Connect with us

Culture

ന്യൂട്ടനേക്കാള്‍ ആയിരം വര്‍ഷം മുമ്പ് ഗുരുത്വാകര്‍ഷണം ഇന്ത്യക്കാരന്‍ കണ്ടെത്തി: പുതിയ കണ്ടെത്തലുമായി ബി.ജെ.പി മന്ത്രി

Published

on

 

ജയ്പുര്‍: ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്ന വാദവുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വസുദേവ് ദേവ്‌നാനി പറഞ്ഞു.

‘ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിന് 1000 വര്‍ഷം മുന്‍പ് ഇന്ത്യ മനസ്സിലാക്കിയിരുന്നു. ന്യൂട്ടന്റെ പേരിലാണത് അറിയപ്പെടുന്നത്. ആഴത്തില്‍ പരിശോധിച്ചാല്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമന്‍ ന്യൂട്ടന്‍ കണ്ടുപിടിക്കുന്ന ആയിരം വര്‍ഷം മുന്‍പ് ഈ നിയമം കണ്ടെത്തിയതായി കാണാം. എന്തുകൊണ്ടാണിത് നമ്മുടെ വിദ്യാഭ്യാസ പാഠഭാഗമായി ഉള്‍പ്പെടുത്താത്തത്? ഇതെല്ലാം നമ്മുടെ കുട്ടികളെ പഠിപ്പിക്കണം’. മന്ത്രി വസുദേവ് ദേവ്‌നാനി അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം രാജസ്ഥാന്‍ സര്‍വകലാശാലയുടെ സ്ഥാപക ദിനാഘോഷ പരിപാടിയിലാലെ പ്രസംഗത്തിലാണ് ദേവ്‌നാനിയുടെ പുതിയ കണ്ടെത്തല്‍.

അക്ബറാണ് മഹാന്‍ എന്ന തരത്തിലാണ് വര്‍ഷങ്ങളായി രാജസ്ഥാനില്‍ പഠിപ്പിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ അക്ബറുടെ പാഠം മാറ്റി. പകരം മഹാറാണ പ്രതാപിനെ ഉള്‍പ്പെടുത്തി. ഇതുപോലുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്’ മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറംതള്ളുന്ന മൃഗമാണ് പശുവെന്നും ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് പശുവിന്റെ അടുത്തുപോയാല്‍ വേഗം ഭേദമാകുമെന്നു മണ്ടന്‍ വാദവുമായി രംഗത്തെത്തിയ നേതാവാണ് ദേവ്‌നാനി.

ന്യൂട്ടന്റെ കാര്യത്തില്‍ ദേവ്‌നാനിയുടെ മുന്‍ഗാമി ഐ.എസ.്ആര്‍.ഒ മുന്‍ചെയര്‍മാന്‍ മാധവന്‍ നായരാണ്. 2015ല്‍ ഡല്‍ഹിയിലെ കോണ്‍ഫറന്‍സില്‍, അഞ്ചാം നൂറ്റാണ്ടിലെ ഗണിതജ്യോതിശാസ്ത്രജ്ഞന്‍ ആര്യഭട്ടന് ഗുരുത്വാകര്‍ഷണത്തെപ്പറ്റി അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 17-ാം നൂറ്റാണ്ടിലാണ് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത്.

സംസ്‌കൃത പ്രഫസറായിരുന്നു ദേവ്‌നാനി ആര്‍.എസ്.എസുമായി ദീര്‍ഘകാലത്തെ അടുപ്പമുള്ളയാളാണ്. അജ്‌മേറില്‍ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്ത്യന്‍ മൂല്യങ്ങളും ഇന്ത്യക്കാരുടെ സംഭാവനകളും ഉള്‍പ്പെടുത്തണമെന്ന് ശക്തിയായി വാദിക്കുന്ന നേതാവാണ്. അതേസമയം ദേവ്‌നാനിയുടെ വാക്കുകളെ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. നേരത്തെ ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരെ പാഠപുസ്തകത്തില്‍ നിന്നൊഴിവാക്കി രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍പ് വിവാദത്തില്‍പ്പെട്ടിരുന്നു.
ഇതാദ്യമായല്ല ഇത്തരം പുതിയ കണ്ടെത്തലുകളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുന്നത്. റൈറ്റ് സഹോദരന്മാരല്ല വിമാനം കണ്ടുപിടിച്ചതെന്നും ഹൈന്ദവ പുരാണങ്ങളില്‍ എത്രയോ മുന്‍പ് ഇതെല്ലാമുണ്ടെന്നും ബിജെപി നേതാവ് സത്യപാല്‍ സിങ് ഇതിനു മുമ്പു അവകാശപ്പെട്ടിരുന്നു. പൗരാണിക കാലത്തുതന്നെ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നെന്ന് ഗണപതിയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വാക്കുകളും ചര്‍ച്ചയായി. ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ച ശ്രീരാമന്റെ എന്‍ജിനീയറിങ് പ്രാഗത്ഭ്യമായിരുന്നു രൂപാണി എടുത്തുകാട്ടിയത്. എന്‍ജിനീയറിങ്ങിന്റെ പിതാവാണ് രാമനെന്നാണ് അന്ന് രൂപാണി അവകാശപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending