Connect with us

Culture

സൂപ്പര്‍ വെംഗര്‍; എഫ്.എ കപ്പ് ആഴ്‌സനലിന്

Published

on

വെംബ്ലി: ആഴ്്‌സന്‍ വെംഗറുടെ മാനം അലക്‌സി സാഞ്ചസും റാംസേയും കാത്തു. വെംബ്ലി മൈതാനത്തിന്റെ പകല്‍ മനോഹാരിതയില്‍ നടന്ന എഫ്.എ കപ്പ് കലാശപോരാട്ടത്തില്‍ ചിലിക്കാരന്‍ അലക്‌സി സാഞ്ചസ് അഞ്ചാം മിനുട്ടിലും രണ്ടാം പകുതിയില്‍ റാംസേ നേടിയ ഹെഡ്ഡര്‍ ഗോളും ആഴ്‌സനലിന് തുണയായി. പ്രീമിയര്‍ ലീഗ് ജേതാക്കളായ അന്റോണിയോ കോണ്ടെയുടെ ചെല്‍സിയെ ശരിപ്പെടുത്തിയാണ് ഗണ്ണേഴ്‌സ് സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തും യുവേഫ ചാമ്പ്ന്‍സ് ലീഗില്‍ പ്രി ക്വാര്‍ട്ടറിലും പുറത്തായ ആഴ്‌സനലും രണ്ട് പതിറ്റാണ്ടായി ടീമിന്റെ അമരക്കാരന്‍ വെംഗറും വിമര്‍ശനങ്ങളുടെ നടുവിലായിരുന്നു. ആദ്യ പകുതിയില്‍ സാഞ്ചസിന്റെ ഗോളില്‍ ലീഡ് നേടിയ ഗണ്ണേഴ്‌സ് വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു ഡിയാഗോ കോസ്റ്റ ചെല്‍സിക്കായി സമനില നേടിയത്. എന്നാല്‍ അടുത്ത മിനുട്ടില്‍ തന്നെ തകര്‍പ്പന്‍ ഹെഡ്ഡറില്‍ റാംസേയുടെ വിജയ ഗോളെത്തി.

ആവേശകരമായിരുന്നു കലാശ പോരാട്ടം. മല്‍സരത്തിന് തൊട്ട് മുമ്പ് മാഞ്ചസ്റ്ററില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് കളി തുടങ്ങിയത്. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആവേശത്തില്‍ ചെല്‍സിയുടെ നീലപ്പടയാണ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷേ അഞ്ചാം മിനുട്ടില്‍ സാഞ്ചസിലൂടെ ഭാഗ്യ ഗോള്‍ വന്നതോടെ ഗണ്ണേഴ്‌സ് ഉണര്‍ന്നു. ഫൗള്‍ ടച്ചുള്ള, ഓഫ് സൈഡ് നിറമുള്ള ഗോളായിരുന്നു അത്. ചെല്‍സി ബോക്‌സില്‍ ആഴ്‌സനല്‍ താരങ്ങള്‍ തമ്പടിച്ചപ്പോള്‍ സാഞ്ചസിന്റെ ഷോട്ട് വലയില്‍ കയറിയത് ഓഫ്‌സൈഡ് കെണിയിലായിരുന്നു. ലൈന്‍ റഫറി ഓഫ് സൈഡ് കൊടിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആഴ്‌സനല്‍ താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ റഫറി ലൈന്‍ റഫറിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ഗോള്‍ അനുവദിച്ചത്. ലീഡുയര്‍ത്താന്‍ ഗണ്ണേഴ്‌സ പരിശ്രമിക്കവെ പലപ്പോഴും ഭാഗ്യമാണ് ചെല്‍സിയെ തുണച്ചത്. ഒന്നാം പകുതിയില്‍ ഒരു തവണ പോസ്റ്റും ചെല്‍സിക്ക് തുണയായീ. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡിഫന്‍ഡര്‍ മോയസിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് ചെല്‍സിക്ക് ആഘാതമായി. ഗണ്ണേഴ്‌സ് പെനാല്‍ട്ടി ബോക്‌സില്‍ ഡൈവ് ചെയ്തതിനായിരുന്നു ചുവപ്പ് കാര്‍ഡ്. പിറകെ കോസ്റ്റയുടെ സമനില വന്നു. പക്ഷേ തല താഴ്ത്താതെ കളിച്ച ഗണ്ണേഴ്‌സ് റാംസേയിലുടെ വിജയമുറപ്പാക്കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending