Connect with us

Culture

ഖത്തറിനെതിരെയുള്ള ഉപരോധ നടപടി; ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറയുന്നു

Published

on

ഖത്തറിനെ ഉപരോധിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറയുന്നു. ‘അല്‍ ജസീറ’ക്കു നല്‍കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചുും പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.

നടപടിയില്‍ വേദനയും ആശങ്കയുമൊക്കെ ഞങ്ങള്‍ നേരത്തെതന്നെ പ്രകടിപ്പിച്ചു കഴിഞ്ഞതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഖത്തറിനുമേല്‍ ഇത്തരത്തിലുള്ള ഒരു ഉപരോധ നടപടിയേര്‍പ്പെടുത്തുന്നതിന് മറ്റു രാജ്യങ്ങള്‍ തയ്യാറായതെന്ന് യഥാര്‍ത്ഥത്തില്‍ അറിയില്ലെന്ന് ഖത്തര്‍ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു. യഥാര്‍ത്ഥ കാരണങ്ങളെന്താണെന്നോ എന്തെങ്കിലും തരത്തിലുള്ള നിഗൂഢമായ താല്‍പ്പര്യങ്ങളോ സംഭവത്തിനു പിന്നിലുണ്ടോയെന്നും അറിയില്ല. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് റിയാദില്‍വെച്ചു നടന്ന ജിസിസി ഉച്ചകോടിയിലോ ഇതു സംബന്ധിച്ച യാതൊരു തരത്തിലുള്ള സൂചനകളും ഉണ്ടായിരുന്നില്ല. തങ്ങള്‍ക്കുനേരെയുള്ള പൊട്ടിത്തെറിയുടെ ഒരു സൂചനയോ ചര്‍ച്ചയോ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മാധ്യമങ്ങള്‍ തങ്ങള്‍ക്കുനേരെ ആക്രമണം നടത്തുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി ആരോപിച്ചു. ഇത്തരം ആരോപണങ്ങളില്‍ വഴുതിവീഴില്ലെന്നും ഇതിനെതിരെ ക്ഷമയോടെയും വിവേകത്തോടെയും പെരുമാറുമെന്നും വിദേശകാര്യ മന്ത്രി പറയുന്നു.

പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനായി കുവൈത്ത് അമീര്‍ ഷെയ്ഖ് ശാബാ ഇല്‍ അഹമ്മദ് അല്‍ ശാബാ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെയുള്ള നടപടി ആശങ്കപ്പെടുത്തുന്നതും ഏകപക്ഷീയവുമാണ്. എന്നാല്‍ ഇതേ രീതിയിലുള്ള ഒരു നിലപാടും കൈക്കൊള്ളാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ല. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും.

‘ഉപരോധമേര്‍പ്പെടുത്തിയ നടപടിയില്‍ പിന്തുണയുമായി പല രാജ്യങ്ങളിലേയും വിദേശ മന്ത്രിമാര്‍ ബന്ധപ്പെട്ടിരുന്നു. അറബ് ലോകത്ത് അനേകം യുദ്ധങ്ങളുണ്ട്. സിറിയയിലും , യെമനിലുമൊക്കെ അപകടകരമായ രീതിയിലുള്ള അവസ്ഥ നിലനില്‍ക്കേയാണ് ഖത്തറിനെതിരെയുള്ള ഇത്തരത്തിലുള്ള ജി.സി.സി രാജ്യങ്ങളുടെ നടപടി. ഈ നടപടികള്‍ ജി.സി.സിയുടെ ഭാവി ഇനിയെന്താകുമെന്നും സംശയമുണര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇതിനു മുമ്പും ഖത്തറില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടിട്ടുണ്ട്. 1996-ലും 2004-ലും ജിസിസി രാജ്യങ്ങള്‍ക്കും ഖത്തറിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതെല്ലാം തരണംചെയ്തു മുന്നോട്ടുവന്നു. രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സാധാരണ ജീവിതം നയിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ഖത്തര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള പദ്ധതികളും മുന്നോട്ട് തന്നെ കൊണ്ടുപോകും. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരുന്നതിനും ലോകത്ത് നിന്നും തീവ്രവാദം തുടച്ചുനീക്കുന്നതിനും അമേരിക്കയുമായുള്ള കൂട്ടുകെട്ട് തുടരും. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും’- ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു.

അതേസമയം, ഖത്തറിനെതിരെയുള്ള ഉപരോധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കുവൈത്തും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള സങ്കീര്‍ണ്ണമായ തിരിച്ചടികള്‍ക്കും മുതിരരുതെന്ന് കുവൈത്ത് ഖത്തറിന് ഉപദേശം നല്‍കി. രാജ്യത്തിനെതിരെയുള്ള നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ രാജ്യത്തെ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്‌

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending