Connect with us

Video Stories

‘തട്ടമിടാത്ത’ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചത് മുസ്‌ലിംകളോ?

Published

on

ഷഫീക് സുബൈദ ഹക്കീം (Faceboo)

തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഒരു വാദമാണ് ഇത്. 

വാസ്തവമെന്താണ്? 

2011ലെ സെന്‍സസ് കണക്കുള്‍ പ്രകാരം ആലപ്പുഴ ജില്ലയിലെ ആകെ മുസ്ലീം ജനസംഖ്യ 10.55 ശതമാനം മാത്രമാണ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ 7 നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോകസഭാ മണ്ഡലം.

ഷാനിമോള്‍ ഉസ്മാന് 4,35,496 വോട്ട് നേടിയപ്പോള്‍ എം.എം ആരിഫ് 4,45,970 വോട്ട് നേടി. 10474 (0.96%) വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആരിഫ് ജയിച്ചു.

ആരിഫ് ലീഡ് ചെയ്ത മണ്ഡലങ്ങള്‍: 

ചേര്‍ത്തല 16895 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 2.97%
കായംകുളം 4297 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 30.07%
ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള കായംകുളത്തില്‍ നിന്ന് കേവലം 4297 ലീഡ് ചെയ്യാനാണ് ആരിഫിന് കഴിഞ്ഞത്. ഏറ്റവും കുറവ് മുസ്ലീം ജനസംഖ്യയുള്ള ചേര്‍ത്തലയില്‍ നിന്നുള്ള വോട്ടുകളാണ് ആരിഫിനെ ജയിപ്പിക്കുന്നത്. ഇത് രണ്ടും പ്രകടമായ സി.പി.ഐ.എം ബെല്‍ടുകളായ മണ്ഡലങ്ങളാണ്. 

ഇതില്‍ രണ്ടിലും മുസ്ലീം ഫാക്ടര്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് വ്യക്തം.

ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്ത മണ്ഡലങ്ങള്‍:

അരൂര്‍: 648 വോട്ടിന്‌റെ ലീഡ്. മുസ്ലീം ജനസംഖ്യ 14.30%
അമ്പലപ്പുഴ: 638 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 19.85%
കരുനാഗപ്പള്ളി: 4780 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 25.49%
ഹരിപ്പാട്: 5844 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 8.12
ആലപ്പുഴ: 69 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 23.62

ഇതിലെവിടെയാണ് തട്ടമിടാത്ത ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ കയ്യൊഴിഞ്ഞുവെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നത്?

ഹിന്ദു കണ്‍സോളിഡേഷന്‍:

ശ്രദ്ധിക്കേണ്ട ഒരു കാര്യം ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പിക്കുണ്ടായ വളര്‍ച്ചയാണ്. 7 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ട് കുതിച്ചുയര്‍ന്നിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ 1,87,729 വോട്ട് നേടി. ബി.ജെ.പിക്ക് 1,44,678 വോട്ടുകളാണ് അധികമായി ലഭിച്ചിരിക്കുന്നത്. യു.ഡു.എഫിന് മാത്രം 27,029 വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കാണിക്കുന്നത് ആലപ്പുഴയിലെ വോട്ട് ഒഴുക്കുകള്‍ എങ്ങോട്ടാണ് എന്നാണ്. മുസ്ലീം മതവിശ്വാസികളായ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിച്ചും വര്‍ഗീയത പറഞ്ഞും വന്‍ തോതിലുള്ള ഹിന്ദു കണ്‍സോളിഡേഷന് ബി.ജെ.പിക്ക് സാധിച്ചു എന്നത് ഇതില്‍ വ്യക്തമാണ്. മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ടപ്പോള്‍, ഷാനിമോള്‍ ഉസ്മാനെ വിജയിപ്പിക്കാന്‍ തക്ക വിധത്തില്‍ കോണ്‍ഗ്രസിലെ വോട്ടുകള്‍ ഉണ്ടായില്ല എന്നതാണ് പരാജയ കാരണമായി വിലയിരുത്താന്‍ സാധിക്കുന്നത്. പ്രസ്തുത വോട്ടുകള്‍ പ്രകടമായി തന്നെ രാധാകൃഷ്ണന് മറിഞ്ഞിരിക്കുന്നു. 

ഇത് ആര്‍ക്കും പരിശോധിക്കാന്‍ തന്നെ തോന്നാതിരിക്കുകയും മുസ്ലീമായ ഷാനിമോള്‍ ഉസ്മാന്റെ പരാജയകാരണം കേവലം 10 ശതമാനം മാത്രം ജനസംഖ്യവരുന്ന മുസ്ലീങ്ങളുടെ ചുമലില്‍ കയറ്റിവെക്കുകയുമാണ് റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ ചെയ്തിരിക്കുന്നത്. തനി വംശീയമായ സമീപനങ്ങളാണ് ഇവര്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

https://www.facebook.com/photo.php?fbid=2175768505825244&set=a.190107871057994&type=3&theater

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending