kerala
ശമ്പളത്തിനു പണമില്ല; സ്വര്‍ണം ആര്‍.ബി.ഐയില്‍ വച്ച് വായ്പയെടുക്കാന്‍ ക്ഷേത്രങ്ങള്‍
വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറയുന്നു.
മുംബൈ: ശമ്പളം കൊടുക്കാന്‍ പണമില്ലാതായതോടെ ക്ഷേത്രങ്ങളില്‍ കാണിക്കയായി കിട്ടിയ സ്വര്‍ണ ശേഖരം റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ച് പണം കണ്ടെത്താന്‍ ക്ഷേത്ര ബോര്‍ഡുകള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കമുള്ള രാജ്യത്തെ ക്ഷേത്ര സമിതികള്‍ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചന ആരംഭിച്ചതായി പ്രമുഖ ധനകാര്യ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വന്‍ പ്രതിസന്ധിയാണ് ക്ഷേത്രങ്ങള്‍ അഭിമുഖീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രമായ തിരുമലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വരെ ഈ പ്രതിസന്ധിയുണ്ട്. വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറയുന്നു.
ഓഗസ്റ്റ് 22ന് പ്രധാന ക്ഷേത്രബോര്‍ഡുകളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പത്തു ബോര്‍ഡ് പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. 2015ല്‍ കൊണ്ടു വന്ന ഗോള്‍ഡ് മോണറ്റൈസേഷന്‍ പദ്ധതിയില്‍ ചേരാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2.5 ശതമാനമാണ് ആര്‍.ബി.ഐയില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശയായി കിട്ടുക- വാസു പറഞ്ഞു.
അഞ്ചു മാസമായി ആരും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറില്ല. എന്നാല്‍ മാസം പ്രതി അമ്പത് കോടി രൂപയാണ് ശമ്പളത്തിലും മറ്റിനങ്ങളിലുമായി ചെലവഴിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ഭക്തര്‍ തന്ന സ്വര്‍ണം ആര്‍.ബി.ഐയില്‍ നിക്ഷേപിക്കാന്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ആയിരം കിലോ സ്വര്‍ണം അത്തരത്തില്‍ നിക്ഷേപിക്കാം എന്നാണ് കരുതുന്നത്. അതിനായുള്ള കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ നിത്യാആരാധനയ്ക്കും മറ്റു ദൈനം ദിന ആവശ്യങ്ങള്‍ക്കുമുള്ളവ ഒഴിച്ചുള്ള സ്വര്‍ണം ആര്‍.ബി.ഐയില്‍ നിക്ഷേപിക്കാനാണ് ആലോചന
എന്‍ വാസു (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് )
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണനിക്ഷേപം കൊണ്ട് സമ്പന്നമാണ് രാജ്യത്തെ ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളില്‍ മാത്രം 8.8 ദശലക്ഷം പൗണ്ട് മൂല്യമുള്ള സ്വര്‍ണം ഉണ്ടെന്നാണ് കണക്ക്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മാത്രം 1252 ക്ഷേത്രങ്ങളാണ് ഉള്ളത്. ശമ്പളം, പെന്‍ഷന്‍ എന്നീയിനത്തില്‍ മാത്രം 35 കോടി രൂപയാണ് ബോര്‍ഡിന് വേണ്ടത്. ശബരിമലയിലെ വരുമാനമായിരുന്നു ബോര്‍ഡിന്റെ പ്രധാന ആശ്രയം. ഒരു ദിവസം ഏകദേശം മൂന്നു കോടിയുടെ വരുമാനമാണ് ശബരിമയില്‍ ഉണ്ടായിരുന്നത്.
നേരത്തെ, യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ നൂറു കോടി പ്രഖ്യാപിച്ചിരുന്നു എങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
kerala
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.
ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ
നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.
kerala
പരിമിതികളെ അതിജീവിച്ച്, അവകാശങ്ങൾക്കായി ശബ്ദമുയർത്തി: ലോക ഭിന്നശേഷി ദിനത്തിൽ ഒരു ഓർമ്മപ്പെടുത്തൽ!
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്.
സിദ്ധീഖ് വൈദ്യരങ്ങാടി
ഇന്ന് ലോക ഭിന്നശേഷി ദിനം (ഡിസംബർ 3). പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിൻ്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്. ‘സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക’ എന്ന ലക്ഷ്യം ഈ ദിനാചരണത്തിനുണ്ട്.
യു.എൻ പൊതുസഭയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ഈ ദിനാചരണം, പുനരധിവാസം, തുല്യ അവസരം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. 21 വർഷങ്ങൾക്കുശേഷം 2016-ൽ പുതുക്കിയ Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. വികലാംഗ പെൻഷൻ, ശ്രുതിതരംഗം, ആശ്വാസകിരണം, വിദ്യാകിരണം, വിദ്യാജ്യോതി, പരിണയം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്നുണ്ട്.
ജീനിയസുകളായ ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നമുക്കൊരു പ്രചോദനമാണ്. അന്ധയും മൂകയും ബധിരയുമായിരുന്ന ഹെലൻ കെല്ലർ സ്വപ്രയത്നം കൊണ്ട് ലോകത്തിന് സംഭാവനകൾ നൽകി. ലോക ജനസംഖ്യയുടെ 15 ശതമാനം ജനങ്ങൾ ഭിന്നശേഷിക്കാരാണെന്നാണ് കണക്ക്.
എന്നാൽ ഈ ദിനത്തിൽ, ആചരണങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറം ഒരു ചോദ്യം!
‘പൂർണ്ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്ന് നിയമം പറയുകയും വിദ്യാകിരണം, വിദ്യാജ്യോതി തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമ്പോൾ, പഠനത്തിനുള്ള ഏറ്റവും അടിസ്ഥാനപരമായ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
100% കാഴ്ചയില്ലാത്ത, ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന എൻ്റെ മകൾ ആയിഷ സമീഹ HSS ക്ലാസ്സിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് പഠിക്കാനുള്ള പാഠപുസ്തകക്ക ഇനിയും ലഭിച്ചിട്ടില്ല. ഒരു ഭിന്നശേഷി വിദ്യാർത്ഥിയോടുള്ള ഈ നിസ്സംഗത തികഞ്ഞ അനീതിയാണ്!
അവകാശങ്ങൾ ഉറപ്പാക്കാനുള്ള നിയമങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ, നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെ പോകുന്നത് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു.
‘DISABLED’ അല്ല, ‘ഡിഫറെന്റലി ഏബിൾഡ്’ (Differently Abled) ആണ് അവർ എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ സഹജീവികൾക്ക് കൈത്താങ്ങ് ആയി അവരെ കൂടെ നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിന് ആദ്യം വേണ്ടത്, അവർക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ അവകാശങ്ങൾ കൃത്യസമയത്ത്, ഒരു ഒഴികഴിവുമില്ലാതെ ഉറപ്പുവരുത്തുക എന്നതാണ്.
നീതിക്കായി ശബ്ദമുയർത്തുക!
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala20 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india21 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala18 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala19 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

