Connect with us

gulf

അസീർ സൂപ്പർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സ്റ്റാർസ് ഓഫ് അബ്ഹ ജേതാക്കൾ

മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ എന്നി സ്ഥാനങ്ങൾ സ്റ്റാർസ് ഓഫ് അബഹയിലെ സഞ്ജയ്‌ നേടി.

Published

on

അബ്ഹ: അസീർ ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച ഒന്നാമത് അസീർ സൂപ്പർ പ്രീമിയർ ലീഗിൽ സ്റ്റാർസ് ഓഫ് അബ്ഹ ജേതാക്കളായി. അസീർ മേഖലയിലെ 12 ടീമുകളിലായി നൂറ്റിനാൽപത്തിരണ്ട് കളിക്കാർ പങ്കെടുത്തു. വെള്ളിയാഴ്ച നടന്ന ഫൈനൽമത്സരത്തിൽ ക്വിക്സ്ഇലെവനെ 25 റൺസുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർസ് ഓഫ് അബ്ഹ കപ്പിൽ മുത്തമിട്ടു.

ഫൈനൽ കളിയിലെ മികച്ച പ്ലേയറായി റിയാസിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റിസ്മാൻ. മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ എന്നി സ്ഥാനങ്ങൾ സ്റ്റാർസ് ഓഫ് അബഹയിലെ സഞ്ജയ്‌ നേടി.

വിജയികൾക്ക് ഉള്ള ക്യാഷ് പ്രൈസും ട്രോഫിയും ജിദ്ദ ഇന്ത്യ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധി അഷറഫ് കുറ്റിച്ചൽ വിതരണം ചെയ്യ്തു. പ്യാരി ഷഫീക്, പ്രമോജ്, അനീഷ്, ആസിഫ് ഇക്ബാൽ ജസീം സോജൻ എന്നിവർ ടൂർണമെന്റിനു നേതൃത്വം നൽകി.

gulf

ജിദ്ദയിൽ കെ.എം.സി.സി വടംവലി മത്സരം സംഘടിപ്പിച്ചു; റീമാക്സ് ലൈറ്റിങ് റെഡ് അറേബ്യ റിയാദ് ജേതാക്കള്‍

ഖാലിദ് ബിൻ വലീദ് അൽറുസൂഖ്‌ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

Published

on

സംഘബലത്തിന്റെ ശക്തിയിൽ ബുദ്ധികൂർമതയയും കൈക്കരുത്തുമെല്ലാം ഒത്തുചേർന്ന് കാണികളെ ആവേശം കൊള്ളിച്ച കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരം കായിക പ്രേമികൾക്ക് വേറിട്ട അനുഭവമായി. ഖാലിദ് ബിൻ വലീദ് അൽറുസൂഖ്‌ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

കായിക ശക്തി തെളിയിച്ച് സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, യു.എ.ഇലെയും ശക്തരായ 14 ടീമുകൾ മാറ്റുരച്ച ബെസ്റ്റ് ഓഫ് ത്രീ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ ടീം ജേതാക്കളായി. ജേതാക്കൾക്ക് ട്രോഫിയും 10,001 റിയാൽ കാശ് പ്രൈസും ലഭിച്ചു. പി.എം.വൈ.കെ മുണ്ടുപറമ്പ് ടീം രണ്ടാം സ്ഥാനവും കെ.എം.സി.സി നിലമ്പൂർ മണ്ഡലം ടീം മൂന്നാം സ്ഥാനവും സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.

ഇവർക്ക് ട്രോഫിക്ക് പുറമെ യഥാക്രമം 6,001, 4,001, 2,001 റിയാൽ വീതം കാശ് പ്രൈസ് ലഭിച്ചു. മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരായി സിറാജ് വഴിക്കടവ് (പി.എം.വൈ.കെ മുണ്ടുപറമ്പ്), ഷാജഹാൻ വെങ്ങാട്, നജ്മുദ്ദിൻ (ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ), ഷംനാദ് നിലമ്പൂർ (കെ.എം.സി.സി കനിവ് റിയാദ്), വിബിൻ വയനാട് (സ്റ്റാർ അലൈൻ യു.എ.ഇ കനേഡിയൻ ബ്രദേഴ്സ്), നൗഷാദ് മണ്ണാർക്കാട് (കെ.എം.സി.സി നിലമ്പൂർ ബാക്ക് സ്റ്റാർ അൽ ഐൻ) എന്നിവരെയും ഏറ്റവും നല്ല കോച്ചായി നിയാസ് മൂത്തേടത്തെയും (പി.എം.വൈ.കെ മുണ്ടുപറമ്പ്) തെരഞ്ഞെടുത്തു.

മത്സരങ്ങൾ കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, അൻവർ ചേരങ്കൈ, ഇസ്മായിൽ മുണ്ടക്കുളം, നാസർ വെളിയങ്കോട്, മുജീബ് പൂക്കോട്ടൂർ, സൗദി പ്രമുഖരായ അബ്ദുൽറഹ്‌മാൻ ഉത്തൈബി, റയാൻ അബ്ദുറഹ്മാൻ, സൈദ് അൽ സഹീരി, മൻസൂർ (അൽമാക്ക് കമ്പനി), ജോയ് മൂലൻ (വിജയ് മസാല), ജംഷീർ (അൽവഫ സൂപ്പർമാർക്കറ്റ്), ഹകീം പാറക്കൽ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ) എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും സ്പോർട്സ് വിങ് കൺവീനർ സകരിയ ആറളം നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് മുന്നോടിയായി മുട്ടിപ്പാട്ട്, ഒപ്പന, അറേബ്യൻ നൃത്തം, ഡാൻസുകൾ തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. കുട്ടികളും വളണ്ടിയർമാരും അണിനിരന്ന മാർച്ച് പാസ്റ്റും നടന്നു.

ഷൗക്കത്ത് ഞ്ഞാറക്കോടൻ, സുബൈർ വട്ടോളി, ലത്തീഫ് വെള്ളമുണ്ട, നാസർ മച്ചിങ്ങൽ, അഷ്‌റഫ് താഴേക്കോട്, സിറാജ് കണ്ണവം, ശിഹാബ് താമരക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, സാമ്പിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, എ.കെ ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, സക്കീർ നാലകത്ത്, ഫത്താഹ് താനൂർ, സകരിയ ആറളം തുടങ്ങിയവർ വടംവലി മൽസരത്തിന് നേതൃത്വം നൽകി.

560 കിലോ ഭാര വ്യവസ്ഥയിൽ ഒരു ടീമിൽ ഏഴ് പേർ എന്ന രീതിയിൽ മത്സരത്തിന്റെ മുഴുവൻ നിബന്ധനകളും നിയമാവലിയും കൃത്യമായി പാലിച്ചുകൊണ്ടാണ് മത്സരം നടന്നത്. ആൾ കേരള വടംവലി അസോസിയേഷൻ സെക്രട്ടറി ആവാസ് കടവല്ലൂർ മത്സരങ്ങൾ നിയന്ത്രിക്കുകയും തന്റെ ഉജ്വലമായ വാഗ്ദോരണികളിലൂടെ ടീമുകളെയും കാണികളെയും ആവേശഭരിതരാക്കി മത്സരത്തിന് ഉത്തേജനം നൽകുകയും ചെയ്തു.

മുസ്തഫ മാസ്റ്റർ, നിസാർ മടവൂർ, ഫൈറൂസ് കൊണ്ടോട്ടി (ടെക്നിക്കൽ), സഫീർ ബാവ, ഷബീർ അലി, ബഷീർ അലി (രജിസ്‌ട്രേഷൻ), സിറാജ് കണ്ണവം, അഷ്‌റഫ് താഴേക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മൂസ പട്ടത്ത്, നാസർ മമ്പുറം (വളണ്ടിയർ), മുംതാസ് ടീച്ചർ, ഷമീല മൂസ, ഖദീജത്തുൽ ഖുബ്റ (വനിതാ വിങ്), ഹാരിസ് ബാബു, സലാഹുദ്ധീൻ (മെഡിക്കൽ), ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ (സ്റ്റേജ്), സലാഹുദ്ധീൻ വാളക്കുട (അവതരണം), ശിഹാബ് പുളിക്കൽ, ലത്തീഫ് വെള്ളമുണ്ട, അലി പേങ്ങാട്ട് എന്നിവരും മത്സരത്തിനാവശ്യമായ സേവനങ്ങൾ നിർവഹിച്ചു.

Continue Reading

gulf

കുവൈത്ത് കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ സമൂഹ വിവാഹ ബ്രോഷർ പ്രകാശനം നടന്നു

Published

on

കുവൈത്ത് കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി ഒരുക്കം 2024 -2025 സമൂഹ വിവാഹത്തിന്റെ ബ്രോഷർ പ്രകാശനവും ഫുട്ബാൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോദ്ഘാടനവും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകി നിർവഹിച്ചു.

ജില്ല പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ, സെക്രട്ടറി ബഷീർ തെങ്കര, ട്രഷർ അബ്ദുറസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റുമാരായ ഷിഹാബ് പൂവക്കോട്, മമ്മുണ്ണി, സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ, ജില്ലാ സ്പോർട്സ് കൺവീനർ കെ.വി. അൻസാർ, മണ്ഡലം ഭാരവഹികളായ ബഷീർ വജിദാൻ, വീരാൻ കൊപ്പം, നാസർ പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

gulf

ബഹ്‌റൈന്‍-കോഴിക്കോട് ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തലാക്കുന്നു; കൊച്ചിയിലേക്കുള്ള സര്‍വിസ് വെട്ടിക്കുറച്ചു

ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു.

Published

on

കരിപ്പൂരിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തുന്നു. ഏപ്രില്‍ മുതലാണ് ഇത് നടപ്പില്‍ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 29 വരെ മാത്രമേ ഈ റൂട്ടില്‍ ബുക്കിങുകള്‍ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് ഏപ്രില്‍ 6 മുതല്‍ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.

കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് കഴിഞ്ഞ നവംബര്‍ മുതലാണ് നാലു ദിവസമാക്കി കുറച്ചത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വിസ് പൂര്‍ണ്ണമായി നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് ബഹ്‌റൈന്‍കോഴിക്കോട് റൂട്ടില്‍ 9394% യാത്രക്കാര്‍ ഉണ്ട്.

പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സര്‍വിസ് നിര്‍ത്തുന്നതെന്തിനാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഗള്‍ഫ് എയര്‍ വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബര്‍ 27 മുതല്‍ വ്യത്യാസം വരുത്തിയിരുന്നു.

എക്കണോമി ക്ലാസ്സില്‍ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത് എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോ ലഗേജായും എക്കണോമി ക്ലാസ്സ് സ്മാര്‍ട്ട് വിഭാഗത്തില്‍ 30 കിലോയായും ഫെ്‌ലക്‌സ് വിഭാഗത്തില്‍ 35 കിലോയായും വെട്ടിക്കുറച്ചിരുന്നു.

Continue Reading

Trending