Connect with us

News

ഐ.സി.സി വാര്‍ഷിക പുരസ്‌ക്കാരങ്ങളില്‍ നാലെണ്ണം പാക് താരങ്ങള്‍ക്ക്, ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ദാന മാത്രം

ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്ററാവുന്നത്

Published

on

മുംബൈ: ഇന്ത്യന്‍ പുരുഷ താരങ്ങളെല്ലാം ഐ.സി.സി അവാര്‍ഡ് പട്ടികയില്‍ പിറകിലായപ്പോള്‍ രാജ്യത്തിന്റെ ക്രിക്കറ്റ് മാനം കാത്തത് സ്മൃതി മന്ദാന. 2021 ലെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായാണ് സ്മൃതി തെരഞ്ഞെടുക്കപ്പെട്ടത്. പാകിസ്താനാവട്ടെ നാല് വലിയ പുരസ്‌ക്കാരങ്ങളുമായി ഇന്ത്യയെ ബഹുദൂരം പിറകിലാക്കി. വിരാത് കോലിയും രോഹിത് ശര്‍മയുമെല്ലാം വാണിരുന്ന ക്രിക്കറ്റ് വേദിയിലാണ് ഒരു ഇന്ത്യന്‍ പുരുഷ താരവും ഇല്ലാതിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന മികച്ച വനിതാ ക്രിക്കറ്ററാവുന്നത്. ഇന്ത്യന്‍ താരത്തിന് മികച്ച വനിതാ ടി-20 താരത്തിന്റെ നോമിനേഷനുമുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ഓപ്പണര്‍ താമി ബിമോന്‍ഡ് ഈ പുരസ്‌ക്കാരം നേടി. എന്നാല്‍ ഐ.സി.സി വനിതാ ടി-20 സംഘത്തില്‍ ഇന്ത്യന്‍ താരത്തിന് ഇടമുണ്ട്. അവാര്‍ഡ് വേദിയില്‍ പാകിസ്താനാണ് മിന്നിയത്. മികച്ച പുരുഷ താരമായി പാകിസ്താന്‍ സീമര്‍ ഷഹിന്‍ഷാ അഫ്രീദി തെരഞ്ഞെടുക്കപ്പെട്ടു. പോയ വര്‍ഷത്തെ മികവിനാണ് സര്‍ ഗാരിഫില്‍ഡ് സോബേഴ്‌സിന്റെ നാമധേയത്തിലുള്ള പുരസ്‌ക്കാരം 21 കാരന്‍ സ്വന്തമാക്കുന്നത്. ഏറ്റവും ചെറിയ പ്രായത്തില്‍ ഐ.സി.സിയുടെ വലിയ അവാര്‍ഡ് നേടുന്ന താരമെന്ന ബഹുമതിയും അഫ്രീദി സ്വന്തമാക്കി. ഈ പുരസ്‌ക്കാരം സ്വന്തമാക്കിന്ന ആദ്യ പാക്കിസ്താന്‍ താരമെന്ന ബഹുമതിയും അഫ്രീദിക്കാണ്. മൊത്തം എല്ലാ ഫോര്‍മാറ്റിലുമായി 36 മല്‍സരങ്ങളില്‍ നിന്നായി 78 വിക്കറ്റുകള്‍ അദ്ദഹം സ്വന്തമാക്കിയിരുന്നു.
കിംഗ്സ്റ്റണില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ 51 റണ്‍സ് മാത്രം നല്‍്കി ആറ് വിക്കറ്റ് നേടിയതായിരുന്നു പോയ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനം. യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു യുവതാരം.

ഇന്ത്യന്‍ നായകനായിരുന്ന വിരാത് കോലിയുടേത് ഉള്‍പ്പെടെ 31 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. ടെസ്റ്റില്‍ മികച്ച പുരുഷ താരമായി മാറിയത് ഇംഗ്ലണ്ടിന്റെ നായകന്‍ ജോ റൂട്ടൗണ്. ആഷസ് പരമ്പരയില്‍ ടീം തകര്‍ന്നടിഞ്ഞെങ്കിലും പോയ വര്‍ഷത്തില്‍ 1,708 റണ്‍സ് സമ്പാദിക്കാനായതാണ് റൂട്ടിന് കരുത്തായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ബാറ്ററുടെ മികച്ച മൂന്നാമത്തെ സമ്പാദ്യമാണ് ഈ സ്‌ക്കോര്‍. പാകിസ്താന്‍ ബാറ്ററായിരുന്ന മുഹമ്മദ് യൂസഫിന്റെ നാമധേയത്തിലാണ് ഇപ്പോഴും കലണ്ടര്‍ വര്‍ഷത്തിലെ ഉയര്‍ന്ന സമ്പാദ്യം-1,788. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് നേടിയ 1,710 റണ്‍സാണ് രണ്ടാം സ്ഥാനത്ത്. ഈ റെക്കോര്‍ഡ് കഴിഞ്ഞാണ് ഇപ്പോള്‍ ജോ റൂട്ട് മൂന്നാമനായിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍, കിവി സീമര്‍ കെയില്‍ ജാമിസണ്‍, ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ എന്നിവര്‍ക്കും നോമിനേഷനുണ്ടായിരുന്നു.

എന്നാല്‍ റൂട്ടിന്റെ റണ്‍ സമ്പാദ്യം എല്ലാവരെയും പിറകിലാക്കി. ഇന്ത്യക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ നാല് സെഞ്ച്വറികളാണ് അദ്ദേഹം 2021 ല്‍ നേടിയത്. രണ്ട് ഡബിള്‍ സെഞ്ച്വരികള്‍ വേറെയും. ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റര്‍ പുരസ്‌ക്കാരം പാകിസ്താന്‍ നായകന്‍ ബബര്‍ അസമിനാണ്. പോയ വര്‍ഷത്തില്‍ ഇംഗ്ലണ്ടിനെതിരെ എജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ നേടിയ 158 റണ്‍സാണ് ബബറിന് കരുത്തായത്. മൊത്തം 405 റണ്‍സാണ് 2021 ല്‍ ബബര്‍ നേടിയത്. മികച്ച ഏകദിന വനിതാ താരം ദക്ഷിണാഫ്രിക്കയുടെ ലീസ് ലിയാണ്. ഇതാദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ വനിതാ താരത്തിന് ഈ പുരസ്‌ക്കാരം ലഭിക്കുന്നത്. പാക്കിസ്താന് മറ്റൊരു ബഹുമതിയുമുണ്ട്.

മികച്ച ടി-20 ക്രിക്കറ്റര്‍ അവരുടെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനാണ്. യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് റിസ്‌വാനെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്. 29 ടി-20 മല്‍സരങ്ങളില്‍ നിന്നായി മൊത്തം 1326 റണ്‍സാണ് റിസ്‌വാന്‍ വാരിക്കൂട്ടിയത്. ലോകകപ്പിന്റെ സെമിയില്‍ പാക്കിസ്താന്‍ പുറത്തായപ്പോഴും റിസ്‌വാന്‍ ആകെ നേടിയ 281 റണ്‍സായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌ക്കോര്‍. ഒമാന്റെ നായകന്‍ സിഷാന്‍ മഖ്‌സുദാണ് ഐ.സി.സി അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച പുരുഷ ബാറ്റര്‍. വനിതാ ബാറ്ററായി ഓസ്ട്രിയയുടെ ആന്ദ്രെ മാസപേദ തെകരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവ താരങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ജാനേമന്‍ മലാനും പാകിസ്താന്റെ ഫാത്തിമ സനയുമാണ്.

അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍

മികച്ച പുരുഷ ക്രിക്കറ്റര്‍- ഷാഹിന്‍ അഫ്രീദി (പാകിസ്താന്‍)
മികച്ച വനിതാ താരം-സ്മൃതി മന്ദാന (ഇന്ത്യ)
മികച്ച ടെസ്റ്റ് ബാറ്റര്‍-ജോ റൂട്ട് (ഇംഗ്ലണ്ട്)
മികച്ച പുരുഷ ഏകദിന ബാറ്റര്‍-ബബര്‍ അസം
(പാകിസ്താന്‍)
മികച്ച വനിതാ ഏകദിന ബാറ്റര്‍ – ലിസ്‌ലി ലീ
(ദക്ഷിണാഫ്രിക്ക)
മികച്ച പുരുഷ ടി -20 ബാറ്റര്‍-മുഹമ്മദ് റിസ്‌വാന്‍
(പാകിസ്താന്‍)
മികച്ച വനിതാ ടി-20 ബാറ്റര്‍- താമി ബിമോന്‍ഡ് (ഇംഗ്ലണ്ട്)
മികച്ച പുരുഷ യുവ താരം-ജാനേമന്‍ മലാന്‍
(ദക്ഷിണാഫ്രിക്ക)
മികച്ച യുവ വനിതാ താരം-ഫാത്തിമ സന (പാകിസ്താന്‍)
അസോസിയേറ്റ് രാജ്യങ്ങളിലെ മികച്ച ബാറ്റര്‍-
സിഷാന്‍ മഖ്‌സുദ് (ഒമാന്‍)
അസോസിയേറ്റ്് രാജ്യങ്ങളിലെ മികച്ച വനിതാ ബാറ്റര്‍-
ആന്ദ്രെ മാസപേദ (ഓസ്ട്രിയ)
മികച്ച അമ്പയര്‍- മറായിസ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

വീടുകള്‍ക്ക് തീപിടിച്ചു

Published

on

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.
അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി

പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു. കേസില്‍ ഇന്ന് അറസ്റ്റിലായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി പുറത്ത്. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിവരമാണ് പുറത്തുവന്നത്.

സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നതെന്നുമാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിന് പോറ്റി ആദ്യം അപേക്ഷ നല്‍കിയത് സേര്‍ക്കാരിനാണെന്നാണ് മൊഴിയില്‍ പറയുന്നത്. ആ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറിയാതെ അപേക്ഷ ദേവസ്വം ബോര്‍ഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താന്‍ അടക്കമുള്ള ആളുകളും തുടര്‍നടപടി സ്വീകരിച്ചത്. ഫയല്‍നീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. എഡിജിപിയുടെ ചോദ്യം ചെയ്യലിലാണ് പത്മകുമാറിന്റെ നിര്‍ണായക മൊഴി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

പത്മകുമാറിന്റെ അറിവോടെയാണഅ ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കിയെന്നും പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയതെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നുമാണ് എസ്‌ഐടി നിഗമനം.

Continue Reading

kerala

മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

Published

on

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 16327 മധുര- ഗുരുവായൂര്‍ എക്സ്പ്രസ്: നവംബര്‍ 22ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്സ്പ്രസ്: നവംബര്‍ 23ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് നിന്ന് പകല്‍ 12.10-ന് മധുരയിലേക്ക് യാത്ര തുടങ്ങും.

ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ്: നവംബര്‍ 22ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. കായംകുളം ജങ്ഷനും കോട്ടയത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടാകില്ല.

ട്രെയിന്‍ നമ്പര്‍ 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 21-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്: നവംബര്‍ 22-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഇത് കോട്ടയത്ത് നിന്ന് അതിന്റെ സമയക്രമം അനുസരിച്ച് രാത്രി 8.05-ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും.

വഴിതിരിച്ചുവിട്ട ട്രെയിന്‍ സര്‍വീസുകള്‍:

നവംബര്‍ 22-ന് പുറപ്പെടേണ്ട 9 ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ഈ സര്‍വീസുകള്‍ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍:

ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് ശ്രീ ഗംഗാനഗര്‍ വീക്ക്‌ലി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 01464 തിരുവനന്തപുരം നോര്‍ത്ത് ലോകമാന്യ തിലക് ടെര്‍മിനസ് വീക്ക്‌ലി സ്പെഷ്യല്‍

ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് SMVT ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം സെന്‍ട്രല്‍ രാമേശ്വരം അമൃത എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ്സ്

Continue Reading

Trending