News
20 വര്‍ഷത്തെ ഇരുട്ടുജീവിതത്തിന് ശേഷം മോചനം; ആറാം വയസിലെ വധഭീഷണിയില്‍ പേടി കൊണ്ട് മകളെ അടച്ചിട്ട പിതാവ്
കുഞ്ഞുന്നാളില്‍ അമ്മയെ നഷ്ടപ്പെട്ട ലിസയ്ക്ക് അച്ഛനായിരുന്നു ഏക ആശ്രയം. എന്നാല്‍ മകളെ ധൈര്യം പകരാന്‍ ശ്രമിക്കുന്നതിന് പകരം, അവളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവളെ പൂര്‍ണമായും ഇരുട്ടുള്ള ഒരു മുറിയില്‍ അടച്ചിടുകയെന്ന തീരുമാനമാണ് പിതാവ് എടുത്തത്. ജനാലയോ വെളിച്ചം കടക്കുന്ന ചെറിയൊരു തുളയോ ഇല്ലാത്ത ആ മുറിയായിരുന്നു പിന്നീട് അവളുടെ ലോകം.
റായ്പ്പൂര്‍: ആറാം വയസില്‍ നേരിട്ട വധഭീഷണിയുടെ പേടിയില്‍, ലിസ എന്ന പെണ്‍കുട്ടിയെ പിതാവ് 20 വര്‍ഷത്തോളം വെളിച്ചമില്ലാത്ത ഇരുട്ടുമുറിയില്‍ അടച്ചിട്ടു. ഇപ്പോള്‍ സാമൂഹികക്ഷേമ വകുപ്പിന്റെ ഇടപെടലിലൂടെയാണ് അവള്‍ പുറംലോകത്തെത്തിയത്. എന്നാല്‍ അപ്പോഴേക്കും അവള്‍ക്ക് കാഴ്ചയും ഓര്‍മ്മയും ആരോഗ്യവും വലിയ തോതില്‍ നഷ്ടമായിരുന്നു. 2000ലാണ് അന്ന് എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്ന ലിസ സ്‌കൂളിലേക്ക് പോകുംവഴി ഒരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവം കുട്ടിയുടെ മനസ്സില്‍ അതീവ ഭയം സൃഷ്ടിക്കുകയും അവള്‍ വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഒരു മുറിയില്‍ ഒളിച്ചിരിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ അയാള്‍ വീണ്ടും കൊല്ലുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു.
കുഞ്ഞുന്നാളില്‍ അമ്മയെ നഷ്ടപ്പെട്ട ലിസയ്ക്ക് അച്ഛനായിരുന്നു ഏക ആശ്രയം. എന്നാല്‍ മകളെ ധൈര്യം പകരാന്‍ ശ്രമിക്കുന്നതിന് പകരം, അവളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവളെ പൂര്‍ണമായും ഇരുട്ടുള്ള ഒരു മുറിയില്‍ അടച്ചിടുകയെന്ന തീരുമാനമാണ് പിതാവ് എടുത്തത്. ജനാലയോ വെളിച്ചം കടക്കുന്ന ചെറിയൊരു തുളയോ ഇല്ലാത്ത ആ മുറിയായിരുന്നു പിന്നീട് അവളുടെ ലോകം. ഭക്ഷണവും വെള്ളവും നല്‍കാന്‍ മാത്രമാണ് അച്ഛന്‍ വാതില്‍ തുറന്നിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ ലിസ ആ ഇരുട്ടുമുറിയില്‍ കഴിച്ചു. ഈ കാലയളവില്‍ അവള്‍ക്ക് ഇരു കണ്ണുകളുടെയും കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. സ്വന്തം പേര് പോലും ഓര്‍ക്കാനാകാത്ത അവസ്ഥയിലേക്കാണ് അവള്‍ എത്തിയത്. നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു അവളുടെ ശാരീരിക അവസ്ഥ. മാനസിക വളര്‍ച്ചയും അതീവ ഗുരുതരമായി ബാധിക്കപ്പെട്ടു. ശബ്ദങ്ങള്‍ പോലും അവളെ ഭയപ്പെടുത്തുന്ന സ്ഥിതിവരെയെത്തി.
ബസ്തര്‍ സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുചിത്ര ലക്രയുടെ വാക്കുകളില്‍, അന്നുണ്ടായ സംഭവം അച്ഛനും മകളും ഇരുവരിലുമുണ്ടാക്കിയ മാനസികാഘാതം അതീവ ആഴത്തിലുള്ളതായിരുന്നു. മകള്‍ അകത്തും പിതാവ് പുറത്തുമായി, ഇരുവരും വ്യത്യസ്ത രീതിയില്‍ ശ്വാസംമുട്ടിക്കൊണ്ടിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കിയത്. മകളെ അക്രമി പിടികൂടുമെന്ന ഭയം തന്നെയാണ് അവളെ വര്‍ഷങ്ങളോളം ഇരുട്ടുമുറിയില്‍ അടച്ചിടാന്‍ കര്‍ഷകനായ പിതാവിനെ പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ലിസയെ ആ മുറിയില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും കാഴ്ച ഒരിക്കലും തിരികെ ലഭിക്കാനാകാത്ത വിധം നഷ്ടപ്പെട്ടിരുന്നു. ദീര്‍ഘകാലം വെളിച്ചമില്ലാതെ കഴിഞ്ഞതുതന്നെയാണ് കാഴ്ച നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്നതാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. യുവതിയുടെ മാനസിക വളര്‍ച്ച വളരെ ചെറിയ ഒരു കുട്ടിയുടെ നിലയിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വൈകാരികവും ബൗദ്ധികവും പെരുമാറ്റപരവുമായ വീണ്ടെടുപ്പ് സാധ്യമാണെങ്കിലും അതിനു വര്‍ഷങ്ങളോളം തുടര്‍ച്ചയായ ചികിത്സയും കൗണ്‍സലിങ്ങും ആവശ്യമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ലിസയെ വിശദമായ ശാരീരിക, മാനസിക പരിശോധനയ്ക്കായി ജഗല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഘരൗണ്ട ആശ്രമത്തിലാണ് അവള്‍ കഴിയുന്നത്. വീണ്ടും പുഞ്ചിരിക്കാനും മനുഷ്യസാന്നിധ്യത്തില്‍ വിശ്വസിക്കാനും ഭക്ഷണം കഴിക്കാനും സംസാരിക്കുമ്പോള്‍ പ്രതികരിക്കാനും ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരാനും അവള്‍ക്ക് പരിശീലനം നല്‍കുകയാണ് അധികൃതര്‍.
ദീര്‍ഘകാല പരിചരണത്തിലൂടെയാണ് അവളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ സാമൂഹികക്ഷേമ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടിയെ 20 വര്‍ഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ വെളിച്ചമില്ലാത്ത മുറിയില്‍ അടച്ചിട്ടതെന്ന് കണ്ടെത്താന്‍ ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്യും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു. കാരുണ്യം കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ ആഴത്തിലുള്ള മുറിവുകള്‍ പോലും മൃദുവാകുമെന്ന് സാമൂഹികക്ഷേമ വകുപ്പ് വ്യക്തമാക്കി. ലിസയ്ക്ക് ഇനി ലോകം കാണാനാകില്ല. നഷ്ടപ്പെട്ട 20 വര്‍ഷങ്ങള്‍ തിരികെ കിട്ടില്ല. എന്നാല്‍ സമൂഹവും അധികാരികളും ഒപ്പമുണ്ടെങ്കില്‍ അവളുടെ നാളുകള്‍ മുമ്പത്തേതിനേക്കാള്‍ ഭേദമാവുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
kerala
‘രാഹുല്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണ്’; അടൂര്‍ പ്രകാശ്
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു
തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
News
പുകവലിക്കുന്ന കവര്‍ ചിത്രം: അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കവര്‍ പേജില്‍ റോയി സിഗരറ്റ് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുകവലി നിയമം ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം
ദില്ലി: എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കവര്‍ പേജില്‍ റോയി സിഗരറ്റ് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുകവലി നിയമം ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കവര്‍ ചിത്രത്തില്‍ പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണാനാവില്ലെന്നും പുസ്തകത്തില്‍ തന്നെ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നേരത്തെ കേരള ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കവര്‍ പേജിലെ ചിത്രം കാരണം പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹര്‍ജി തള്ളുകയായിരുന്നു. അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി പൊതുതാല്‍പര്യ ഹര്‍ജികളെ ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു.
പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ചിത്രം പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചതെന്നും മുന്നറിയിപ്പ് പുറം ചട്ടയില്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. പക്ഷെ മുന്നറിയിപ്പ് നിയമപരമായ രീതിയില്‍ നല്‍കിയിട്ടില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ എല്ലാ വാദങ്ങളും പരിഗണിച്ച ശേഷം സുപ്രീം കോടതി ഹര്‍ജി തള്ളുകയും പുസ്തകത്തിന്റെ വില്‍പ്പനക്ക് തടസ്സം ഒന്നുമില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
kerala
ട്രെയിനുകള്‍ വൈകിയോടുന്നു; കൃത്യ സമയത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ ശബരിമല തീര്‍ത്ഥാടകര്‍
ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍..
ശബരിമല: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രതിസന്ധിയിലായി ശബരിമല തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവില്‍ നിര്‍ദേശിക്കുന്ന സമയത്തു തന്നെ ദര്‍ശനം നടത്തണമെന്ന കര്‍ശന നിര്‍ദേശം ഉണ്ടെന്ന നിലക്കാണ് ട്രെയിനുകള്‍ വൈകിയോടുന്നതില്‍ തീര്‍ഥാടകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.
സമയം തെറ്റി വന്നാല്‍ ദര്‍ശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവര്‍ക്കും. ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍്
ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ വൈകുന്നു. ചില തീര്‍ഥാടക സംഘങ്ങള്‍ ഒരു ദിവസം വൈകിയാണ് വരുന്നത്. സ്‌പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതില്‍ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്‌പോട് ബുക്കിങ് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം. ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസകരമാണ്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala19 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‍ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala21 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

