Culture
പഠിക്കുകയായിരുന്നോ അതോ ഒളിവിലോ? – മോദിയുടെ അവകാശവാദത്തെ പൊളിച്ചടുക്കി രാമചന്ദ്ര ഗുഹ

അടിയന്തരാവസ്ഥക്കാലത്ത് താന്‍ ഒളിവില്‍ പോരാട്ടം നയിക്കുകയായിരുന്നുവെന്നും 1978-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയെന്നുമുള്ള നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങളെ പൊളിച്ചടുക്കി ചരിത്രകാരന് രാമചന്ദ്ര ഗുഹ. 1978-ല്‍ മോദി ബിരുദം നേടിയിട്ടുണ്ടെങ്കില്‍, സ്ഥിരമായി അവകാശപ്പെടുന്നതു പോലെ അദ്ദേഹം ഒളിവിലായിരുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടതെന്നും അടിയന്തരാവസ്ഥാ വിരുദ്ധ പോരാളിയും ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ ധാരിയും ഒന്നിച്ച് ആവുക എന്നത് അസംഭവ്യമാണെന്നും രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു.
ബിരുദ വിവാദത്തില്‍ 1978-ലെ രേഖകള്‍ പരസ്യമാക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് രാമചന്ദ്ര ഗുഹ കുറിച്ചതിങ്ങനെ:
‘പ്രധാനമന്ത്രി ശരിക്കും 1978-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെങ്കില്‍ 1975 മുതല്‍ 1978 വരെ അദ്ദേഹം ഒളിവിലായിരുന്നില്ല എന്നാണര്‍ത്ഥം. ഒന്നുകില്‍ അദ്ദേഹം അടിയന്തരാവസ്ഥാ പോരാളിയായിരുന്നു; അല്ലെങ്കില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദധാരി. തീര്‍ച്ചയായും ഇതു രണ്ടും ഒന്നിച്ചല്ല.’
If the Prime Minister indeed graduated from Delhi University in 1978 as is claimed, this means that he was overground from 1975 to 1978. So either he was an anti-Emergency activist, or a DU graduate, but definitely not both!https://t.co/kFHvhzl6en
— Ramachandra Guha (@Ram_Guha) March 1, 2018
‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി’, ‘ഗാന്ധി ബിഫോര്‍ ഇന്ത്യ’ ‘ഡെമോക്രാറ്റ്സ് ആന്റ് ഡിസന്റേഴ്സ്’ തുടങ്ങിയ നിരവധി കൃതികളുടെ കര്‍ത്താവായ രാമചന്ദ്ര ഗുഹയുടെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
Why should the government send the additional Solicitor General to oppose disclosure of PM's degree information tooth and nail? Good question by Ram Guha? If Modi got his degree in '78, it means he was not in jail during the emergency. The mystery deepens! https://t.co/1fGanDrdo1
— Prashant Bhushan (@pbhushan1) March 1, 2018
Nothing shameful in not having a degree but, awfully shameful to lie about it. Mr Modi needs to tell the truth https://t.co/Zb6pmSoSSa
— Swati Chaturvedi (@bainjal) March 1, 2018
If the PM modi did his studies and got degree in 1978 then he is lying about the emergency period that he criticizes so much, he is shown to have evaded the emergency and yet he's completed his degree in that time?
That's absurd, can't be possible.
In either case he's a Liar https://t.co/8GXQVq3qVz— KilaFateh #INC (@KilaFateh) March 1, 2018
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം