business
ഐഫോണും മാക്കും എല്ലാം ഇന്ത്യയില്‍ ഇനി ആപ്പിളില്‍ നിന്നും നേരിട്ട്; ഓണ്‍ലൈന്‍ സ്റ്റോര്‍ ലോഞ്ച് 23ന്
ആപ്പിളിന്റെ സ്വന്തം ഓൺലൈൻ വില്പന വെബ്സൈറ്റ് ആയ ആപ്പിൾ സ്റ്റോർ ഓൺലൈൻ ഈ മാസം 23ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും, ആപ്പിള്‍ കമ്പനിയുടെ സിഇഓ ടിം കുക്ക് ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാർട്ട് വഴിയാണ് ഡെലിവറി.

ആപ്പിള്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിപണി സാധ്യമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ആപ്പിളിന്റെ സ്വന്തം ഓണ്‍ലൈന്‍ വില്പന വെബ്സൈറ്റ് ആയ ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ ഈ മാസം 23ന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സാധാരണ ഐഫോണ്‍ പോലുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധാര ഗതിയില്‍ ഉപഭോക്താക്കള്‍ ആപ്പിളിന്റെ റീറ്റെയ്ല്‍ സ്റ്റോറുകളില്‍ പോകുകയോ അല്ലെങ്കില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ കോമേഴ്സ് വെബ്സൈറ്റുകളായ വഴി ഓര്‍ഡര്‍ ചെയ്യുകയോ ആണ് രീതി. എന്നാല്‍ ഇനി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും കമ്പനിയില്‍ നിന്നും നേരിട്ട് ഓണ്‍ലൈന്‍ ആയി വാങ്ങാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
https://twitter.com/tim_cook/status/1306769403938181120
ആപ്പിളിന്റെ സ്വന്തം ഓൺലൈൻ വില്പന വെബ്സൈറ്റ് ആയ ആപ്പിൾ സ്റ്റോർ ഓൺലൈൻ ഈ മാസം 23ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും, ആപ്പിള്‍ കമ്പനിയുടെ സിഇഓ ടിം കുക്ക് ട്വിറ്ററിലൂടെ അറിയിച്ചു. ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്നവരുമായും അവരുടെ ചുറ്റുമുള്ള ലോകവുമായും സമ്പർക്കം പുലർത്തേണ്ടത് എത്ര പ്രധാനമാണെന്ന് ഞങ്ങൾക്കറിയാം. സെപ്റ്റംബർ 23 ന് ഞങ്ങളുടെ ഉപഭോക്താക്കളുമായി കണക്റ്റുചെയ്യാനും ആപ്പിൾ സ്റ്റോർ ഓൺലൈനിൽ ഇന്ത്യയിൽ പിന്തുണ വിപുലീകരിക്കാനും ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, കുക്ക് ട്വീറ്റ് ചെയ്തു.
ഉപയോക്താക്കൾക്ക് ഓരോ ആപ്പിൾ ഡിവൈസുകളെപ്പറ്റിയും കൃത്യമായ മാർഗനിർദേശം നൽകാൻ ആപ്പിൾ വിദഗ്ധരുടെ സേവനം സ്റ്റോർ ഓൺലൈനിൽ ലഭ്യമാണ്. ഇംഗ്ലീഷിൽ ഓൺലൈൻ സപ്പോർട്ടും ഫോണിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള സപ്പോർട്ട് ഒരുക്കിയിട്ടുണ്ട് എന്ന് ആപ്പിൾ വ്യക്തമാക്കുന്നു.
കോവിഡ് സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാർട്ട് വഴിയാണ് ഡെലിവറി. വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങളില്‍ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും. വിദ്യാർത്ഥികൾക്കായി മാക്, ഐപാഡ് എന്നിവ പ്രത്യേക വിലയിലും ആപ്പിൾകെയർ+ സംവിധാനത്തിലേക്ക് വിലക്കുറവിൽ അക്‌സെസ്സും ലഭ്യമാക്കും, ആപ്പിൾ കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
-
kerala3 days ago
വാഹന പരിശോധനക്കിടെ എംഡിഎംഎ പിടിച്ചു; താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി
-
kerala3 days ago
കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികള്‍; ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്; വി.ഡി സതീശന്
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്