Connect with us

Culture

തമിഴ് രാഷ്ട്രീയം വീണ്ടും നാടകീയ മുഹൂര്‍ത്തങ്ങളില്‍

Published

on

 

ചെന്നൈ: ശശികല ക്യാമ്പിലെ പൊട്ടിത്തെറിക്കു പിന്നാലെ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ലയനത്തിനുള്ള നീക്കം തുടങ്ങി. ഒ പന്നീര്‍ശെല്‍വം വിഭാഗവും ശശികല ക്യാമ്പിലെ വിമത ഗ്രൂപ്പുമാണ് സമവായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അതേസമയം നേരത്തെ ഉന്നയിച്ച രണ്ട് ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇത് അംഗീകരിച്ചാലല്ലാതെ ലയനത്തിന് തയ്യാറല്ലെന്നും ഒ പന്നീര്‍ശെല്‍വം വ്യക്തമാക്കി.
ശശികലയേയും കുടുംബത്തേയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം എന്നീ രണ്ട് ഉപാധികളാണ് പന്നീര്‍ശെല്‍വം മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ ലയനത്തിനു തയ്യാറാണെന്ന് ഒ.പി.എസ് ക്യാമ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ ആവശ്യം ദിനകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇതുവരെ അംഗീകരിച്ചിട്ടില്ല.
തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലച്ച അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചെറിയ ഇടവേളക്കു ശേഷം തിങ്കളാഴ്ച രാത്രിയാണ് വീണ്ടും പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നത, ദിനകരനെതിരായ പരസ്യ വിയോജിപ്പായി രൂപാന്തരപ്പെടുകയായിരുന്നു. 26 മന്ത്രിമാര്‍ വൈദ്യുതമന്ത്രി തങ്കമണിയുടെ ചെന്നൈ ഗ്രീന്‍വെയ്‌സ് റോഡിലുള്ള ഔദ്യോഗിക വസതിയില്‍ യോഗം ചേര്‍ന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. ഭവനവകുപ്പ് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ വസതിയില്‍ മറ്റുചില മന്ത്രിമാരും യോഗം ചേര്‍ന്നിരുന്നു. രാത്രി വൈകി ഇരുവരും മന്ത്രി തങ്കമണിയുടെ വീട്ടില്‍ നടന്ന യോഗത്തിനെത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇരു യോഗങ്ങളിലും പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ കൂടി പിന്തുണയോടെയാണ് ദിനകരനെതിരായ പടനീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ദിനകരന്‍ വിട്ടു വീഴ്ചക്കു തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. അനധികൃത സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലില്‍ പോയതോടെയാണ് ബന്ധു കൂടിയായ ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ദിനകരന്‍ സ്ഥാനാര്‍ത്ഥിയായതോടെ മുഖ്യമന്ത്രി സ്ഥാനത്തെത്താനുള്ള ശ്രമമാണെന്ന അഭ്യൂഹം ശക്തമായി. ഇതാണ് ദിനകരനെതിരെ നീങ്ങാന്‍ മറ്റു നേതാക്കളെ പ്രേരിപ്പിച്ചത്. പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ദിനകരന്‍ കോടികള്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ പൊലീസ് കേസെടുക്കുക കൂടി ചെയ്തതോടെ എതിര്‍പ്പ് രൂക്ഷമാവുകയായിരുന്നു.
പന്നീര്‍ശെല്‍വം ക്യാമ്പുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ശശികല ക്യാമ്പിലെ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ കെ.എ സെങ്കോട്ടയ്യന്‍ പറഞ്ഞു. ചെന്നൈയിലെ വസതിയില്‍ ദിനകരനുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ മുഖ്യമന്ത്രി പളനിസ്വാമിയും മന്ത്രിമാരുമടക്കം 122 എം.എല്‍.എമാരും ഇന്ത്യന്‍ നിര്‍മ്മിത യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയില്‍ സമുദ്രസഞ്ചാരത്തിനു പുറപ്പെട്ടു. നേരത്തെ പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നത രൂക്ഷമായപ്പോള്‍ എം.എല്‍.എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് ശശികല ക്യാമ്പ് പ്രതിസന്ധി മറികടന്നത്. സമാനമായ രീതിയിലാണ് എം. എല്‍. എമാര്‍ നടുക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുദ്ധക്കപ്പല്‍ പരിചയപ്പെടുന്നതിനുള്ള ടൂറിലാണ് എം.എല്‍.എമാര്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഒരു തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യവും യാത്രക്കില്ലെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending