Connect with us

kerala

ഖരമാലിന്യ സംസ്‌കരണം: പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ശ്ലാഘനീയമെന്ന് ഹൈക്കോടതി

ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി കോടതിയില്‍ അഭിപ്രായങ്ങള്‍ അറിയിച്ചു.

Published

on

ഖരമാലിന്യ സംസ്‌കരണ ചട്ടം, 2016 പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭരണഘടനാപരമായി ഇടപെടേണ്ടതുണ്ട് എന്ന് കേരള ഹൈക്കോടതിയുടെ 21.03.2023 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച് ജനപ്രതിനിധി എന്ന നിലയിലും മുന്‍മന്ത്രി എന്ന നിലയിലും തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും കോടതിയില്‍ അറിയിക്കാന്‍ സന്നദ്ധമാണ് എന്ന് അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തിരം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി കോടതിയില്‍ അഭിപ്രായങ്ങള്‍ അറിയിച്ചു.

ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ സമയോചിതമായാണെന്നും ഖരമാലിന്യ സംസ്‌കരണത്തില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ അറിയിച്ചു. തന്റെ നിയോജക മണ്ഡലമായ വേങ്ങരയിലെ 6 പഞ്ചായത്തുകളിലും ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്‌കരണം നടത്തുന്നതിനുള്ള നടപടികള്‍ ജനപങ്കാളിത്തത്തോടെ നടത്തുന്നുണ്ടെന്നും ഹരിത കര്‍മ്മ സേനയുടെ പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്നും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി കൊണ്ട് തന്നെ 80 ശതമാനം ജനങ്ങളും ഈ പ്രവര്‍ത്തനത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറവിടം വേര്‍തിരിക്കല്‍ സംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ കരിക്കുലത്തിന്റെ ഭാഗമായി തന്നെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും കുട്ടികളില്‍ മാലിന്യ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അവബോധം നല്‍കുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ഗ്രാമപഞ്ചായത്തുകള്‍ക്ക് മാലിന്യ സംസ്‌കരണത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും സര്‍ക്കാര്‍ ഇതിനുവേണ്ടി പ്രത്യേകം ഫണ്ട് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര നിയോജക മണ്ഡലത്തിലെ ചില സ്ഥലങ്ങളില്‍ 80 ശതമാനത്തോളം ഖരമാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് പ്രശംസനീയമാണെന്നും മറ്റു സ്ഥലങ്ങളില്‍ ഇത് പിന്തുടരാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. 20 ശതമാനം ആളുകള്‍ക്ക് ഇപ്പോഴും ഇതിന്റെ പ്രാധാന്യം മനസ്സിലാകാത്തത് ദുഃഖകരമാണെന്ന് അഡ്വക്കേറ്റ് മുഹമ്മദ് ഷാ കോടതിയെ അറിയിച്ചു. അത്തരം സ്ഥലങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടല്‍ ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു.

 

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending