Connect with us

Video Stories

റൊണാള്‍ഡോയുടെ സീസണ്‍ ആരംഭം കോടതിയില്‍

Published

on

മാഡ്രിഡ്: സീസണു മുന്നോടിയായി റയല്‍ മാഡ്രിഡ് ടീമിന്റെ പരിശീലന മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന് അവധി ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് കോടതി നടപടികള്‍. ലക്ഷക്കണക്കിന് ഡോളര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തിങ്കളാഴ്ച മാഡ്രിഡ് കോടതിയില്‍ ഹാജരാവാനാണ് റൊണാള്‍ഡോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരമായ 32കാരന്‍ റൊണാള്‍ഡോ 110.83 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മാഡ്രിഡിലെ പൊസുവേലോ ഡി അലാര്‍കന്‍ കോടതിയിലാണ് കേസ്. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം മെസ്സിയെ സമാന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തുക താരതമ്യേന ചെറുതായിരുന്നു.

2010ല്‍ കമ്പനി ഘടനയുണ്ടാക്കി നികുതി അടക്കുന്നതില്‍ നിന്നും റൊണാള്‍ഡോ വെട്ടിപ്പ് നടത്തിയതായി മാഡ്രിഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചിരുന്നു. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലും അയര്‍ലന്‍ഡിലും പാവ കമ്പനികള്‍ ഉപയോഗിച്ചു കൊണ്ട് നികുതി അടവില്‍ നിന്നും റൊണാള്‍ഡോ രക്ഷപ്പെടാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതിനു പുറമെ 2011-2014 സീസണില്‍ സ്‌പെയിനുമായി ബന്ധപ്പെട്ട് 324.2 കോടി രൂപ സമ്പാദിച്ചപ്പോള്‍ 86.7 കോടി രൂപമാത്രമാണ് വെളിപ്പെടുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു.

ഇതിനു പുറമെ 2015-2020 വരെ തന്റെ പേരും വ്യക്തിപരമായ മറ്റു നേട്ടങ്ങളും സ്പാനിഷ് കമ്പനിക്ക് നല്‍കിയ വകയില്‍ ലഭിച്ച 324 കോടി രൂപ റൊണാള്‍ഡോ വെളിപ്പെടുത്തിയിട്ടില്ലെന്നും നികുതി വകുപ്പ് പറയുന്നു. അതേ സമയം താന്‍ യാതൊരു അപാകതയും കാണിച്ചിട്ടില്ലെന്നാണ് റൊണാള്‍ഡോയുടെ വാദം. വിവാദങ്ങളെ തുടര്‍ന്ന് റൊണാള്‍ഡോ റയല്‍ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ക്ലബ്ബില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നികുതി വെട്ടിപ്പില്‍ ലയണല്‍ മെസിക്ക് 21 മാസത്തെ ജയില്‍ വാസവും 15.75 കോടി രൂപ പിഴയും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ജയില്‍ വാസം ഒഴിവാക്കാനായി ഒരു ദിവസത്തിന് 400 യൂറോ എന്ന തോതില്‍ പിഴ ഈടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending