Connect with us

News

സി.ആറിന് റയല്‍ ക്ഷണം; താരമല്ല, അംബാസിഡര്‍

ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത റയല്‍ മാഡ്രിഡ് സി.ആറിന് പുതിയ പദവി ഓഫര്‍ ചെയ്തിരിക്കുന്നു എന്നതാണ്.

Published

on

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡും പോര്‍ച്ചുഗീസ് മുന്‍നിരക്കാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മൂന്ന് തവണയാണ് സൂപ്പര്‍ താരം റയലിന് യൂറോപ്പിലെ ചാമ്പ്യന്‍പ്പട്ടം സമ്മാനിച്ചത്. സി.ആര്‍ ഏറ്റവുമധികം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തതും റയലിനായി. ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത റയല്‍ മാഡ്രിഡ് സി.ആറിന് പുതിയ പദവി ഓഫര്‍ ചെയ്തിരിക്കുന്നു എന്നതാണ്.

ക്ലബിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ റോള്‍ സി.ആറിന് നല്‍കാമെന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത് മറ്റാരുമല്ല-റയലിന്റെ പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസാണ്. കളിക്കാരനായല്ല ക്ഷണം. പ്രമോട്ടറായാണ്. ഈ ഓഫര്‍ സി.ആര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. നാല്‍പ്പത് വയസ് വരെ സജീവ ഫുട്‌ബോളില്‍ തുടരുമെന്ന് അദ്ദേഹം പലവട്ടം വ്യക്തമാക്കിയതാണ്. സഊദി പ്രോ ലീഗില്‍ അല്‍ നസറിനായി കളിക്കുന്ന സി.ആര്‍ പക്ഷേ അവിടെ ഭദ്രമായ നിലയില്ലല്ല. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അല്‍ ഖലീജ് ക്ലബിനോട് അല്‍ നസര്‍ 1-1 സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനേക്കാള്‍ അഞ്ച് പോയിന്റ് പിറകിലാണ് അല്‍ നസര്‍. ക്ലബിനായി 13 മല്‍സരങ്ങള്‍ കളിച്ച സി.ആര്‍ പന്ത്രണ്ട് ഗോളുകളും അടിച്ചിട്ടുണ്ട്.

News

1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍

അജണ്ട ഇനം 35 പ്രകാരം നിയമസഭയുടെ 80-ാം സെഷനില്‍ അവതരിപ്പിച്ച പ്രമേയം 151 അനുകൂലമായും 11 പേര്‍ എതിര്‍ത്തും 11 പേര്‍ വിട്ടുനിന്നു.

Published

on

കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ 1967 മുതല്‍ അധിനിവേശമാക്കിയ എല്ലാ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങണമെന്നും ഫലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലി വന്‍തോതില്‍ അംഗീകരിച്ചു. അജണ്ട ഇനം 35 പ്രകാരം നിയമസഭയുടെ 80-ാം സെഷനില്‍ അവതരിപ്പിച്ച പ്രമേയം 151 അനുകൂലമായും 11 പേര്‍ എതിര്‍ത്തും 11 പേര്‍ വിട്ടുനിന്നു.

പലസ്തീന്‍, ജോര്‍ദാന്‍, ജിബൂട്ടി, സെനഗല്‍, ഖത്തര്‍, മൗറിറ്റാനിയ എന്നീ രാജ്യങ്ങള്‍ സഹ-സ്പോണ്‍സര്‍ ചെയ്യുന്ന ഈ പ്രമേയം ഫലസ്തീന്‍ പ്രശ്നം അതിന്റെ എല്ലാ തലങ്ങളിലും പരിഹരിക്കപ്പെടുന്നതുവരെ യുഎന്നിന്റെ ശാശ്വത ഉത്തരവാദിത്തത്തിന് അടിവരയിടുന്നു. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും നീതിയുക്തവും സമഗ്രവും ശാശ്വതവുമായ ഒത്തുതീര്‍പ്പ് അനിവാര്യമാണെന്ന് അത് ഊന്നിപ്പറയുന്നു.

ബലപ്രയോഗത്തിലൂടെ പ്രദേശം കൈക്കലാക്കുന്നതിന്റെ നിയമവിരുദ്ധതയെ വാചകം ആവര്‍ത്തിക്കുകയും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിനിവേശ ഫലസ്തീന്‍ ദേശങ്ങളുടെ പ്രാദേശിക സമഗ്രതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു. അധിനിവേശ ശക്തിയെന്ന നിലയില്‍, സ്വതന്ത്രവും പരമാധികാരവുമായ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതുള്‍പ്പെടെ, സ്വയം നിര്‍ണ്ണയത്തിനുള്ള അവരുടെ അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് ഫലസ്തീനികളെ തടസ്സപ്പെടുത്താന്‍ ഇസ്രാഈല്‍ പാടില്ലെന്ന് അത് പ്രഖ്യാപിക്കുന്നു.

ഇസ്രായേലിന്റെ കൊളോണിയലിസ്റ്റ് വിപുലീകരണം, ജറുസലേമിലെ ജനസംഖ്യാപരമായ കൃത്രിമം, അനുബന്ധ മതില്‍ നിര്‍മ്മാണം എന്നിവയെ അസംബ്ലി അപലപിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം അവ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തണമെന്നും ഫലസ്തീന്‍ ഭൂമിയില്‍ നിന്ന് ഇസ്രാഈല്‍ കോളനിക്കാരെ ഒഴിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരെ, പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെയുള്ള ബലപ്രയോഗത്തെ പ്രമേയം അപലപിക്കുകയും, മേഖലയിലുടനീളമുള്ള സിവിലിയന്‍ ജീവന്‍ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഫലസ്തീനിയന്‍ അതോറിറ്റിയുടെ കീഴില്‍ വെസ്റ്റ് ബാങ്കുമായി ഏകീകരിക്കണമെന്നും ഉറപ്പിച്ചുകൊണ്ട് ഗസ്സയുടെ പ്രദേശിക പദവി മാറ്റാനുള്ള ഏതൊരു ശ്രമവും പ്രമേയം നിരസിച്ചു. കൂട്ടിച്ചേര്‍ക്കലോ ജനസംഖ്യാപരമായ കൃത്രിമത്വമോ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ തുരങ്കം വയ്ക്കുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.

സെറ്റില്‍മെന്റുകളുടെ നിയമവിരുദ്ധത വീണ്ടും സ്ഥിരീകരിക്കുകയും ഉത്തരവാദിത്ത നടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം 465 (1980), പ്രമേയം 2334 (2016) തുടങ്ങിയ മുന്‍കാല സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങളെ പരാമര്‍ശിച്ചുകൊണ്ട് കൊളോണിയലിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഇസ്രാഈലിനെ സഹായിക്കുന്നതില്‍ നിന്ന് സര്‍ക്കാരുകളോട് അത് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. അധിനിവേശം ഉയര്‍ത്തുന്ന പ്രതിബന്ധങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അന്താരാഷ്ട്രതലത്തില്‍ പിന്തുണയ്ക്കുന്ന ഫലസ്തീന്‍ ശ്രമങ്ങളെ പ്രമേയം സ്വാഗതം ചെയ്തു.

Continue Reading

india

തന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Published

on

ചണ്ഡീഗഢ്: സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ വാട്ടര്‍ ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ സ്ത്രീ അറസ്റ്റില്‍. നൗള്‍ത്ത ഗ്രാമത്തിലെ പൂനമാണ് അറസ്റ്റിലായത്. ആറ് വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സ്വാഭാവിക മരണമാണെന്ന് കരുതിയ മരണങ്ങള്‍ കൊലപാതകമെന്ന് ഇതോടെ കണ്ടെത്തുകയായിരുന്നു. തന്നെക്കാള്‍ സുന്ദരിയാണെന്ന് വിശ്യാസത്തിലാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച സോണിപത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ യുവതിയും കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. അന്നേ ദിവസം യുവതി ആറ് വയസ്സുകാരിയായ വിധി എന്ന കുട്ടിയെ വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, പൂനം 2023 ല്‍ തന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒരേ രീതിയില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു.

പാനിപ്പത്തിലെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. വിവാഹ ഘോഷയാത്ര നൗള്‍ത്തയില്‍ എത്തിയപ്പോഴാണ് സംഭവം. വിധിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ തിരച്ചില്‍ നടത്തുകയും ഒരു മണിക്കൂറിന് ശേഷം വിധിയുടെ തല വാട്ടര്‍ ടബ്ബില്‍ മുങ്ങികാലുകള്‍ നിലത്ത് വീണുകിടക്കുന്നതുമായി കണ്ടെത്തുകയായിരുന്നു.

തന്നെക്കാള്‍ സുന്ദരിയായി ആരും ഉണ്ടാവരുത് എന്ന അസൂയയും നീരസവും മൂലം ഇവര്‍ കുട്ടികളെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2023-ല്‍ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തിയിരുന്നു. അതേ വര്‍ഷം തന്നെ സംശയം തോന്നാതിരിക്കാന്‍ വേണ്ടി മകനെ മുക്കിക്കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ആഗസ്തില്‍, കുട്ടി തന്നേക്കാള്‍ ‘സുന്ദരിയായി’ കാണപ്പെട്ടതിന്റെ പേരില്‍ പൂനം മറ്റൊരു പെണ്‍കുട്ടിയെ സിവാ ഗ്രാമത്തില്‍ കൊലപ്പെടുത്തി.

Continue Reading

india

സംയുക്തസേനയുമായി ഏറ്റമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു

Published

on

ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അതേസമയം വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ്.

ദന്തേവാഢക്ക് സമീപമുള്ള ഗാഗല്ലുര്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംയുക്തസേന പരിശോധന നടത്തുന്നതിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നുവെന്ന് ബിജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ഡോ.ജിതേന്ദ്ര യാദവ് പറഞ്ഞു.

അതേസമയം സംഭവസ്ഥലത്ത് നിന്ന് ഇതുവരെ അഞ്ച് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തി. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ധുക്കരു ഗോണ്ടെ എന്നിവരാണ് വെടിവെപ്പിനിടെ വീരമൃത്യു വരിച്ചത്.

ഈ വര്‍ഷം മാത്രം പൊലീസ് ഓപ്പറേഷനുകളില്‍ 269 മാവേയിസ്റ്റുകളാണ് ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 239 പേരും ബസ്തര്‍ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്.

Continue Reading

Trending