Connect with us

Video Stories

സഊദിയുടെ ഏകീകരണത്തിന് ആയുധം പ്രയോഗിച്ചില്ല: അമീര്‍ ഖാലിദ് അല്‍ഫൈല്‍

Published

on

ജിദ്ദ: ചില ചരിത്ര ഗ്രന്ഥങ്ങള്‍ ആരോപിക്കുന്നതുപോലെ ആയുധം കൊണ്ടല്ല സഊദി അറേബ്യയുടെ ഏകീകരണം യാഥാര്‍ഥ്യമായതെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ആരോപണങ്ങളുടെ പൊള്ളത്തരം ഗവര്‍ണര്‍ പൊളിച്ചടുക്കിയത്. ആയുധ ബലത്തിലൂടെയായിരുന്നു രാജ്യത്തിന്റെ ഏകീകരണം എന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല. രാഷ്ട്ര ഏകീകരണത്തിന്റെ ആദ്യ രണ്ട് ദശകത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ പഴയ കാലത്ത് മറ്റൊരു രാജ്യത്തിനും സമൂഹത്തിനും നേടാന്‍ കഴിഞ്ഞിട്ടില്ല.

21 വര്‍ഷമെടുത്താണ് അബ്ദുല്‍ അസീസ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്. അറബ് ലീഗും ഐക്യരാഷ്ട്ര സംഘടനയും രൂപീകരിക്കുന്നതില്‍ മികച്ച സംഭാവന നല്‍കിയ സ്ഥാപകാംഗമാണ് സഊദി അറേബ്യ. അത്ഭുതകരമായ ഇത്തരം നേട്ടങ്ങളെ സഊദി ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ കാണാനില്ല. സഊദി അറേബ്യയോട് നീതികാണിക്കാത്തതിന് മറ്റ് രാജ്യങ്ങളിലെ ചരിത്രകാരന്മാരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ സഊദി ചരിത്രകാരന്മാര്‍ സ്വന്തം രാജ്യത്തോട് നീതികാണിക്കണമെന്ന് അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ചിത്രം വികൃതമാക്കുന്നതിനും സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തുന്നതിനും ചില സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. ഇതിന് സ്വദേശികള്‍ ശക്തമായ മറുപടി നല്‍കണം. ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും പരസ്പര യോജിപ്പിലൂടെയാണ് സഊദി അറേബ്യയുടെ ഏകീകരണം സാധ്യമാക്കിയത്.
നൈരാശ്യത്തോടെ സംസാരിക്കുന്ന ചിലരുണ്ട്. ചിലരുടെ എഴുത്തുകളിലും ഇത് പ്രതിഫലിക്കുന്നു. മറ്റ് ചിലര്‍ പൂര്‍വികരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വിലകുറച്ച് കാണിക്കുന്നു. മതനിഷ്ഠയുള്ളവരെ ചിലര്‍ പരിഹസിക്കുന്നു.

ഇത് മുസ്‌ലിംകള്‍ക്ക് നിരക്കുന്നതല്ല. മറ്റുള്ളവരെ പരിഹസിച്ച് പുരോഗതിയും വികസനവും നേടാന്‍ കഴിയില്ല. സഊദി അറേബ്യ കൈവരിച്ച നേട്ടങ്ങളെ ഡോക്ടറേറ്റ് ബിരുദധാരികളായ ചിലര്‍ വിമര്‍ശിക്കുന്നത് കാണുന്നതില്‍ ആശ്ചര്യമുണ്ട്. സ്വന്തത്തെയാണ് വിമര്‍ശിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. പൂര്‍വികരുടെ നേട്ടങ്ങളും സംഭാവനകളുമില്ലാതെ ഇന്നുള്ള നിലയില്‍ എത്തുന്നതിന് സാധിക്കുമായിരുന്നില്ല. അഞ്ച് ദശകം മുമ്പ് സഊദി അറേബ്യയിലെയും മറ്റ് രാജ്യങ്ങളിലെയും ജീവിതാവസ്ഥയും ഇന്ന് സഊയിലും ആ രാജ്യങ്ങളിലും നിലനില്‍ക്കുന്ന ജീവിതാവസ്ഥയും തുലനം ചെയ്ത് നോക്കിയാല്‍ രാജ്യം കൈവരിച്ച പുരോഗതിയുടെ ആഴം മനസ്സിലാകും.

 

കാലിവളര്‍ത്തല്‍ ജീവിതോപാധിയായി സ്വീകരിച്ച ബദുക്കളായിരുന്നു സഊദി ജനത. ഇന്ന് വിദഗ്ധ ചികിത്സയും വിദ്യാഭ്യാസവും തേടി ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയിലെത്തുന്നു. സഊദി അറേബ്യക്കെതിരെ ദുഷ്ട ലാക്കോടെയുള്ള പ്രചാരണങ്ങള്‍ ചെറുക്കുന്നതിന് എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ സഊദി അറേബ്യക്കെതിരായ പ്രചാരണങ്ങള്‍ക്ക് കാരണമാണ്.

 
ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയവും സന്ദേശവും ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ച് ഇത് ചെറുക്കണം. മുസ്‌ലിം ഭീകരന്‍ എന്ന വിശേഷണം ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വലിയ ഭീകരത കാണിക്കുന്നത് ഫലസ്തീനികളോടാണ്. ദശകങ്ങള്‍ക്ക് മുമ്പ് അഭയാര്‍ഥികളായി സഊദിയിലെത്തിയ രണ്ടര ലക്ഷത്തിലേറെ ബര്‍മക്കാരുടെ പദവി ശരിയാക്കി നിയമാനുസൃത ഇഖാമ സൗജന്യമായി നല്‍കിയിട്ടുണ്ട്. ബര്‍മക്കാരുടെ പദവി ശരിയാക്കുന്നതിനുള്ള പദ്ധതി പഠിക്കുന്നതിനും മറ്റ് രാജ്യങ്ങളില്‍ അത് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനും പ്രത്യേക പ്രതിനിധികളെ ഐക്യരാഷ്ട്ര സംഘടന സഊദിയിലേക്ക് അയച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending