Video Stories
മിന്നലാണ് റൊണാള്‍ഡോ
മാഡ്രിഡ്: താരതമ്യങ്ങളില്‍ എപ്പോഴും വരാറുണ്ട് മെസിയും റൊണാള്‍ഡോയും. രണ്ട് പേരും അത്ര നല്ല സുഹൃത്തുക്കളല്ല. പക്ഷേ ശത്രുക്കളുമല്ല. എല്‍ ക്ലാസികോ പോലെ ചില വേദികളില്‍ മാത്രമാണ് പരസ്പരം കണ്ട് മുട്ടാറുള്ളത്. ഫിഫ ബാലന്‍ഡിയോര്‍ പുരസ്ക്കാര വേളയില്‍ നിരന്തരം ഇപ്പോള്‍ കണ്ട് മുട്ടുന്നുണ്ട്. കാരണം രണ്ട് പേരും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അവസാന പട്ടികയില്‍ വരുന്നുണ്ട്. പ്രായത്തില്‍ റൊണാള്‍ഡോയാണ് രണ്ട് വയസ്സിന് മുന്നില്‍. ഗോളുകളുടെ കാര്യത്തിലും പോര്ച്ചുഗലുകാരന് തന്നെ. രണ്ട് പേരുടെയും ശൈലി വിത്യസ്തമാണ്. ബുദ്ധി കൊണ്ടാണ് മെസിയുടെ ഫുട്ബോള്‍. ശാരീരിക കരുത്താണ് റൊണാള്‍ഡോ. രണ്ട് പേര്‍ക്കും ലോകത്തുടനീളം ആരാധകരുണ്ട്. ഇപ്പോള്‍ സ്പെയിനിലെ നികുതി കേസിലും രണ്ട് പേരും ആരോപണവിധേയരായി എന്നത് വിരോധാഭാസമാവാം. മെസി മധ്യനിക്കാരനാണെങ്കില് റൊണാള്‍ഡോ സെന്‍ട്രല്‍ സ്ട്രൈക്കറാണ്. അദ്ദേഹത്തിന്റെ ഗോളുകളിലേക്ക് നോക്കിയാല്‍ കൂടുതല്‍ ഗോളുകളും പെനാല്‍ട്ടി ബോക്സിനകത്ത് നിന്നാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം കാര്‍ഡിഫില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. യുവന്തസിനെതിരെ അദ്ദേഹം നേടിയ രണ്ടാം ഗോള്‍ ക്ലോസ് റേഞ്ചില്‍ നിന്നായിരുന്നു.
41 വയസ്സ് വരെ താന്‍ കളിക്കളത്തിലുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. അതിനായി നന്നായി ആരോഗ്യം സംരക്ഷിക്കുന്നു പോര്ച്ചുഗലുകാരന്. എല്ലാ ദിവസവും ജിമ്മില്‍ നാലും അഞ്ചും മണിക്കൂര്‍ ചെലവിടുന്നു. ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കുമില്ലാതെ കാലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. പെനാല്‍ട്ടി ബോക്സിലെ കുറുക്കനാണ് റൊണാള്‍ഡോയെന്ന് ഫുട്ബോള്‍ ലോകം പറയാറുണ്ട്. കാരണം ബോക്സുനുള്ളില് അത്രമാത്രം കൗശലം മറ്റാര്‍ക്കുമില്ല. ഞൊടിയിടയില്‍ ഗോള്‍ നേടുന്ന അപാര തന്ത്രം. ലോംഗ് റേഞ്ചറുകള്‍ അദ്ദേഹം പായിക്കുന്നത് കാണാന്‍ കഴിയില്ല. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കഴിഞ്ഞ ദിവസം റെക്കാര്‍ഡോ കരിസേമ നേടിയ ഗോള്‍ നോക്കുക- വേണമെങ്കില്‍ റൊണാള്‍ഡോക്ക് ലോംഗ് റേഞ്ചര്‍ പായിക്കാമായിരുന്നു. പക്ഷേ മുന്നോട്ട് കയറി വരുന്ന കരിസേമയെ കണ്ട് തളികയിലെന്നോണം പാസ്. അത് ഗോളായി മാറി. കഴിഞ്ഞ സീസണില്‍ 42 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇതില്‍ 88.1 ശതമാനം ഗോളുകളും ബോക്സിനുള്ളില്‍ നിന്നായിരുന്നു. പ്രതിയോഗികളെ അദ്ദേഹം ഭയപ്പെടുന്നില്ല. രാജ്യത്തിനും ക്ലബിനുമെല്ലാം അദ്ദേഹം ഊര്‍ജ്ജം നല്കുന്നു. ഇന്നലെയും അദ്ദേഹം നേടി-കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ. ഗോള്‍വേട്ടയില്‍ കൃസ്റ്റിയാനോയെ വെല്ലാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ലോക ഫുട്ബോളില്‍.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india21 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

