Connect with us

india

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല

കോണ്‍ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ചെറുതല്ല. ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേല്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ചെറുതല്ല. ആദ്യ കടമ്പ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ്. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തി ഖാര്‍ഗെ ആധികാരികത ഉറപ്പിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. പുതിയ അധ്യക്ഷന്‍ വന്ന് ഒരു മാസത്തിനകം പ്ലീനറി സെഷന്‍ ചേരണമെന്നാണ് ചട്ടം. പ്ലീനറി സെഷനില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. 11 പേര്‍ തിരഞ്ഞെടുപ്പിലൂടെയും 12 പേരെ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്തുമാണ് വരേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഖാര്‍ഗെ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതി അംഗമാകാന്‍ തരൂരിനു താല്‍പര്യമില്ല.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 10 ശതമാനത്തോളം വോട്ട് പിടിച്ച സാഹചര്യത്തില്‍ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന പേരുകളിലൊന്നാവാണു തരൂരിന് ആഗ്രഹം. രമേശ് ചെന്നിത്തലയും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദ തര്‍ക്കവും ഉടന്‍ പരിഹരിക്കേണ്ടതുണ്ട്. അതേ സമയം രാഹുല്‍ ഗാന്ധി 25ന് ഡല്‍ഹിയില്‍ എത്തും. 26ന് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാകും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുക. ഇതിനു പുറമെ ഉദയ്പൂര്‍ പ്രഖ്യാപനം വീഴ്ച കൂടാതെ നടപ്പിലാക്കുക എന്നതും ഖാര്‍ഗെക്കു മുന്നിലുണ്ട്. ഇതിലേക്കെത്താന്‍ പാര്‍ട്ടിയിലെ യുവാക്കളും മുതിര്‍ന്നവരും തമ്മിലെ വിടവ് നികത്തേണ്ടതുണ്ട്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെ പാര്‍ട്ടി കടന്നുപോകുമ്പോഴാണ് ഖാര്‍ഗെ അധ്യക്ഷപദവിയില്‍ എത്തുന്നത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പു തിരിച്ചടികള്‍, നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, സംഘടനാ ദൗര്‍ബല്യങ്ങള്‍ എന്നിവയടക്കം ഖാര്‍ഗെക്കു മുന്നിലുള്ളത് വലിയ കടമ്പകളാണ്. 2014നും 2022നുമിടയിലുള്ള എട്ടു വര്‍ഷത്തില്‍ 460 നേതാക്കളാണ് പാര്‍ട്ടി വിട്ടത്. 177 നിയമസഭാ, ലോക്‌സഭാ ജനപ്രതിനിധികള്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച 222 പേര്‍ ഇതിനോടകം മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറി. ജയന്തി നടരാജന്‍, കൃഷ്ണ തിരാത്, ഹിമന്ത ബിശ്വ ശര്‍മ, റീത ബഹുഗുണ ജോഷി, എസ്എം കൃഷ്ണ, സുമിത്ര ദേവി കസ്‌ദേകര്‍, ഖുഷ്ബു, ജ്യോദിരിത്യ സിന്ധ്യ, പിസി ചാക്കോ, ജിതിന്‍ പ്രസാദ, അമരീന്ദര്‍ സിങ്, ആര്‍പിഎന്‍ സിങ്, അശ്വനി കുമാര്‍, റിപുന്‍ ബോറ, ഹാര്‍ദിക് പട്ടേല്‍, സുനില്‍ ഝാകര്‍, കപില്‍ സിബല്‍, ജെയ്‌വീര്‍ ഷേര്‍ഗില്‍, ഗുലാംനബി ആസാദ് എന്നിവരടങ്ങിയവര്‍ അധികാരം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി വിട്ടു. ജോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശര്‍മ ഉള്‍പ്പെടെ പലരും ബിജെപിയുടെ പ്രധാനപ്പെട്ട മുഖങ്ങളും തീവ്ര ഹിന്ദുത്വ പ്രചാരകരുമാണിപ്പോള്‍.

2022ല്‍ മാത്രം 24 എംഎല്‍എമാരാണ് മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയത്. 37 നിയമസഭാ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥികള്‍ മറ്റു പാര്‍ട്ടികളിലെത്തി. അധികാരം നഷ്ടപ്പെട്ട 2014ന് ശേഷം നടന്ന 45 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 40ലും കോണ്‍ഗ്രസിന് തോല്‍വിയായിരുന്നു ഫലം. 1998ന് ശേഷം മത്സരിച്ച 20,847 നിയമസഭാ സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയിക്കാനായത് 5,397 സീറ്റുകളില്‍ മാത്രം. 26 ശതമാനം. നാലു വര്‍ഷമായി ശരാശരി പത്തു ശതമാനമാണ് വിവിധ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയ ശതമാനക്കണക്ക്.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 52 സീറ്റിലാണ് വിജയിച്ചത്. 2014 ലെ 44 സീറ്റില്‍ നിന്ന് നേരിയ വര്‍ധന കാണിച്ചെങ്കിലും എടുത്തു പറയാവുന്ന പ്രകടനമായിരുന്നില്ല അത്. 2009ല്‍ 206 സീറ്റിലും 2004ല്‍ 145 സീറ്റിലും 1999ല്‍ 114 സീറ്റിലും കോണ്‍ഗ്രസ് വിജയം കണ്ടിരുന്നു. 1998ല്‍ 141 സീറ്റാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്.

98ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ അമരത്ത് എത്തുമ്പോള്‍ പത്ത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നു. 2006ല്‍ അത് 16 ആയി ഉയര്‍ന്നു. എന്നാല്‍ ഖാര്‍ഗെ അധ്യക്ഷനാകുന്ന 2022ല്‍ ചത്തീസ്ഗഡും രാജസ്ഥാനും മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. അതേ സമയം വലിയ തിരിച്ചടികള്‍ പാര്‍ട്ടി നേരിടുമ്പോഴും പ്രതീക്ഷകള്‍ക്ക് വകയുള്ള ഡേറ്റകളും ഖാര്‍ഗെക്കു മുന്നിലുണ്ട്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ 303 സീറ്റു കിട്ടിയ ബിജെപിക്ക് 37.3 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ 52 സീറ്റു മാത്രം നേടിയ കോണ്‍ഗ്രസിന്് 19.5 ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. ആകെ 119.5 ദശലക്ഷം വോട്ട്. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 4.1 ശതമാനം മാത്രമാണ് ലഭിച്ചത്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ട് വര്‍ഷത്തിനിടെ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പും ഖാര്‍ഗെയുടെ സംഘാടന മികവ് പരിശോധിക്കാനുള്ള ആദ്യ പടിയാകും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പായിരിക്കും കടുപ്പമേറിയ വെല്ലുവിളി. സ്വന്തം തട്ടകമായതിനാല്‍ തന്നെ ഇവിടെയുള്ള ജയപരാജയങ്ങള്‍ ഖാര്‍ഗേയുടെ നേതൃത്വത്തിന്റെ നേരിട്ടുള്ള വിലയിരുത്തലായേക്കും. ബി.ജെ.പിക്കുള്ളിലെ രൂക്ഷമായ നേതൃപോരും ബൊമ്മെ സര്‍ക്കാറിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് നേട്ടമാകും. അതേസമയം സിദ്ധരാമയ്യ – ഡി.കെ ശിവകുമാര്‍ ഗ്രൂപ്പ്‌പോര് മറികടക്കുകയെന്ന വെല്ലുവിളിയും ഖാര്‍ഗേക്ക് നേരിടേണ്ടി വരും.തലമുറ മാറ്റത്തിനു വേണ്ടിയുള്ള പാര്‍ട്ടിക്കകത്തെ മുറവിളികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് മറ്റൊരു വെല്ലുവിളി.

അകന്നു നില്‍ക്കുന്ന ജി 23 നേതാക്കളെ കൂടെ നിര്‍ത്തലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയലും മറ്റൊരു വെല്ലുവിളിയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കെതിരെ മതേതര ബദല്‍ രൂപപ്പെടുത്തുക എന്നതായിരിക്കും മറ്റൊരു വെല്ലുവിളി. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തുടങ്ങിവെച്ച ചര്‍ച്ചകളെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ബി.ജെ.പിക്ക ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന ലാലു- നിതീഷ് നിലപാട് ഖാര്‍ഗേക്ക് ഏറ്റവും നല്ല പിടിവള്ളിയാണ്.

അതേസമയംതന്നെ ആ ലക്ഷ്യത്തിലേക്ക് കൂടുതല്‍ കക്ഷികളെ എത്തിക്കുക എന്നത് വെല്ലുവിളിയും. അനുഭവ സമ്പത്ത് തന്നെയാണ് ഖാര്‍ഗെ എന്ന രാഷ്ട്രീയക്കാരന്റെ ഏറ്റവും വലിയ മൂലധനം. ബി.ജെ.പി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം എല്ലാറ്റിനേയും ചവിട്ടിമെതിച്ച് മുന്നോട്ടു പോകുമ്പോള്‍ രാജ്യം ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയാണ്. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഖാര്‍ഗേയിലെ അനുഭവ സമ്പത്ത് തുണയാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending