Connect with us

More

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്… ഇത് ആസിം കാലക്ഷരത്താല്‍ എഴുതുന്നത്…

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം

ഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിന്…എനിക്ക് പഠിക്കണം. എന്റെ സ്‌കൂള്‍ ഇപ്പോള്‍ യു.പി സ്‌കൂളാണ്. ഇതിനെ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ അങ്ങയുടെ പ്രത്യേക ഉത്തരവുണ്ടാകണം. 2014ല്‍ ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ കണ്ട് അപേക്ഷിച്ചപ്പോഴാണ് എല്‍.പി സ്‌കൂളിനെ യു.പി ആയി ഉയര്‍ത്തിയത്. പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം. മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ഇക്കാര്യത്തിലുണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ”- മുഖ്യമന്ത്രി പിണറായി വിജയനുള്ള ഈ അപേക്ഷ കൈകൊണ്ട് എഴുതിയതല്ല, കാല്‍വിരലുകളാലാണ് തയാറാക്കിയത്. ജന്മനാ രണ്ട് കൈകളില്ലാത്ത മുഹമ്മദ് ആസിം എന്ന 12 വയസുകാരന്‍ തന്റെ ആവശ്യം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നിലെത്തിക്കാനാണ് തിരുവനന്തപുരത്ത് വന്നത്. വിധിയുടെ ക്രൂരതക്ക് മുന്നില്‍ തളരാതെ പഠനവുമായി മുന്നോട്ടുപോവുകയാണ് ആസിം. കോഴിക്കോട് വെള്ളിമണ്ണ ആലത്തുകാവില്‍ വീട്ടില്‍ ഹാഫിള് മുഹമ്മദ് സയ്യിദ് യമാനിയുടെയും ജംസീനയുടെയും മകനായ ആസിമിന് ജന്മനാ വൈകല്യമുണ്ട്. രണ്ടു കൈകളും ഇല്ല. ഒരു കാലിന് നീളക്കുറവുണ്ട്. സ്വന്തമായി ആഹാരം കഴിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാനോ കഴിയില്ല.

എന്നാല്‍ പഠനത്തില്‍ ആസിം ഒട്ടും പിന്നിലല്ല. വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് വെള്ളിമണ ഗവണ്‍മെന്റ് മാപ്പിള സ്‌കൂള്‍. ഉച്ചക്ക് ഭക്ഷണം കൊടുക്കാന്‍ കുട്ടിയുടെ ഉമ്മയോ ഉപ്പയോ സ്‌കൂളിലെത്തണം. അടുത്തായതിനാല്‍ ഒന്നാം ക്ലാസുമുതല്‍ ഈ രീതി തുടരുകയാണ്. കുട്ടി നാലാം ക്ലാസില്‍ ആയിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് വിവരം ധരിപ്പിച്ചു. പ്രത്യേക ഉത്തരവ് പ്രകാരം സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഇപ്പോള്‍ ആസിം ഏഴാം ക്ലാസിലാണ്. അടുത്ത അധ്യയനവര്‍ഷം പഠനം തുടരണമങ്കില്‍ അഞ്ചു കിലോമീറ്ററിന് അപ്പുറത്ത് മാത്രമാണ് ഹൈസ്‌കൂള്‍ ഉള്ളത്. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഇപ്പോള്‍ ആസിം മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ആസിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി അനുഭാവപൂര്‍ണമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉപനേതാവ് മുനീറിനെയും കണ്ട് ഈക്കാര്യം അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് ഇരുനേതാക്കളും ആസിന് ഉറപ്പുനല്‍കി.

കോഴിക്കോട് ജില്ലാ പഞ്ചായത്തും ഓമശേരി ഗ്രാമപഞ്ചായത്തും സ്‌കൂളിന്റെ ഗ്രേഡ് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. തന്റെ മുന്നോട്ടുള്ള യാത്രക്ക് വൈകല്യം തടസമാണെന്ന് ആസിം കരുതുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊച്ചുമിടുക്കന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍ക്കണ്ട് തന്റെ ആവശ്യം അവതരിപ്പിച്ചത്. മന്ത്രിമാരായ കെ.കെ ശൈലജ, സി. രവീന്ദ്രനാഥ്, കെ.ടി ജലീല്‍, തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍ എന്നിവരെ നേരില്‍ക്കണ്ട് ‘എന്റെ സ്‌കൂളിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്യണേ…’ എന്ന് അഭ്യര്‍ത്ഥിച്ചു. എം.എല്‍.എമാരായ കെ.എം മാണി, പി. അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പി.സി ജോര്‍ജ്, ഇ.പി ജയരാജന്‍ എന്നിവരെയും കണ്ടു. കോഴിക്കോട്ടേക്ക് മടങ്ങുന്നതിന് മുന്‍പ് എം.എല്‍.എ ഹോസ്റ്റലില്‍ കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിമിന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ ആസിമിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. ‘എനിക്ക് ഇനി എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കാം’….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending