Connect with us

gulf

ദുബായിലുള്ളവര്‍ക്ക് മടങ്ങേണ്ടി വരും സഊദിയില്‍ നിന്ന് പോകാം; തിരിച്ചുവരവ് നീളും

കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ സഊദി ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു. സഊദിയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി നല്‍കിയതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനുള്ള വിലക്ക് നീക്കി. അതേസമയം വിദേശങ്ങളില്‍ നിന്ന് സഊദിയിലേക്കുള്ള യാത്രക്കാരുടെ വിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. വിദേശ വിമാനങ്ങള്‍ക്ക് സഊദിയിലെത്തി യാത്രക്കാരെ കൊണ്ട് പോകുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ഈ വിമാനങ്ങളില്‍ യാത്രക്കാരെ സഊദിയിലേക്ക് കൊണ്ടുവരാന്‍ പാടില്ല . ഇങ്ങിനെ സഊദി വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്കും പുറത്തിറങ്ങാന്‍ അനുമതിയില്ല. ഇവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പുറത്തേക്കിറങ്ങരുതെന്നും ഗ്രൗണ്ട് സ്റ്റാഫുമായി സമ്പര്‍ക്കമുണ്ടാകാന്‍ പാടില്ലെന്നും അതോറിറ്റി അറിയിപ്പില്‍ വ്യക്തമാക്കി.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിമാന വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വന്ദേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നില്ല.
അടിയന്തര ഘട്ടങ്ങളില്‍ നാട്ടിലേക്ക് പോകേണ്ടവര്‍ ഈ യാത്ര നിരോധം മൂലം കനത്ത ആശങ്കയിലായിരുന്നു. അതിന് താല്‍കാലികമായി പരിഹാരമായി. പക്ഷെ യാത്ര തിരിക്കുന്നവര്‍ക്ക് മടങ്ങി വരുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം ഇങ്ങിനെ യാത്ര പോകുന്നവരിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

അതേസമയം ഇന്നത്തെ തീരുമാനത്തിനായി കാതോര്‍ത്തിരുന്ന ദുബായ് വഴി സഊദിയിലേക്ക് യാത്ര തിരിച്ച നിരവധി പേര്‍ യാത്ര മുടങ്ങിയതിനാല്‍ ഭീതിയിലായി . ഇവര്‍ക്ക് എപ്പോള്‍ സഊദിയിലേക്ക് തിരിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം ബാക്കിയാണ്. ഇത് സംബന്ധമായി ഇന്നത്തെ അറിയിപ്പില്‍ സഊദി ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇവരില്‍ പലര്‍ക്കും ദുബായില്‍ താമസിക്കാനുള്ള വിസിറ്റിംഗ് വിസ കാലാവധി തീര്‍ന്നവരും തീരാനായവരുമാണ്. യാത്രയെ കുറിച്ച് അവ്യക്തത തുടരുന്ന പക്ഷം ഇവര്‍ക്ക് തിരിച്ചുപോകേണ്ട ഗതികേടാണുണ്ടാവുക. വലിയ സാമ്പത്തിക ബാധ്യത വഹിച്ചാണ് പലരും ദുബായ് വഴി സഊദിയിലേക്ക് തിരിച്ചത്. ഇനിയും നീളുന്ന പക്ഷം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുക മാത്രമാണ് പോംവഴി. തിരിച്ചുള്ള യാത്രക്കുള്ള ടിക്കറ്റിന് പോലും പണമില്ലാതെയാണ് പലരും ദുബായില്‍ കഴിയുന്നത്.

യാത്രാ മദ്ധ്യേ ദുബായില്‍ കുടുങ്ങിയവര്‍ക്ക് തുണയായി യു എ ഇ കെഎംസിസി പ്രത്യേക താമസ സൗകര്യങ്ങളും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിരുന്നു. സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കാനായി ദുബായിലെത്തിയ നിരവധി പേര്‍ക്കാണ് യു എ ഇ കെഎംസിസി അജ്മാനിലും മറ്റു എമിറേറ്റുകളിലും താമസ സൗകര്യമേര്‍പ്പെടുത്തിയിരുന്നത്. സഊദി പ്രവാസികളുടെ അപ്രതീക്ഷിത യാത്രാ തടസ്സവും താമസ പ്രശ്‌നവും സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി യു എ ഇ കെഎംസിസിയുടെ ശ്രദ്ധയില്‍ പെടുത്തിരിയിന്നു.

 

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending