Connect with us

Video Stories

സഊദിയുടെ ഏകീകരണത്തിന് ആയുധം പ്രയോഗിച്ചില്ല: അമീര്‍ ഖാലിദ് അല്‍ഫൈല്‍

Published

on

ജിദ്ദ: ചില ചരിത്ര ഗ്രന്ഥങ്ങള്‍ ആരോപിക്കുന്നതുപോലെ ആയുധം കൊണ്ടല്ല സഊദി അറേബ്യയുടെ ഏകീകരണം യാഥാര്‍ഥ്യമായതെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ആരോപണങ്ങളുടെ പൊള്ളത്തരം ഗവര്‍ണര്‍ പൊളിച്ചടുക്കിയത്. ആയുധ ബലത്തിലൂടെയായിരുന്നു രാജ്യത്തിന്റെ ഏകീകരണം എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. രാഷ്ട്ര ഏകീകരണത്തിന്റെ ആദ്യ രണ്ട് ദശകത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ പഴയ കാലത്ത് മറ്റൊരു രാജ്യത്തിനും സമൂഹത്തിനും നേടാന്‍ കഴിഞ്ഞിട്ടില്ല.

21 വര്‍ഷമെടുത്താണ് അബ്ദുല്‍ അസീസ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്. അറബ് ലീഗും ഐക്യരാഷ്ട്ര സംഘടനയും രൂപീകരിക്കുന്നതില്‍ മികച്ച സംഭാവന നല്‍കിയ സ്ഥാപകാംഗമാണ് സഊദി അറേബ്യ. അത്ഭുതകരമായ ഇത്തരം നേട്ടങ്ങളെ സഊദി ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ കാണാനില്ല. സഊദി അറേബ്യയോട് നീതികാണിക്കാത്തതിന് മറ്റ് രാജ്യങ്ങളിലെ ചരിത്രകാരന്മാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സഊദി ചരിത്രകാരന്മാര്‍ സ്വന്തം രാജ്യത്തോട് നീതികാണിക്കണമെന്ന് അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ചിത്രം വികൃതമാക്കുന്നതിനും സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തുന്നതിനും ചില സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. ഇതിന് സ്വദേശികള്‍ ശക്തമായ മറുപടി നല്‍കണം. ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും പരസ്പര യോജിപ്പിലൂടെയാണ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്.
നൈരാശ്യത്തോടെ സംസാരിക്കുന്ന ചിലരുണ്ട്. ചിലരുടെ എഴുത്തുകളിലും ഇത് പ്രതിഫലിക്കുന്നു. മറ്റ് ചിലര്‍ പൂര്‍വികരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വിലകുറച്ച് കാണിക്കുന്നു. മതനിഷ്ഠയുള്ളവരെ ചിലര്‍ പരിഹസിക്കുന്നു.

ഇത് മുസ്‌ലിംകള്‍ക്ക് നിരക്കുന്നതല്ല. മറ്റുള്ളവരെ പരിഹസിച്ച് പുരോഗതിയും വികസനവും നേടാന്‍ കഴിയില്ല. സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഡോക്ടറേറ്റ് ബിരുദധാരികളായ ചിലര്‍ വിമര്‍ശിക്കുന്നത് കാണുന്നതില്‍ ആശ്ചര്യമുണ്ട്. സ്വന്തത്തെയാണ് വിമര്‍ശിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. പൂര്‍വികരുടെ നേട്ടങ്ങളും സംഭാവനകളുമില്ലാതെ ഇന്നുള്ള നിലയില്‍ എത്തുന്നതിന് സാധിക്കുമായിരുന്നില്ല. അഞ്ച് ദശകം മുമ്പ് സഊദി അറേബ്യയിലെയും മറ്റ് രാജ്യങ്ങളിലെയും ജീവിതാവസ്ഥയും ഇന്ന് സഊയിലും ആ രാജ്യങ്ങളിലും നിലനില്‍ക്കുന്ന ജീവിതാവസ്ഥയും തുലനം ചെയ്ത് നോക്കിയാല്‍ രാജ്യം കൈവരിച്ച പുരോഗതിയുടെ ആഴം മനസ്സിലാകും.

 

കാലിവളര്‍ത്തല്‍ ജീവിതോപാധിയായി സ്വീകരിച്ച ബദുക്കളായിരുന്നു സഊദി ജനത. ഇന്ന് വിദഗ്ധ ചികിത്സയും വിദ്യാഭ്യാസവും തേടി ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയിലെത്തുന്നു. സഊദി അറേബ്യക്കെതിരെ ദുഷ്ട ലാക്കോടെയുള്ള പ്രചാരണങ്ങള്‍ ചെറുക്കുന്നതിന് എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ സഊദി അറേബ്യക്കെതിരായ പ്രചാരണങ്ങള്‍ക്ക് കാരണമാണ്.

 
ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയവും സന്ദേശവും ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ച് ഇത് ചെറുക്കണം. മുസ്‌ലിം ഭീകരന്‍ എന്ന വിശേഷണം ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വലിയ ഭീകരത കാണിക്കുന്നത് ഫലസ്തീനികളോടാണ്. ദശകങ്ങള്‍ക്ക് മുമ്പ് അഭയാര്‍ഥികളായി സഊദിയിലെത്തിയ രണ്ടര ലക്ഷത്തിലേറെ ബര്‍മക്കാരുടെ പദവി ശരിയാക്കി നിയമാനുസൃത ഇഖാമ സൗജന്യമായി നല്‍കിയിട്ടുണ്ട്. ബര്‍മക്കാരുടെ പദവി ശരിയാക്കുന്നതിനുള്ള പദ്ധതി പഠിക്കുന്നതിനും മറ്റ് രാജ്യങ്ങളില്‍ അത് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനും പ്രത്യേക പ്രതിനിധികളെ ഐക്യരാഷ്ട്ര സംഘടന സഊദിയിലേക്ക് അയച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending