Connect with us

gulf

കോവിഡ് വിട്ടകലുന്നതോടെ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കാന്‍ സഊദി

രാജ്യത്തെ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള സമഗ്ര തൊഴില്‍ പരിഷ്‌കരണ പദ്ധതിയായ നിതാകാത്തിലൂടെ തുടങ്ങിവെച്ച തൊഴില്‍മേഖലയെ ഉടച്ചുവാര്‍ക്കുന്ന നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ തുടരും

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്:കോവിഡ് നിയന്ത്രണ വിധേയമായകുന്നതോടെ സ്വദേശിവല്‍ക്കരണത്തില്‍ ശ്രദ്ധയൂന്നി സഊദി. രാജ്യത്തെ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള സമഗ്ര തൊഴില്‍ പരിഷ്‌കരണ പദ്ധതിയായ നിതാകാത്തിലൂടെ തുടങ്ങിവെച്ച തൊഴില്‍മേഖലയെ ഉടച്ചുവാര്‍ക്കുന്ന നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ തുടരും.
ഐ ടി മേഖലയിലും ഗതാഗത രംഗത്തും ടൂറിസം മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിനിടയിലാണ് കോവിഡ് ഭീഷണിയില്‍ പെട്ട് പദ്ധതികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നത്. എന്നാല്‍ ഈ നീക്കം ശക്തിപെടുന്നതോടെ പ്രവാസികളുടെ നെഞ്ചിടിപ്പും വര്‍ധിക്കും. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടം നേരിട്ടതിന് പുറമെയാകും ഈ ആഘാതം.

രാജ്യത്തെ ഐടി മേഖലയില്‍ 36 പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. നാലില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന എല്ലാ ഐ ടി സ്ഥാപനങ്ങളും 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കണം. ഐടി വിദ്യാഭ്യാസ മേഖലയില്‍ രാജ്യം കുതിപ്പിലാണെന്നും അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ ഈ മേഖലയില്‍ നൈപുണ്യം കൈവരിക്കുമെന്നും ഇതോടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. അടുത്ത വര്‍ഷം ജൂണ്‍ 27 (1422 ദുല്‍ഖഅദ് 17) നാണ് വ്യവസ്ഥ നിലവില്‍ വരുന്നതെങ്കിലും അതിന് മുമ്പേ സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ ഐടി മേഖലയെ മൂന്നായി തിരിച്ചാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. ഒമ്പത് മാസത്തിനകം പദവികള്‍ ശരിയാക്കി സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത ഐ ടി കമ്പനികള്‍ക്ക് ശിക്ഷാനടപടിയായി ഗവണ്‍മെന്റ് സേവനങ്ങള്‍ റദ്ദാക്കും.

ഗതാഗത മേഖലയില്‍ പുതുതായി 45,000 ത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ഇപ്പോള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടപ്പെടും. ഓണ്‍ലൈന്‍ ടാക്‌സികള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുന്ന നടപടികള്‍ക്ക് അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാകുമെന്നും ഗതാഗത മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി. വിവിധ മന്ത്രാലയങ്ങള്‍ ഇതിനായുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ സ്വയം തൊഴില്‍ പദ്ധതിക്ക് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൂടെ പതിനായിരം സ്വദേശി യുവാക്കള്‍ക്ക് സഹായം നല്‍കും. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ വനിതകള്‍ അടക്കം ആറു ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവല്‍ക്കരണത്തിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഓണ്‍ലൈന്‍ ടാക്‌സി മേഖല വലിയ വിജയം വരിച്ചതായി മന്ത്രി പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയില്‍ സ്വദേശി വല്‍ക്കരണം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നതായി മാനവശേഷി മന്ത്രാലയം വെളിപ്പെടുത്തി.

ടൂറിസം മേഖലയില്‍ നിലവില്‍ മൂന്ന് ശതമാനമുള്ള സ്വദേശി അനുപാതം പത്ത് ശതമാനമായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ വിഷന്‍ 2030യുടെ ഭാഗമായി പത്ത് ലക്ഷം സ്വദേശികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്തും. ടൂറിസം മേഖലയിലെ വികസനത്തിന് സ്വകാര്യ മേഖലയുടെ കൂടി പങ്കാളത്തം ഉറപ്പ് വരുത്തിയാണ് ലക്ഷ്യം കൈവരിക്കുക . ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ ടൂറിസം വകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്. കോവിഡ് മൂലം ലോക ട്രാവല്‍ ടൂറിസം മേഖലയില്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജി 20 രാഷ്ട്രങ്ങളുടെ ടൂറിസം മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗം വിലയിരുത്തിയിരുന്നു. കോവിഡിന്റെ ഇടവേളക്ക് ശേഷം സഊദിയിലെ തൊഴില്‍ മേഖല ഉണരുമ്പോള്‍ ശക്തമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള മന്ത്രാലയങ്ങളുടെ നീക്കങ്ങള്‍ ഒട്ടേറെ വിദേശികള്‍ക്ക് മടക്കയാത്രയ്ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.

gulf

കൊണ്ടോട്ടിയൻസ്@ദമ്മാം ഇഫ്താർ സംഗമം

ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.

Published

on

ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടികാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ്@ദമ്മാം വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.

സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് നിർവഹിച്ചു.

ആലിക്കുട്ടി ഒളവട്ടൂർ, അഷ്റഫ് കൊണ്ടോട്ടി , സിദ്ധിക്ക് ആനപ്ര, ഷമീർ വി.പി, റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, റസാഖ് ബാബു, സൈനുദ്ദീൻ വലിയപറമ്പ്, ജുസൈർ കൊണ്ടോട്ടി, സുഹൈൽ ഹമീദ്, സഹീർ മജ്ദാൽ, ഇഎം മുഹമ്മദ് കുട്ടി,സലീം പള്ളിക്കൽ ബസാർ,മുസ്തഫ പള്ളിക്കൽ ബസാർ , അബ്ബാസ് പറമ്പാടൻ, ഇസ്മായിൽ കൊണ്ടോട്ടി, നിയാസ് ബിനു, അലി കരിപ്പൂർ, അനീസ് കൊട്ടപ്പുറം, ബുഷ്റ റിയാസ്, നൗഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

gulf

രാജ്യം അപകടകരമായ പ്രതിസന്ധിഘട്ടത്തില്‍: കെഎംസിസി ഇഫ്താർ സംഗമം

Published

on

ദമ്മാം: രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് ഹമീദ് വടകര അഭിപ്രായപ്പെട്ടു.കെഎംസിസി ഖൊദരിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും കമ്മറ്റി പുനർസഘനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു.

ജനാധിപത്യ ഇന്ത്യയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ തകര്‍ക്കാന്‍,മതേതര ഇന്ത്യയെ നിലനിര്‍ത്താന്‍ നാം ഓരോരുത്തരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.രാജ്യത്തിന്റെ നിലനില്‍പിനായി പ്രവാസമണ്ണില്‍ നിന്ന് യുഡിഎഫിന്റെ കൃത്യമായ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രവാസി സമൂഹത്തിന് വലിയ പങ്ക് വഹിക്കാനാകും.

ഇന്ത്യയുടെ ഭരണഘട പൊളിച്ചെഴുതാന്‍ ഫാസിസ്റ്റ് ഭീകരര്‍ അണിയറയില്‍ ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞാടുമ്പോള്‍ അതിന് തടയിടാന്‍ ജനാധിപത്യവിശ്വാസികളുടെ വോട്ടുകള്‍ യുഡിഎഫ് മുന്നണിക്കായി വിനിയോഗിക്കാന്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി.വര്‍ഗ്ഗീയത മാത്രം ആയുധമാക്കി കേന്ദ്രത്തില്‍ ബിജെപിയും,അതിന് കുഴലൂതുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലും ഭരണം കയ്യാളുമ്പോള്‍ ഇതിനെതിരെയുളള വിധിയെഴുത്തിന് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അഫ്സല്‍ വടക്കേകാട് അദ്ധ്യക്ഷനായിരുന്നു.റിട്ടേണിംഗ് ഓഫീസര്‍ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഖാദര്‍ അണങ്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലാഹുദ്ധീന്‍ വേങ്ങര മുഖ്യഅതിഥിയായിരുന്നു.ഷൗക്കത്ത് ഒറ്റപ്പാലം, സഹീര്‍ മുസ്ല്യാരങ്ങാടി,ത്വാഹ പട്ടാമ്പി,സല്‍മാന്‍ കണ്ണൂര്‍,നൗഫല്‍ മാറഞ്ചേരി,അലി വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ മജീദ് പി സി സ്വാഗതവും,ജംഷീദ് കൈപ്പുഴ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ചെയര്‍മാന്‍: അഫ്സല്‍ വടക്കേകാട്വൈസ് ചെയര്‍മാന്‍: സഹീര്‍ മജ്ദാല്‍ പ്രസിഡന്‍റ്: ഷൗക്കത്ത് ഒറ്റപ്പാലം
സീനിയര്‍ വൈസ് പ്രസിഡന്റ് : അബ്ദുല്‍ വഹാബ് കൊല്ലം
വൈസ് പ്രസിഡന്റ്: അബ്ദുല്‍ മജീദ് പി സിജനറല്‍ സെക്രട്ടറി : സല്‍മാന്‍ കണ്ണൂര്‍ഓര്‍ഗനൈസിംഗ് സെക്രട്ടറി: താഹ പട്ടാമ്പിജോ: സെക്രട്ടറിമാർ : അലി വളാഞ്ചേരി ,നൗഫല്‍ മാറഞ്ചേരിട്രഷറര്‍ : ജംഷീദ് കൈപ്പുഴ

Continue Reading

FOREIGN

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ‘നഷ്‌വ 2024’ സംഘടിപ്പിച്ചു

Published

on

ദുബൈ: ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ‘നഷ്‌വ 2024’ സംഘടിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ ജന.സെക്രട്ടറി മൊയ്തീന്‍ കുട്ടി ഫൈസി പുത്തനഴി ഉദ്‌ബോധനം നടത്തി. ജില്ലാ കെഎംസിസി നടപ്പാക്കുന്ന സമൂഹ വിവാഹ പദ്ധതിയുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ വിഭവ സമാഹരണത്തിന് സി.പി ശിഹാബ് തുടക്കം കുറിച്ചു.

സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എംഎല്‍എ, ഡോ. അന്‍വര്‍ അമീന്‍, പി.കെ അന്‍വര്‍ നഹ, യഹ്‌യ തളങ്കര, മുസ്തഫ തിരൂര്‍, ആര്‍.ഷുക്കൂര്‍, കെ.പി.എ സലാം, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, കെഎംസിസി സംസ്ഥാനജില്ലാ, മണ്ഡലം നേതാക്കള്‍, ഡോ. കെ.പി ഹുസൈന്‍, ബഷീര്‍ പടിയത്ത്, ഷംസുദ്ദീന്‍ നെല്ലറ, ബാബു എടക്കുളം, ഒ.പി ഷാജി, എം.സി അലവിക്കുട്ടി ഹാജി, മൊയ്തീന്‍ കുട്ടി ഗുരുക്കള്‍, നാസര്‍ റെഡ് പെപ്പര്‍, ത്വല്‍ഹത്ത്, സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍, മുഹമ്മദ് ബിന്‍ അസ്‌ലം, സഫീര്‍, മൊയ്തുട്ടി ഹാജി ഉള്‍പ്പെടെ നിരവധി വ്യവസായ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. എംബിബിഎസ്സില്‍ ഉന്നത വിജയം നേടിയ എ.സി ഇജാസ് ഇസ്മാഈലിനെ വേദിയില്‍ ആദരിച്ചു.

ഒ.ടി സലാം, കരീം കാലടി, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, അമീന്‍ കരുവാരകുണ്ട്,നാസര്‍ കുറുമ്പത്തൂര്‍, മുസ്തഫ ആട്ടീരി, ടി.പി സൈതലവി, ലത്തീഫ് തെക്കഞ്ചേരി, മുഹമ്മദ് കമ്മിളി, ഫഖ്‌റുദ്ദീന്‍ മാറാക്കര, നജ്മുദ്ദീന്‍ തറയില്‍, സിനാല്‍ മഞ്ചേരി, ശരീഫ് അയ്യായ, നാസര്‍ എടപ്പറ്റ, ഇബ്രാഹിം വട്ടംകുളം, അശ്‌റഫ് കുണ്ടോട്ടി ചടങ്ങിന് നേതൃത്വം നല്‍കി. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു, എ.പി നൗഫല്‍ സ്വാഗതവും സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending