More
ഉമ്മന്‍ചാണ്ടിയുടെ സ്ലീപ്പര്‍ കോച്ച് യാത്ര സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു

തിരുവനന്തപുരം: തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസ് സീറ്റില്‍ ചാഞ്ഞുറങ്ങുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. സുരക്ഷാ പരിവാരങ്ങളില്ലാതെ സ്ലീപ്പര്‍ ക്ലാസ് ട്രെയിനില്‍ കിടന്നുറങ്ങുന്ന മുന്‍മുഖ്യമന്ത്രിയുടെ ജനകീയയാത്ര ദേശീയ മാധ്യമങ്ങളിലടക്കം തരംഗമായിട്ടുണ്ട്.
തിരുവനന്തപുരത്തേക്കള്ള യാത്രാവേളയില്‍ ശബരി എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ സീറ്റില്‍ കിടന്നുറങ്ങുന്ന ഉമ്മന്‍ ചാണ്ടിയുടെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ പരക്കുന്നത്. തിങ്കളാഴ്ച ശബരി എക്‌സ്പ്രസിന്റെ എസ്-13 കോച്ചിലെ സ്ലീപ്പര്‍ കോച്ചില്‍ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യാത്ര. ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിനിലായിരുന്നതിനാല്‍ കോച്ചിലെ സഹയാത്രികരോടുള്ള കുശലാന്യേഷണ ശേഷം ക്ഷീണമകറ്റാനായി സീറ്റില്‍ കിടന്നുറങ്ങി. മുന്‍ കേരള മുഖ്യന്റെ ലാളിത്യത്തിന്റെ ചിത്രം സഹയാത്രക്കാരിലൊരാള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
This is Kerala Ex CM Shri @Oommen_Chandy travelling in Coach s13 of Sabari xprs from Ktym to TVM without ny security just lyk a common man pic.twitter.com/GshtBiEgnX
— Asif Hameed (@asifgoa) October 10, 2016
എന്നാല്‍ ഇതാദ്യമായല്ല ഉമ്മന്‍ ചാണ്ടി സുരക്ഷാ പരിരക്ഷയില്ലാതെ യാത്ര ചെയ്യുന്നത്. നേരത്തെ, കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം നഷ്ടമായതിന് പിന്നാലെ ബസില്‍ യാത്ര ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ ചിത്രവും ഏറെ പ്രചരിച്ചിരുന്നു. ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു കൊല്ലത്ത് നിന്നും തിരുവനന്തപുരം വരെ ഉമ്മന്‍ ചാണ്ടി ബസില്‍ സഞ്ചരിച്ചത്. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ താന്‍ സ്ലീപ്പര്‍ ക്ലാസില്‍ സഞ്ചരിക്കാന്‍ താത്പര്യപ്പെടുന്നുവെന്നും ഇത്തരം യാത്രകളില്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നുമാണ് മുന്‍മുഖ്യമന്ത്രി അന്ന്് മാധ്യമങ്ങളോട് പ്രതികരിച്ചത്്. പ്രതികരണത്തിന്റെ സത്യ ചിത്രം കൂടിയായാണ് പുതിയ സ്ലീപ്പര്‍ ക്ലാസ് യാത്രയെ അണികള്‍ കാണുന്നത്. വിഐപി പരിഗണന തങ്ങളുടെ അവകാശമാണെന്ന് ധരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഇടയിലാണ് ഉമ്മന്‍ ചാണ്ടി വ്യത്യസ്തനാകുന്നത്.
ഷാഫി പറമ്പില്‍ അടക്കമുള്ള യുവ എംഎല്‍എമാരും മറ്റും ഉമ്മന്‍ ചാണ്ടിയുടെ യാത്രാ ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലുമായി പോ്‌സ്റ്റ് ചെയ്തു. ലാളിത്യത്തിന്റെ പ്രതിരൂപം, പല്ലു കൊഴിഞ്ഞ സിംഹം, ഗജകേസരിയോഗം എന്നിങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
Abdul Basheer
October 12, 2016 at 00:53
തള്ള് തള്ള് ,തള്ള് തള്ള്
തല്ലിപ്പൊളി വണ്ടീ
തള്ള് തള്ള്, തള്ള് തള്ള്
തള്ളാക്ക് വണ്ടീ
!!!