kerala

ശബരിമല സ്വര്‍ണക്കൊള്ള: 500 കോടി രൂപയുടെ അന്താരാഷ്ട്ര ഇടപാട്; പുതിയ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല

By webdesk18

December 07, 2025

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 500 കോടി രൂപയുടെ വന്‍തുകയുള്ള അന്താരാഷ്ട്ര ഇടപാട് നടന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. വിശിഷ്ട പൗരാണിക വസ്തുക്കളുടെ കരിച്ചന്ത ഇടപാടുകളാണ് കേസിന് പിന്നിലെന്നും സ്വര്‍ണക്കൊള്ള സാധാരണ മോഷണമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയില്‍ കാണാതായ സ്വര്‍ണപ്പാളികളുടെ മൂല്യം അന്താരാഷ്ട്ര പൗരാണിക വസ്തു വിപണിയില്‍ 500 കോടിയോളം വരുമെന്ന് കത്തിലാണ് ചെന്നിത്തല വ്യക്തമാക്കുന്നത്. കേസില്‍ അന്താരാഷ്ട്ര മാഫിയയ്ക്കും പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

സ്വര്‍ണക്കൊള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധിപ്പിക്കാന്‍ താന്റയാറാണെന്ന് ചെന്നിത്തല അറിയിച്ചു. പൊതുജനമാധ്യമങ്ങളില്‍ മൊഴി നല്‍കാന്‍ ആ വ്യക്തിക്ക് താല്പര്യമില്ലെങ്കിലും അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പാകെ ആവശ്യമായ മൊഴി നല്‍കാന്‍ അദ്ദേഹം തയ്യാറാണെന്നും പറഞ്ഞു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കും കേരളത്തിലെ ചില വ്യവസായികളും ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരും ഇടപാടുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സുഭാഷ് കപൂര്‍ നയിക്കുന്ന രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ഇടപാടുകള്‍ നടന്നുവെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ശേഖരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘത്തലവന് കത്ത് നല്‍കിയതായും ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഎമ്മിലെ രണ്ട് ഉന്നത നേതാക്കള്‍ അറസ്റ്റിലായിട്ടും അവര്‍ക്ക് ജാമ്യം ലഭിക്കാതെ തുടരുന്നതിനിട?? സര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ പൂര്‍ണരൂപം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല അന്വേഷണം വേഗത്തിലാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.