കാരത്തോടും മോദിക്ക് ബഹുമാനമില്ല. തമിഴ് ഭാഷയും സംസ്‌കാരവും ജനങ്ങളും മോശമാണെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. ഒരു ഭാഷ, ഒരു സംസ്‌കാരം എന്നിവ ഇന്ത്യയിലുടനീളം നടപ്പിലാക്കാനാണ് മോദിയുടെ ശ്രമം. അതിനെതിരായാണ് നമ്മുടെ പോരാട്ടം. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകൾക്കും ഇന്ത്യയിൽ ഇടമുണ്ടെന്ന് രാഹുൽ ഓർമിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി കോൺഗ്രസ് പ്രവർത്തിക്കും. രാഹുൽ പറഞ്ഞു.

ആളുകളുടെ പ്രതീക്ഷകളും ആവശ്യങ്ങളും തകർക്കുന്നതിനും ഏതാനും ചങ്ങാത്ത മുതലാളിമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നതിനുമുള്ള മോദി ഗവൺമെന്റിന്റെ നയത്തിന്റെ ഫലമാണ് രാജ്യത്തെ കർഷകർ അനുഭവിക്കുന്നത്. കർഷകരുടെ പ്രതിഷേധത്തിന് കാരണമായ മൂന്ന് വിവാദ കാർഷിക നിയമങ്ങളെക്കുറിച്ച് സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. നിർമാണം, വ്യവസായവൽക്കരണം, തൊഴിൽ തുടങ്ങിയവ.ിലെല്ലാം തമിഴ്‌നാടിനെ രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്. എന്നാൽ, നിലവിൽ തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. തമിഴ്‌നാട്ടിലെ കർഷകരും ദുരിതത്തിലാണെന്നും രാഹുൽ പറഞ്ഞു.

ഇന്ന് കോയമ്പത്തൂരിലും തിരുപ്പൂരും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ തുടർന്ന് ഈറോഡ്, കാരൂർ തുടങ്ങിയ സ്ഥലങ്ങളിലും വിവധ പരിപാടികളിൽ പങ്കെടുക്കും. ഈ മാസം 27ന് രാഹുൽ ഗാന്ധി കേരളത്തിലുമെത്തുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Published

on

അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗിന്റെ ലോക്‌സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്‌ട്രേഷന്‍ നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്‌ട്രേഷന്‍ നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.

Continue Reading

kerala

ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം

സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു.

Published

on

കോഴിക്കോട്. എൺപത്തി നാലിൽ കരുണാകരൻ മുഖ്യമന്ത്രിയും ഫിഷറീസിന്റെ ചുമതലയും വഹിച്ച കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹാ സാഹിബ്‌ മുന്നോട്ട് വെച്ച പ്രൊപോസൽ ആണ് പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് സർവ്വ മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കും ബാധകമാക്കാൻ തീരുമാനമായത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതൽ പരിഷകരണങ്ങൾ വിദ്യാഭ്യാസ – ഫിഷറീസ് മന്ത്രിമാരായിരുന്ന അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്കരണ ഉത്തരവിലൂടെ മെഡിക്കൽ എഞ്ചിനീയർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും എസ്സ്.ഇ ആനുകൂല്യങ്ങൾ നൽകി. എൻട്രൻസ് എക്സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാർത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നൽകി. എന്നാൽ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങൾ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ക്കോളർഷിപ് തുക പിടിച്ചു വെച്ചതിനാൽ ഫീസ് ഒടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്ക്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യർത്ഥിച്ചു.

Continue Reading

main stories

മസാല ബോണ്ട് എന്ന ദുരൂഹത

ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം.

Published

on

രമേശ് ചെന്നിത്തല

കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകളില്‍ ഒന്നായ കിഫ്ബി മസാല ബോണ്ട് വില്‍പനയുമായി ബന്ധപ്പെട്ട് ഫെമ നിയമങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള സോഷ്യല്‍ എഞ്ചിനിയറിങ്ങിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശം. മാത്രമല്ല, സ്വര്‍ണപ്പാളി കൊള്ള, സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ജനരോഷം എന്നിവയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കൂടിയാണ് ബി.ജെ.പി സി.പി.എം അച്ചുതണ്ടിന്റെ ഈ നീക്കം. ഇത് കേരളത്തിലെ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പ്രതിപക്ഷം ഈ നോട്ടീസിനെ ഗൗരവമായി കാണുന്നില്ല.

പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാമ്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഈ ഇ.ഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണ് മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. സര്‍ക്കാര്‍ പരമരഹസ്യ മായി മൂടിവെച്ചു നടത്താന്‍ ശ്രമിച്ച ഈ ഇടപാട് വെളിച്ചത്തു കൊണ്ടു വന്നത് പ്ര തിപക്ഷ നേതാവായിരിക്കെ ഞാനായിരുന്നു. പക്ഷേ ഈ വിഷയത്തില്‍ സര്‍ക്കാരിനെ യുടേണ്‍ അടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ ഫലമായി സംസ്ഥാനത്തിന് 1045 കോടി രൂപ കൊള്ളപലിശയിനത്തില്‍ നഷ്ടപ്പെട്ടു. രാജ്യത്തിന്റെ നിയമങ്ങള്‍ പലതും ലംഘിച്ചുകൊണ്ടു നടത്തിയ കിഫ്ബിയുടെ മസാല ബോണ്ട് ഇടപാ ട് കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട പ്രധാന ഘടകങ്ങളിലൊന്നാണ്. 2150 കോടിയുടെ മസാല ബോണ്ട് ലാവലിന്‍ കമ്പനിയുടെ ഉടമസ്ഥരില്‍ ഒരാളായ സി.ഡിപി.ക്യു എന്ന കനേഡിയന്‍ കമ്പനി 9.72 ശതമാനം കൊള്ളപ്പലിശയ്ക്കാണ് വാങ്ങിയത്. 2150 കോടിയുടെ ബോണ്ടിന് അഞ്ചു വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്‍കേണ്ടതുണ്ടായിരുന്നു. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ തിരികെ നല്‍കേണ്ടിവന്നത് ആകെ 3795 കോടി രുപയാണ്. ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് ബാങ്ക് ഫീസടക്കമുള്ള മറ്റു ചെലവുകള്‍ക്ക് 2.29 കോടി രൂപയും ഉദ്യോഗസ്ഥരുടെ യാത്രാചെലവും പുറമെ, ഇതിനേക്കാള്‍ പ്രധാനം ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടില്‍ നിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളില്‍ ഇട്ടിരുന്നതെന്നും പിന്നീട് വെളിവാക്കപ്പെട്ടു. എന്തിനു വേണ്ടിയായിരുന്നു അത്..? ദുരൂഹമായ ഈ ഇടപാടില്‍ വന്‍ അഴിമതിയും ധൂര്‍ത്തും നടന്നു എന്നു ഞങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടി. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി.എ.ജി. തന്നെ റിപ്പോര്‍ട്ട് ചെയ്തു. സി.എ.ജിയുടെ ആ നിഗമനങ്ങള്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് നീക്കം ചെയ്യുന്ന വിചിത്ര നടപടിയുമുണ്ടായി എന്നത് വേറെ കാര്യം

എന്താണ് മസാല ബോണ്ടുകള്‍?

രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ത്തന്നെ കടപ്പത്രങ്ങള്‍ ഇറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മസാല ബോണ്ടുകള്‍ എന്ന ആശയം മുന്നോട്ടു വെച്ചത്. എന്നാല്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും മസാല ബോണ്ടിനു പിന്നാലെ പോയില്ല. ആദ്യം അതിനു തയാറാവുന്ന സംസ്ഥാനം കേരളമായിരുന്നു. മോദിയുടെ സാമ്പത്തികനയങ്ങളുടെ ആരാധകനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 മേയ് 18നാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടുകള്‍ പു റത്തിറക്കിയത്.

കൊള്ളപ്പലിശ

മസാല ബോണ്ടിറക്കിയ സ്ഥാപനങ്ങള്‍ തങ്ങളുടെ കടപ്പത്രങ്ങള്‍ക്കു നല്‍കുന്ന പലിശയും കിഫ്ബി കൊടുക്കുന്ന പലിശയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 6.8 ശതമാനം പലിശ നിക്ഷേപകര്‍ക്കു നല്‍ കിക്കൊണ്ടാണ് എച്ച്.ഡി.എഫ്.സി. ബാങ്ക് മസാല ബോണ്ടിറക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 7.3 ശതമാനം പലിശനിരക്കിലാണ് 3000 കോടിയുടെ മസാല ബോണ്ട് ഇറക്കിയത്. ഐ.ആര്‍.ഇ.ഡി.എ. 7.12 ശതമാനം പലിശയ്ക്കാണ് മസാല ബോണ്ടുകള്‍ വിറ്റത്. എന്നാല്‍ ദുരൂഹമെന്നു പറയട്ടെ, കേരളത്തിന്റെ കിഫ്ബി പുറത്തിറക്കിയ മസാലബോണ്ടില്‍ നിക്ഷേപകരായ സി.ഡി.പിക്യുവിന് സര്‍ക്കാര്‍ നല്‍കേണ്ടത് 9.72 ശതമാനം കൊള്ളപ്പലിശയാണ്. അഞ്ചു വര്‍ഷം കൊ ണ്ട് മുതലും പലിശയുമായി തിരിച്ചടച്ചത് 3195 കോടി രൂപ കേരളീയര്‍ ഒരോ ലിറ്റര്‍ ഇന്ധനം തങ്ങളുടെ വാഹനത്തിന് അടിക്കുമ്പോഴും ഓരോ രൂപയാണ് കിഫ്ബി ഫണ്ടിലേക്ക് എത്തുന്നത് പൊതുജനങ്ങ ളുടെ ആ പണമാണ് മസാല ബോണ്ടിന്റെ കൊള്ളപ്പലിശയ്ക്കു ധൂര്‍ത്തടിക്കുന്നത്. അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ പോലും 4.5 ശതമാനം പലിശ നിരക്കിലാണ് ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയത്. ലോകബാങ്ക് പലിശയാകട്ടെ, ഇപ്പോള്‍ 25 ശതമാനമേയു ഉള്ളൂ. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത 16 ഇന്ത്യന്‍ കമ്പനികള്‍ 5.5 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശയ്ക്കാണ് മസാല ബോണ്ടുകള്‍ ഇറക്കിയത്. അപ്പോള്‍ കിഫ്ബി 9.72 ശതമാനം കൊള്ളപ്പലിശ നല്‍കി മസാല ബോണ്ടുകള്‍ ഇറക്കിയതെന്തിന് അതും ഇത്തരത്തില്‍ വി ദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന 293(1) അനുച്ഛേദം പോലും ലംഘിച്ചുകൊണ്ട് അത്തരത്തിലൊരു അടിയന്തരസാഹചര്യം കേരളത്തിലെ പശ്ചാ ത്തല വികസന മേഖലയില്‍ ഉണ്ടായിരുന്നോ ?

ദുരൂഹമായ ഇടപാടുകള്‍

മസാല ബോണ്ടുകള്‍ വാങ്ങുന്നത് ലാവ് ലിന്‍ ബന്ധമുള്ള കമ്പനിയാണെന്ന വസ്തുത ഞാന്‍ പുറത്തു കൊണ്ടുവന്നപ്പോള്‍ എസ്.എന്‍.സി. ലാവലിനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. എസ്.എന്‍.സി. ലാവലിന്റെ 20 ശതമാനം ഓഹരികള്‍ കൈവശമുള്ള കമ്പനിയാണ് സി.ഡി.പി.ക്യു. ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തതെന്നും, ലോകത്താര്‍ക്കും അതു വാങ്ങാമെന്നും, സി.ഡി.പിക്യു വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. മാത്രമല്ല, പബ്ലിക് ഇഷ്യൂവും പ്രൈവറ്റ് ഇഷ്യൂവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ് ബഹളമുണ്ടാക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു. അതായ ത്, മസാല ബോണ്ട് പബ്ലിക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും, അതിനാല്‍ അതില്‍ കമ്മിഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നുമാണ് ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, പബ്ലിക് ഇഷ്യൂ ആയിട്ടല്ല. പ്രൈവറ്റ് ഇഷ്യൂ ആയിട്ടാണ് മസാല ബോണ്ട് ആദ്യം പ്‌ളേസ് ചെയ്തത് എന്നതിന്റെ തെളിവുകള്‍ ഞാന്‍ പുറത്തു വിട്ടതോടെ സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു.

യഥാര്‍ത്ഥത്തില്‍ ലണ്ടന്‍ സ്‌റ്റോക് എക്‌സ് ചേഞ്ചില്‍ മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പുതന്നെ 2019 മാര്‍ച്ച് 29നു മുമ്പേ അവ വിറ്റഴിച്ചിരുന്നു. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചുകഴിഞ്ഞിരുന്നു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിലും ഈ വിവരമുണ്ട്. വില്‍പനയും നടന്നു പണവും ലഭിച്ചു കഴിഞ്ഞശേഷം ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് 2019 ഏപ്രില്‍ ഒന്നിനായിരുന്നു. അതായത്, ഒരു മാസത്തിനു ശേഷം. മുഖ്യമന്തി സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ചെന്ന് ആഘോഷപൂര്‍വം മണി മുഴക്കുന്നത് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞ് മെയ് 17 നും. എന്തിനായിരുന്നു ഈ നാടകം. കോടികള്‍ കൈക്കൂലി വാങ്ങിയ ലാവ്‌ലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊള്ളപ്പലിശയ്ക്ക് ബോണ്ട് വിറ്റതെന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ബാങ്ക്, എ.ഡി.ബി. എന്നിവ സംസ്ഥാനത്തിന് നല്‍കുന്ന വായ്പ നാലു ശതമാനത്തില്‍ താഴെ പലിശയ്ക്കാണ്. യു.ഡി.എഫ്. ഭരണകാലത്ത് കൊച്ചി മെട്രോക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫ്. 1.35 ശതമാനം പലിശയ്ക്കാണ് 1350 കോടി രൂപ വായ്പ തന്നത്. വാട്ടര്‍ മെട്രോയ്ക്ക് ജര്‍മന്‍ കമ്പനിയായ കെ.എസ്.ഡബ്ല്യു. 582 കോടി 1.55 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കിയിട്ടുള്ളത്. ഇവയെല്ലാം നിലനില്‍ക്കുമ്പോഴാണ് ഇത്ര കൊള്ളപ്പലിശയ്ക്ക് കേരള സര്‍ക്കാര്‍ ഈ ഇടപാട് നടത്തിയത്. എന്താ യാലും കാലം ഇതിനു പിന്നിലെ മുഴുവന്‍ സത്യങ്ങളും പുറത്തു കൊണ്ടു വരിക തന്നെ ചെയ്യും.

Continue Reading

Trending