Video Stories
‘തട്ടമിടാത്ത’ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചത് മുസ്‌ലിംകളോ?

ഷഫീക് സുബൈദ ഹക്കീം (Faceboo)
തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഒരു വാദമാണ് ഇത്.
വാസ്തവമെന്താണ്?
2011ലെ സെന്‍സസ് കണക്കുള്‍ പ്രകാരം ആലപ്പുഴ ജില്ലയിലെ ആകെ മുസ്ലീം ജനസംഖ്യ 10.55 ശതമാനം മാത്രമാണ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ 7 നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോകസഭാ മണ്ഡലം.
ഷാനിമോള്‍ ഉസ്മാന് 4,35,496 വോട്ട് നേടിയപ്പോള്‍ എം.എം ആരിഫ് 4,45,970 വോട്ട് നേടി. 10474 (0.96%) വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആരിഫ് ജയിച്ചു.
ആരിഫ് ലീഡ് ചെയ്ത മണ്ഡലങ്ങള്‍:
ചേര്‍ത്തല 16895 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 2.97%
കായംകുളം 4297 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 30.07%
ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള കായംകുളത്തില്‍ നിന്ന് കേവലം 4297 ലീഡ് ചെയ്യാനാണ് ആരിഫിന് കഴിഞ്ഞത്. ഏറ്റവും കുറവ് മുസ്ലീം ജനസംഖ്യയുള്ള ചേര്‍ത്തലയില്‍ നിന്നുള്ള വോട്ടുകളാണ് ആരിഫിനെ ജയിപ്പിക്കുന്നത്. ഇത് രണ്ടും പ്രകടമായ സി.പി.ഐ.എം ബെല്‍ടുകളായ മണ്ഡലങ്ങളാണ്.
ഇതില്‍ രണ്ടിലും മുസ്ലീം ഫാക്ടര്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് വ്യക്തം.
ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്ത മണ്ഡലങ്ങള്‍:
അരൂര്‍: 648 വോട്ടിന്‌റെ ലീഡ്. മുസ്ലീം ജനസംഖ്യ 14.30%
അമ്പലപ്പുഴ: 638 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 19.85%
കരുനാഗപ്പള്ളി: 4780 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 25.49%
ഹരിപ്പാട്: 5844 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 8.12
ആലപ്പുഴ: 69 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 23.62
ഇതിലെവിടെയാണ് തട്ടമിടാത്ത ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ കയ്യൊഴിഞ്ഞുവെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നത്?
ഹിന്ദു കണ്‍സോളിഡേഷന്‍:
ശ്രദ്ധിക്കേണ്ട ഒരു കാര്യം ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പിക്കുണ്ടായ വളര്‍ച്ചയാണ്. 7 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ട് കുതിച്ചുയര്‍ന്നിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ 1,87,729 വോട്ട് നേടി. ബി.ജെ.പിക്ക് 1,44,678 വോട്ടുകളാണ് അധികമായി ലഭിച്ചിരിക്കുന്നത്. യു.ഡു.എഫിന് മാത്രം 27,029 വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കാണിക്കുന്നത് ആലപ്പുഴയിലെ വോട്ട് ഒഴുക്കുകള്‍ എങ്ങോട്ടാണ് എന്നാണ്. മുസ്ലീം മതവിശ്വാസികളായ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിച്ചും വര്‍ഗീയത പറഞ്ഞും വന്‍ തോതിലുള്ള ഹിന്ദു കണ്‍സോളിഡേഷന് ബി.ജെ.പിക്ക് സാധിച്ചു എന്നത് ഇതില്‍ വ്യക്തമാണ്. മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ടപ്പോള്‍, ഷാനിമോള്‍ ഉസ്മാനെ വിജയിപ്പിക്കാന്‍ തക്ക വിധത്തില്‍ കോണ്‍ഗ്രസിലെ വോട്ടുകള്‍ ഉണ്ടായില്ല എന്നതാണ് പരാജയ കാരണമായി വിലയിരുത്താന്‍ സാധിക്കുന്നത്. പ്രസ്തുത വോട്ടുകള്‍ പ്രകടമായി തന്നെ രാധാകൃഷ്ണന് മറിഞ്ഞിരിക്കുന്നു.
ഇത് ആര്‍ക്കും പരിശോധിക്കാന്‍ തന്നെ തോന്നാതിരിക്കുകയും മുസ്ലീമായ ഷാനിമോള്‍ ഉസ്മാന്റെ പരാജയകാരണം കേവലം 10 ശതമാനം മാത്രം ജനസംഖ്യവരുന്ന മുസ്ലീങ്ങളുടെ ചുമലില്‍ കയറ്റിവെക്കുകയുമാണ് റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ ചെയ്തിരിക്കുന്നത്. തനി വംശീയമായ സമീപനങ്ങളാണ് ഇവര്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
പോക്സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
india2 days ago
ഓപ്പറേഷന് കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍