Connect with us

gulf

ദുബായിലുള്ളവര്‍ക്ക് മടങ്ങേണ്ടി വരും സഊദിയില്‍ നിന്ന് പോകാം; തിരിച്ചുവരവ് നീളും

കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു. സഊദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനുള്ള വിലക്ക് നീക്കി. അതേസമയം വിദേശങ്ങളില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രക്കാരുടെ വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. വിദേശ വിമാനങ്ങള്‍ക്ക് സഊദിയിലെത്തി യാത്രക്കാരെ കൊണ്ട് പോകുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ഈ വിമാനങ്ങളില്‍ യാത്രക്കാരെ സഊദിയിലേക്ക് കൊണ്ടുവരാന്‍ പാടില്ല . ഇങ്ങിനെ സഊദി വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്കും പുറത്തിറങ്ങാന്‍ അനുമതിയില്ല. ഇവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പുറത്തേക്കിറങ്ങരുതെന്നും ഗ്രൗണ്ട് സ്റ്റാഫുമായി സമ്പര്‍ക്കമുണ്ടാകാന്‍ പാടില്ലെന്നും അതോറിറ്റി അറിയിപ്പില്‍ വ്യക്തമാക്കി.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിമാന വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വന്ദേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നില്ല.
അടിയന്തര ഘട്ടങ്ങളില്‍ നാട്ടിലേക്ക് പോകേണ്ടവര്‍ ഈ യാത്ര നിരോധം മൂലം കനത്ത ആശങ്കയിലായിരുന്നു. അതിന് താല്‍കാലികമായി പരിഹാരമായി. പക്ഷെ യാത്ര തിരിക്കുന്നവര്‍ക്ക് മടങ്ങി വരുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം ഇങ്ങിനെ യാത്ര പോകുന്നവരിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം ഇന്നത്തെ തീരുമാനത്തിനായി കാതോര്‍ത്തിരുന്ന ദുബായ് വഴി സഊദിയിലേക്ക് യാത്ര തിരിച്ച നിരവധി പേര്‍ യാത്ര മുടങ്ങിയതിനാല്‍ ഭീതിയിലായി . ഇവര്‍ക്ക് എപ്പോള്‍ സഊദിയിലേക്ക് തിരിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം ബാക്കിയാണ്. ഇത് സംബന്ധമായി ഇന്നത്തെ അറിയിപ്പില്‍ സഊദി ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇവരില്‍ പലര്‍ക്കും ദുബായില്‍ താമസിക്കാനുള്ള വിസിറ്റിംഗ് വിസ കാലാവധി തീര്‍ന്നവരും തീരാനായവരുമാണ്. യാത്രയെ കുറിച്ച് അവ്യക്തത തുടരുന്ന പക്ഷം ഇവര്‍ക്ക് തിരിച്ചുപോകേണ്ട ഗതികേടാണുണ്ടാവുക. വലിയ സാമ്പത്തിക ബാധ്യത വഹിച്ചാണ് പലരും ദുബായ് വഴി സഊദിയിലേക്ക് തിരിച്ചത്. ഇനിയും നീളുന്ന പക്ഷം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുക മാത്രമാണ് പോംവഴി. തിരിച്ചുള്ള യാത്രക്കുള്ള ടിക്കറ്റിന് പോലും പണമില്ലാതെയാണ് പലരും ദുബായില്‍ കഴിയുന്നത്.

യാത്രാ മദ്ധ്യേ ദുബായില്‍ കുടുങ്ങിയവര്‍ക്ക് തുണയായി യു എ ഇ കെഎംസിസി പ്രത്യേക താമസ സൗകര്യങ്ങളും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിരുന്നു. സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കാനായി ദുബായിലെത്തിയ നിരവധി പേര്‍ക്കാണ് യു എ ഇ കെഎംസിസി അജ്മാനിലും മറ്റു എമിറേറ്റുകളിലും താമസ സൗകര്യമേര്‍പ്പെടുത്തിയിരുന്നത്. സഊദി പ്രവാസികളുടെ അപ്രതീക്ഷിത യാത്രാ തടസ്സവും താമസ പ്രശ്‌നവും സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി യു എ ഇ കെഎംസിസിയുടെ ശ്രദ്ധയില്‍ പെടുത്തിരിയിന്നു.

 

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending