Connect with us

kerala

‘പണത്തിന് വേണ്ടി പ്രവാസി വോട്ടും വില്‍ക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തല്‍’, പ്രവാസി സമൂഹത്തോടുള്ള അവഹേളനം ; കെഎംസിസി

പണത്തിന് വേണ്ടി പ്രവാസി വോട്ടും വില്‍ക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തല്‍ പ്രവാസിയുടെ മനസ്സറിയാത്ത ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് അദ്ദേഹമെന്ന് തെളിയിച്ചിരിക്കുന്നു

Published

on

റിയാദ് : പ്രവാസികള്‍ക്ക് തപാല്‍ വോട്ട് നല്‍കുന്നതിനെ കുറിച്ച് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന പ്രവാസി സമൂഹത്തോടുള്ള അവഹേളനമാണെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി. പ്രവാസികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണിത്. പണത്തിന് വേണ്ടി പ്രവാസി വോട്ടും വില്‍ക്കുമെന്ന യെച്ചൂരിയുടെ കണ്ടെത്തല്‍ പ്രവാസിയുടെ മനസ്സറിയാത്ത ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് അദ്ദേഹമെന്ന് തെളിയിച്ചിരിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ കുഴപ്പങ്ങളുണ്ടെങ്കില്‍ അത് ചൂണ്ടികാട്ടുന്നതിന് പകരം പ്രവാസിയെ കരിവാരിത്തേക്കുന്ന അഭിപ്രായത്തെ പ്രവാസി സമൂഹം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് കെഎംസിസി ചൂണ്ടിക്കാട്ടി. നാടിനും നാട്ടുകാര്‍ക്കും കുടുംബത്തിനും വേണ്ടി ജീവന്‍ പോലും പണയം വെക്കുന്നവനാണ് പ്രവാസി. അതിന്റെ ഫലങ്ങളാണ് യെച്ചൂരിയുടെ കക്ഷി ഭരിക്കുന്ന കേരളത്തിലും മറ്റും നിലനില്‍ക്കുന്ന മാന്യമായ സമ്പദ്ഘടന. എന്നാല്‍ ആരുടെ മുന്നിലും അഭിമാനം പണയം വെക്കാന്‍ പ്രവാസികളെ കിട്ടില്ല. ഉല്‍ബുദ്ധരാണ് പ്രവാസികള്‍. ഓരോ നിമിഷങ്ങളിലെയും ചലനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നവരാണവര്‍. വെറും കറവപ്പശുക്കളാണ് , എവിടയും കൊണ്ട് കെട്ടാമെന്നത് വ്യാമോഹം മാത്രമാണ്.

പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ മാനേജര്‍മാരുടെ കൈവശമായതിനാല്‍ പ്രവാസി സമ്മദര്‍ദ്ദത്തിലാകുമെന്നാണ് യെച്ചൂരിയുടെ പക്ഷം. ഗള്‍ഫ് നാടുകളടക്കം വിദേശങ്ങളില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാരും കമ്പനിയും കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. ഇവിടെ പ്രവാസിയുടെ വോട്ടും പാസ്‌പോര്‍ട്ടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നിരിക്കെ പ്രവാസികളെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്തത്. ഓരോ വിദേശ രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ എംബസ്സിയിലും കോണ്‍സുലേറ്റിലും എത്തി വോട്ട് ചെയ്യട്ടെയെന്ന നിലപാടും മിക്ക രാജ്യങ്ങളിലും അപ്രായോഗികമാണ്. പ്രവാസി വോട്ട് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ തങ്ങളുടെ സാഹചര്യം പരിതാപകരമാണെന്ന് മനസ്സിലാക്കിയാണ് പ്രവാസിസമൂഹം കാലമേറെയായി ആവശ്യപ്പെടുന്ന വോട്ടവകാശത്തെ സാങ്കേതിക വിഷയങ്ങള്‍ കാണിച്ച് മുന്നോട്ട് വരുന്നത് എന്ന് വേണം കരുതാന്‍.

കോവിഡ് കാലത്ത് ഭരണകൂടങ്ങള്‍ കാട്ടിയ ക്രൂരത മനസ്സിലാക്കിയവരാണ് പ്രവാസികള്‍. ഭരണകൂടത്തിന്റെ പിടിവാശി മൂലം ഒട്ടേറെ പ്രവാസി കുടുംബങ്ങളെ അനാഥമായി. വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന പ്രവാസി സഹോദരങ്ങള്‍ കോവിഡിന്റെ പിടിയില്‍ നിന്ന് രക്ഷ നേടാന്‍ എങ്ങിനെയെങ്കിലും സ്വന്തം വീട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് കരഞ്ഞും കാലുപിടിച്ചും യാചിച്ചിട്ടും അവരെ അവഗണിച്ചു. ഫലമോ അങ്ങിനെ കണ്ണീരൊഴുക്കിയവര്‍ പലരും ഇന്ന് ആറടി മണ്ണിലാണ്. ഇങ്ങിനെയുള്ള പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതില്‍ ഭരണനേതൃത്വത്തിലുള്ളവര്‍ക്ക് താല്പര്യം കാണില്ലെന്ന് അറിയാം. ഒട്ടേറെ കുടുംബങ്ങളുടെ അത്താണി നഷ്ടപ്പെടുത്തിയ ഭരണകൂടത്തോടുള്ള പ്രതിഫലനമാകും വോട്ടവകാശത്തിലൂടെ പ്രവാസികളും അവരുടെ കുടുംബങ്ങളും നിര്‍വഹിക്കുകയെന്നും കെഎംസിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കി; ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് കോടതി

പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.

Published

on

വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിന് ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.

നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്.

2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്.

Continue Reading

kerala

ലോറിയിടിച്ച് ബൈക്ക് യാത്രിക്കാരന്‍ മരിച്ചു

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published

on

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. നിറുത്താതെ പോയ ഹരിയാന രജിസ്‌ട്രേഷന്‍ ലോറിയും ഡ്രൈവറെയും തമിഴ്‌നാട്ടില്‍ പിടികൂടി. ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി മെഹബൂബ് (43) നെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ടോടെ വാഹനവും ഡ്രൈവറേയും പൊലീസ് കളമശ്ശേരിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ന് ഇടപ്പള്ളി ടോളില്‍ മെട്രോ പില്ലര്‍ നമ്പര്‍ 383ന് സമീപത്താണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പാലക്കാട് എരമയൂര്‍ കൊട്ടക്കര വീട്ടില്‍ വിനോദിന്റെ മകന്‍ നിതിന്‍ വിനോദിനാണ് (26) ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ അപകടത്തിന് കാരണമായ ലോറി നിറുത്താതെ പോവുകയായിരുന്നു. ഡ്രൈവറെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

Published

on

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.

അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.

മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.

പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

Continue Reading

Trending