Connect with us

gulf

റവന്യൂ റിക്കവറി രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ല: റവന്യൂ മന്ത്രി കെ.രാജൻ

പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: പോപുലര്‍ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതല്‍ നഷ്ടത്തിന്റെ കേസിൽ റവന്യൂ റിക്കവറി നടപടികളിൽ നിരപരാധികൾ ഉണ്ടാവാൻ പാടില്ലെന്നും അഥവാ അത്തരക്കാർ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരുടെ നിരപരാധിത്തം തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ.
ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സംരംഭങ്ങൾക്ക് മേൽ രാഷ്ട്രീയ പകപോക്കലിന് റവന്യൂ വകുപ്പ് മാത്രമല്ല വേണ്ടിവന്നാൽ സംസ്ഥാനത്തെ ഏത് വകുപ്പിനും നിയമം ദുരുപയോഗം ചെയ്യാമെന്നും എന്നാലത് ഇടത് പക്ഷ സർക്കാറിൻറെ നയമല്ലെന്നും മന്ത്രി വെക്തമാക്കി.

പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നിയമസഭയെ അറിയിച്ചതാണ്.
കേന്ദ്ര സർക്കാറിൻറെയും റെയിൽ വകുപ്പിൻറെയും അനുമതിക്കായി കാത്തിരിക്കുകയാണ്.

അത് ലഭിക്കുന്ന മുറക്ക് പദ്ധതിയുമായിമുന്നോട്ട് പോകുമെന്നും ഇക്കാര്യത്തിൽ ഇടതുപക്ഷ മുന്നണികൾക്കിടയിൽ അഭിപ്രായ ഭിന്നതയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

അനിൽ ആന്റണി കോൺഗ്രസ്സ് വിരുദ്ധ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ അപചയമായി കരുതുന്നു. ഫാസിസത്തിനെതിരെയുള്ള പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവയുഗം സാംസ്​കാരികവേദിയുടെ സഫിയ അജിത്ത്​ സാമൂഹിക പ്രതിബദ്ധതാ പുരസ്​കാരം ഏറ്റുവാങ്ങുന്നതിനായാണ് റവന്യൂ മന്ത്രി കെ.രാജൻ ദമ്മാമിൽ എത്തിയത്.
മീറ്റ് ദ പ്രസിൽ ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ സ്വാഗതവും സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു. നവയുഗം പ്രതിനിധികളായ വാഹിദ്,ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം എന്നിവർ സംബന്ധിച്ചു.

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

gulf

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ അബുദാബിയുടെ കിരീടാവകാശി

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്.

Published

on

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നെ അബുദാബിയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചു.പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്. ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍നഹ് യാന്‍, ശൈഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ എന്നിവര്‍ അബുദാബി ഉപഭരണാധികാരികളുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉത്തരവിറക്കി.

യുഎഇ വൈസ്പ്രസിഡണ്ടായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ് യാനെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉത്തരവിറക്കി. നിലവിലുള്ള പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ ചുമതലയും ശൈഖ് മന്‍സൂര്‍ തുടരും.

ഇരുവരും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ പുത്രന്മാരാണ്.

Continue Reading

gulf

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Published

on

ഷാര്‍ജ ബുഹൈറില്‍ ഭാര്യയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. സംഭവം ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൃത്യമായി വിവരങ്ങള്‍ പൊലീസ് ഇതുവരെ കൈമാറിയിട്ടില്ല.

30 വയസ്സുള്ള ഇന്ത്യക്കാരനായ യുവാവാണ് കൃത്യം നടത്തിയതിനുശേഷം ചാടി മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യയും രണ്ടു മക്കളെയും താന്‍ കൊന്നുവെന്ന് കത്ത് എഴുതിവെച്ച ശേഷമാണ് ഇയാള്‍ ചാടിയത്. കത്ത് കണ്ടെടുത്തിട്ടുണ്ട്. ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending