india
തേജസ് വിമാനാപകടം: പൈലറ്റിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും
ബ്ലാക്ക് ബോക്സിനായി തിരച്ചില്‍ ശക്തം
ന്യൂഡല്‍ഹി: ദുബൈ വ്യോമ പ്രദര്‍ശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനായി ദുബൈ ഏവിയേഷന്‍ അധികൃതരുടെ സഹായം വ്യോമസേന തേടിയതായാണ് റിപ്പോര്‍ട്ട്.
ഒരു എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അതേസമയം, അപകടത്തില്‍ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും.
ദുബൈ ആല് മക്തൂം വിമാനത്താവളത്തില്‍ നടന്ന വ്യോമ പ്രദര്‍ശനത്തിനിടെ വെള്ളയാഴ്ചയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകര്‍ന്നുവീണത്.
india
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.
india
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ ഇടം നേടി. ഫിറ്റ്നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും
india
അഞ്ച് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്പേസ് എക്സ് ക്രൂ-10 ബഹിരാകാശയാത്രികര്‍ സുരക്ഷിതമായി തിരിച്ചെത്തി
അവരുടെ ദൗത്യം ബഹിരാകാശത്ത് ശാസ്ത്രത്തെ മെച്ചപ്പെടുത്തുകയും വിശ്വസനീയമായ വാണിജ്യ ക്രൂ ഫ്ലൈറ്റുകളില്‍ SpaceX ന്റെ പങ്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
അഞ്ച് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്പേസ് എക്സ് ക്രൂ-10 ബഹിരാകാശയാത്രികര്‍ സുരക്ഷിതമായി തിരിച്ചെത്തി. അവരുടെ ദൗത്യം ബഹിരാകാശത്ത് ശാസ്ത്രത്തെ മെച്ചപ്പെടുത്തുകയും വിശ്വസനീയമായ വാണിജ്യ ക്രൂ ഫ്ലൈറ്റുകളില്‍ SpaceX ന്റെ പങ്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ബഹിരാകാശയാത്രികരെ വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ശനിയാഴ്ച രാവിലെ 11:33 ET (9:03 p.m. IST) ന് കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ തീരത്ത് സുഗമമായി തെറിച്ചു.
‘മുഴുവന്‍ ക്രൂ-10-ല്‍ നിന്നും, നന്ദി,’ നാസയുടെ ബഹിരാകാശയാത്രികനും മിഷന് കമാന്‍ഡറുമായ ആന്‍ മക്ലെയിന്‍ ലാന്‍ഡിംഗ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ റേഡിയോ ചെയ്തു. ‘ഇത് ശരിക്കും ഒരു ജീവിതകാല യാത്രയായിരുന്നു.’
നാസയുടെ പൈലറ്റ് നിക്കോള്‍ അയേഴ്സ്, ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) ബഹിരാകാശയാത്രികന് തകുയ ഒനിഷി, റോസ്കോസ്മോസ് ബഹിരാകാശയാത്രികന് കിറില്‍ പെസ്കോവ് എന്നിവരും ഈ ദൗത്യത്തില്‍ മക്ലെയ്നോടൊപ്പം ചേര്‍ന്നു.
മാര്‍ച്ച് 14 ന് SpaceX ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 വിക്ഷേപിച്ചു, രണ്ട് ദിവസത്തിന് ശേഷം ISS ല്‍ എത്തി. പരിക്രമണ ലബോറട്ടറിയില്‍ നിന്ന് അവരുടെ പുറപ്പെടല്‍ വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും ലാന്‍ഡിംഗ് സൈറ്റിലെ പ്രതികൂല കാലാവസ്ഥ കാരണം വൈകി. ഗംഡ്രോപ്പ് ആകൃതിയിലുള്ള ഡ്രാഗണ്‍ ക്യാപ്സ്യൂളിനുള്ളില്‍ ഭൂമിയിലേക്ക് മടങ്ങാന്‍ 17.5 മണിക്കൂര്‍ ചെലവഴിച്ച് സംഘം വെള്ളിയാഴ്ച വൈകുന്നേരം അണ്‍ഡോക്ക് ചെയ്തു.
-
india16 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF17 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala15 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india15 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala14 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala12 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

