Connect with us

kerala

സിസ്റ്റര്‍ സെഫി കന്യാചര്‍മം കൃത്രിമമായി വച്ചുപിടിപ്പിച്ചു; ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെ അഭയ കേസ്

സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം

Published

on

കൊച്ചി: അന്വേഷണ ഏജന്‍സികള്‍ കണ്ടില്ലെന്ന് നടിക്കാനും ഉന്നതര്‍ തേച്ചുമായ്ക്കാനും ശ്രമിച്ച തെളിവുകള്‍ ഓരോന്നോരോന്നായി പുറത്തു വന്ന കാഴ്ചയാണ് അഭയ കേസിലുണ്ടായത്. കുറ്റാന്വേഷണ ചരിത്രത്തിലെ പല അപൂര്‍വ്വതകള്‍ക്കും കേസ് സാക്ഷിയായി. അതില്‍ പ്രധാനപ്പെട്ടതാണ് സിസ്റ്റര്‍ സെഫിക്ക് കന്യാകത്വം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്.

കന്യാകത്വം സ്ഥാപിക്കാന്‍ ഹൈമനോപ്ലാസ്റ്റി സര്‍ജറിയാണ് സിസ്റ്റര്‍ സെഫിക്ക് നടത്തിയത്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഇത് വച്ചു പിടിപ്പിച്ചതാണ് എന്നു മനസ്സിലായി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായ ഡോ.പി.രമയും പ്രിന്‍സിപ്പല്‍ ഡോ.ലളിതാംബിക കരുണാകരനും നല്‍കിയ മൊഴിയില്‍ ആണു ഇക്കാര്യം വ്യക്തമായത്. ഇത് കേസില്‍ വലിയ തെളിവുകളില്‍ ഒന്നായി മാറി.

താന്‍ കന്യകയാണ് എന്ന് സ്ഥാപിക്കാനാണ് സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റിക്ക് വിധേയയായത്. 2008 നവംബറില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇവരെ വിശദ പരിശോധനയ്ക്ക് വിധേയയാക്കിയത്. സിസ്റ്റര്‍ സെഫി കന്യകയാണ് എന്ന് സ്ഥാപിക്കാനായാല്‍ പ്രോസിക്യൂഷന്റെ ആരോപണം മറികടക്കാം എന്നായിരുന്നു പ്രതികള്‍ക്കു കിട്ടിയ നിയമോപദേശം. ഇതിന് പിന്നാലെയാണ് ഇവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

സിസ്റ്റര്‍ അഭയ

ഫാദര്‍ തോമസ് കോട്ടൂരിനും പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫാദര്‍ ജോസ് പുതൃക്കയിലിനും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഇത് നേരിട്ടു കാണാന്‍ ഇടവന്നതാണ് അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.

1992 മാര്‍ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ ജെഫി എന്നിവരാണ് അറസ്റ്റിലായിരുന്നത്. നാര്‍ക്കോ അനാലിസിസും പോളിഗ്രാഫും നടത്തിയ ശേഷമാണ് പ്രതികളെ സിബിഐ എഎസ്പി നന്ദകുമാര്‍ നായര്‍ അറസ്റ്റു ചെയ്തിരുന്നത്. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ അഗസ്റ്റിനും അറസ്റ്റിലായിരുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മൊത്തം 133 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 49 പേരെ വിസ്തരിച്ചു. സാക്ഷികളില്‍ ഭൂരിപക്ഷം പേരും മൊഴിമാറ്റിപ്പറഞ്ഞു എന്നത് കേസിലെ ഉന്നത ബന്ധം വ്യക്തമാക്കുന്നതായിരുന്നു. അതു കൊണ്ടു തന്നെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് അര ലക്ഷം കവിഞ്ഞു

6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

on

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായി സ്വര്‍ണവില 50,000 കടന്നു.1040 രൂപ വര്‍ധിച്ച്‌ ഒരു പവന് 50,400 രൂപയാണ് ഇന്ന് വിപണി വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ വര്‍ധനവാണ് വില ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില.

Continue Reading

Trending