Connect with us

columns

സമന്വയത്തിന്റെ ആള്‍രൂപം-കെ.പി ജലീല്‍

പിതാവ് ഡോക്ടറാക്കാന്‍മോഹിച്ച് സമൂഹത്തിന്റെ രോഗങ്ങള്‍ക്കുള്ള വിദഗ്ധഭിഷഗ്വരനായി മാറിയ വ്യക്തിത്വത്തിനുടമ. ഏഴരപതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിന്നിട്ടും ആരോപണത്തിന്റെ കളങ്കമോ അഴിമതിയുടെകറയോ ഏല്‍ക്കാത്ത തൂവെള്ളരാഷ്ട്രീയത്തിനുടമ. തനിക്ക് നല്‍കപ്പെട്ട ദൗത്യത്തില്‍ വിജയിച്ചെന്ന ആത്മവിശ്വാസവും ഇനിയൊന്നും നേടാനില്ലെന്ന സംതൃപ്തിയിലുമാണ് മലയാളികളുടെ കെ. ശങ്കരനാരായണന്‍ വിടവാങ്ങിയിരിക്കുന്നത്.

Published

on

പിതാവ് ഡോക്ടറാക്കാന്‍മോഹിച്ച് സമൂഹത്തിന്റെ രോഗങ്ങള്‍ക്കുള്ള വിദഗ്ധഭിഷഗ്വരനായി മാറിയ വ്യക്തിത്വത്തിനുടമ. ഏഴരപതിറ്റാണ്ട് പൊതുരംഗത്ത് നിറഞ്ഞുനിന്നിട്ടും ആരോപണത്തിന്റെ കളങ്കമോ അഴിമതിയുടെകറയോ ഏല്‍ക്കാത്ത തൂവെള്ളരാഷ്ട്രീയത്തിനുടമ. തനിക്ക് നല്‍കപ്പെട്ട ദൗത്യത്തില്‍ വിജയിച്ചെന്ന ആത്മവിശ്വാസവും ഇനിയൊന്നും നേടാനില്ലെന്ന സംതൃപ്തിയിലുമാണ് മലയാളികളുടെ കെ. ശങ്കരനാരായണന്‍ വിടവാങ്ങിയിരിക്കുന്നത്.

നീണ്ട 17വര്‍ഷം ഒരുമുന്നണിയുടെ സംസ്ഥാന കണ്‍വീനറാകുക. അതുംകേരളംകണ്ട രാഷ്ട്രീയഅന്തര്‍നാടകങ്ങളുടെയും കയറ്റിറക്കങ്ങളുടെയും വിഷമകാലഘട്ടത്തില്‍. ചില്ലറക്കാര്‍ക്കൊന്നും നിര്‍വഹിക്കാനാകാത്ത ഭാരിച്ചദൗത്യംതന്നെയാണത്. ആ ഭഗീരഥയത്‌നത്തെ പുല്ലുപോലെനിര്‍വഹിച്ച് വിജയിപ്പിച്ച രാഷ്ട്രീയത്തിലെ സമന്വയത്തിന്റെ വക്താവാണ് അന്തരിച്ച ശങ്കരനാരായണന്‍. ബാഫഖി തങ്ങളും കെ.കരുണാകരനും മറ്റുംചേര്‍ന്ന് പടുത്തുയര്‍ത്തിയ കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയുടെ രണ്ടാംതലമുറനേതാക്കളില്‍ പ്രധാനി. ദേശീയപ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസിന്റെയും മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും കളങ്കലേശമേശാത്ത വക്താവും പ്രയോക്താവും. എഴുപതുകളില്‍ രൂപംകൊണ്ട പിളര്‍പ്പിനുശേഷം കോണ്‍ഗ്രസില്‍ സംഘടനാ(ഒ) പക്ഷത്ത് നിലയുറപ്പിച്ച അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്ന ശങ്കരനാരായണന്‍ ജീവിതത്തിന്റെ അന്ത്യംവരെയും ആദര്‍ശനിഷ്ഠമായ രാഷ്ട്രീയജീവിതമാണ് മജ്ജയിലും രക്തത്തിലും കൊണ്ടുനടന്നത്. ആഢ്യത്വത്തോടൊപ്പം തികഞ്ഞവിനയവും മര്യാദയുമായിരുന്നു അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ മറ്റുള്ളവരില്‍നിന്ന് വേറിട്ടുനിര്‍ത്തിയ ഘടകം. ആദര്‍ശം ആപാദചൂഢം കൊണ്ടുനടന്ന അദ്ദേഹം അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ എന്നും നിലയുറപ്പിച്ചു.

കോണ്‍ഗ്രസിലെ ഇന്ദിരാവിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച അദ്ദേഹത്തെ സെക്രട്ടറിയേറ്റില്‍ ബോംബുവെക്കാന്‍ശ്രമിച്ചെന്ന കുറ്റത്തിന് അടിയന്തിരാവസ്ഥക്കാലത്ത് നീണ്ട രണ്ടുവര്‍ഷത്തോളം ജയിലിലിട്ടത് അദ്ദേഹം ഓര്‍ക്കുകയും പറയുകയുംചെയ്യുമായിരുന്നു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുണ്ടായിരുന്നത് പിന്നീട് രാഷ്ട്രീയത്തിലെ എതിരാളികളായിരുന്ന ഇ.എം.എസും എ.കെ.ജിയുമായിരുന്നു. മറ്റുപലരെയും വിട്ടയച്ചിട്ടും ശങ്കരനാരായണനെ ജയിലില്‍ പാര്‍പ്പിച്ചതിനുകാരണം അദ്ദേഹത്തിന്റെ മെയ്‌വഴക്കമില്ലായിരുന്നു. എന്നും അത് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയത്തിലെ എതിരാളികള്‍പോലും സമ്മതിക്കും. മുന്നണിയിലെ മുസ്‌ലിംലീഗിനോടും കേരളകോണ്‍ഗ്രസിനോടും എന്നും പ്രത്യേകമമത പുലര്‍ത്തിയ കോണ്‍ഗ്രസുകാരുടെയും ഘടകക്ഷിനേതാക്കളുടെയും ശങ്കര്‍ജിയെ എതിര്‍രാഷ്ട്രീയക്കാര്‍ക്കുപോലും പ്രിയപ്പെട്ടവനാക്കിയത് അദ്ദേഹത്തിലെ പച്ചമനുഷ്യനെ എല്ലാകാലത്തും വിശ്വസിപ്പിക്കാമെന്നതായിരുന്നു. ചെയ്യാന്‍കഴിയുന്നത് മാത്രം വാഗ്ദാനം ചെയ്തിരുന്ന പ്രകൃതം. പാര്‍ലമെന്ററികാലത്ത് ഇത് ചിലരെ അദ്ദേഹത്തില്‍നിന്നകറ്റിയെങ്കിലും അദ്ദേഹത്തെ മനസിലാക്കിയവര്‍ ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ നേതൃപദവികളിലും ഗവര്‍ണര്‍പദവികളിലും വിരാജിക്കുമ്പോഴും സാധാരണക്കാരും പഴയസഹപ്രവര്‍ത്തകരുമായി വ്യക്തിപരമായി ആത്മബന്ധം പുലര്‍ത്താന്‍ ശങ്കര്‍ജി പ്രത്യേകംശ്രദ്ധിച്ചു.

1977 മുതല്‍ 2004വരെ മൂന്നുമന്ത്രിസഭകളിലായി മന്ത്രിയും പാലക്കാട് ജില്ലയിലെ നാലുമണ്ഡലങ്ങളില്‍നിന്ന് നാലുതവണ എം.എല്‍.എയുമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതാക്കളില്‍ മുസ്്‌ലിംലീഗ്‌നേതാവ് സി.എച്ചുമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരിക്കല്‍പറഞ്ഞിട്ടുണ്ട്. സി.എച്ചിനോടൊപ്പം മന്ത്രിയായിരിക്കുന്ന ഘട്ടത്തില്‍ കാബിനറ്റ്‌യോഗങ്ങള്‍ക്ക് പോകുംമുമ്പ് അദ്ദേഹത്തോട് സംശയങ്ങള്‍ ദൂരീകരിച്ചിരുന്നതായി ശങ്കര്‍ജി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മിതഭാഷണം, കുറിക്കുകൊള്ളുന്ന ചിന്താമര്‍മം, അന്യരെഅതിരുവിട്ട് അപഹസിക്കാത്ത നര്‍മബോധം എന്നിവ ശങ്കരനാരായണനെ രാഷ്ട്രീയക്കാരില്‍ വേറിട്ടുനിര്‍ത്തി.

അവസാനകാലത്ത് പാലക്കാട്ട് ശേഖരീപുരത്തെവസതിയില്‍ വിശ്രമിക്കുമ്പോള്‍ എത്താറുള്ള നേതാക്കളോടും സഹപ്രവര്‍ത്തകരോടും മാത്രമല്ല, യുവാക്കളോടും മാധ്യമപ്രവര്‍ത്തകരോടും മുഷിപ്പില്ലാതെ പെരുമാറാന്‍ ശങ്കരനാരായണന്‍ പ്രത്യേകംശ്രദ്ധിച്ചിരുന്നു. നല്ല സല്‍കാരപ്രിയന്‍കൂടിയായിരുന്നു അദ്ദേഹം. ധനമന്ത്രി എന്ന നിലയില്‍ എ.കെ ആന്റണിസര്‍ക്കാരില്‍ ധീരമായ ഭരണനടപടികള്‍ക്ക് ചുക്കാന്‍പിടിച്ച അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ വാളെടുത്തിട്ടും തന്റെ തീരുമാനത്തില്‍നിന്ന് മാറാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കടുത്ത സാമ്പത്തികഅച്ചടക്കം പാലിച്ചാല്‍മാത്രമേ കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂവെന്ന് അദ്ദേഹത്തിലെ ധനകാര്യവിദഗ്ധന്‍ വിശ്വസിച്ചു, അതിനായി പ്രവര്‍ത്തിച്ചു. അഞ്ചുവടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍പദവി വഹിച്ച വ്യക്തി ഇന്ത്യയില്‍ മറ്റൊരാളില്ല. 2014ല്‍ മിസോറാമിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് മോദിസര്‍ക്കാരിനോട് കലഹിച്ചാണ് അദ്ദേഹം രാജിവെച്ച് വിശ്രമജീവിതത്തിലേക്ക് പോന്നത്. ഒടുവില്‍ മഹാരാഷ്ട്രയുടെ ഗവര്‍ണര്‍കാലത്ത് രാഷ്ട്രീയത്തിലെയും ബിസിനസുകാരിലെയും സിനിമയിലെയും വന്‍തോക്കുകളുമായി സംവദിക്കാനും അടുത്തിടപഴകാനും അദ്ദേഹത്തിന ്കഴിഞ്ഞു.

നല്ല വായനക്കാരായ അദ്ദേഹം പുതിയപുസ്തകങ്ങള്‍ കിട്ടിയാല്‍ അത് വായിച്ചുതീര്‍ത്ത് അഭിപ്രായം തുറന്നുപറയാനും സമയംകണ്ടെത്തി. എ.കെ ആന്റണിയുമായി ഉണ്ടായിരുന്ന പ്രത്യേകമായ മാനസികാടുപ്പം ഇരുവരുടെയും ആദര്‍ശരാഷ്ട്രീയത്തെ വ്യക്തമാക്കുന്നതായി. പിറന്നതും വളര്‍ന്നതും തൃശൂര്‍ ചേലക്കരയിലെ കടീക്കല്‍ തറവാട്ടില്‍ തികച്ചും യാഥാസ്ഥിതികമായ കര്‍ഷക-നായര്‍കുടുംബത്തില്‍നിന്നായിട്ടും ദൈവവിശ്വാസകാര്യത്തിലും മതത്തിന്റെ കാര്യത്തിലും കടുംപിടുത്തം തൊട്ടുതീണ്ടാതിരുന്നു. ക്ഷേത്രദര്‍ശനത്തിലോ ആചാരാനുഷ്ഠാനങ്ങളിലോ അദ്ദേഹത്തിന് അമിതതാല്‍പര്യമില്ലായിരുന്നു. മുസ്്‌ലിംകളാദി ന്യൂനപക്ഷങ്ങളോട് ബി.ജെ.പിയും ആര്‍.എസ്.എസും സ്വീകരിക്കുന്ന നിലപാടുകളോട് തികഞ്ഞ അതൃപ്തിയുണ്ടായിരുന്ന ശങ്കരനാരായണന്‍ ഏറ്റവുമൊടുവില്‍ പൗരത്വഭേദഗതിനിയമത്തിനെതിരെ വിവിധസംഘടനകള്‍ സംഘടിപ്പിച്ച സമരങ്ങളില്‍ മുഖ്യപ്രാസംഗികനായി തന്റെ ജന്മദൗത്യം ഉയര്‍ത്തിപ്പിടിച്ചു. ശാരീരികമായി ഏറെ അവശതകളുണ്ടായിരുന്നിട്ടും കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെയുള്ള ജില്ലകളില്‍ സെമിനാറുകളിലും പാര്‍ട്ടി, ഘടകക്ഷിയോഗങ്ങളിലും അദ്ദേഹം ഓടിനടന്ന് പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചിന്തയും ചിരിയും ജനം നന്നായി ആസ്വദിക്കുമായിരുന്നു. ശങ്കരനാരായണനില്ലാതെ പൊതുപരിപാടികളില്ലെന്ന അവസ്ഥയിലായിരുന്നു അവസാനകാലത്ത് മിക്ക രാഷ്ട്രീയസന്നദ്ധസംഘടനകളുടെയും യോഗങ്ങള്‍. പാലക്കാട്ട് കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും നേതാക്കള്‍ എത്തുമ്പോഴെല്ലാം അദ്ദേഹത്തെ ചെന്നുകാണുന്നത് ഒരുശീലമായി. സന്ദര്‍ശനത്തിനിടെ എന്തെങ്കിലും കാര്യമായ ഉപദേശംലഭിക്കുമെന്ന അറിവായിരുന്നു അതിന് കാരണം. നീണ്ട ജൂബയും പിന്നില്‍കൈകെട്ടിയുള്ള നില്‍പും അര്‍ത്ഥഗര്‍ഭമായ മൂളലും ചിരിയുമായിരുന്നു അദ്ദേഹത്തിന്റെ വേറിട്ടവ്യക്തിത്വം.

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഈലേഖകനോട് അദ്ദേഹംകാട്ടിയ വാല്‍സല്യവും സ്‌നേഹവും ഗുരുതുല്യമായിരുന്നു. ചന്ദ്രികയോട് അദ്ദേഹം എന്നും മമതകാട്ടിയിരുന്നു. മുഖപ്രസംഗങ്ങളും വാര്‍ത്തകളും അതിലെ ഭാഷാഭംഗിയും വിലയിരുത്തി അഭിപ്രായംഅറിയിക്കാനും അദ്ദേഹം പ്രത്യേകശ്രദ്ധപുലര്‍ത്തിയിരുന്നു. മഹിളാചന്ദ്രികയുടെ പ്രചാരണപരിപാടിയുടെ ഉദ്ഘാടനത്തിന് ശാരീരികവിഷമതകള്‍മറന്നും കാസര്‍ക്കോട്ടെത്തി. ഗവര്‍ണര്‍, മന്ത്രി, യു.ഡി.എഫ് കണ്‍വീനര്‍, നിയമസഭാപ്രതിനിധി, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍, കോണ്‍ഗ്രസ്‌നേതാവ് തുടങ്ങിയനിലകളില്‍ പ്രശോഭിച്ച ഏഴരപതിറ്റാണ്ടുനീണ്ട അപൂര്‍വരാഷ്ട്രീയവ്യക്തിത്വത്തിനുടമയായ ശങ്കരനാരായണന്റെ വിയോഗം കേരളത്തിന്റെ പുതുതലമുറക്ക് വലിയനഷ്ടമാണെന്നതില്‍ സംശയമില്ല. രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കുള്ള വലിയപാഠപുസ്തകമാണ് വിടപറഞ്ഞിരിക്കുന്നത്. 1946ല്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ ആരംഭിച്ച് 2020 നവംബര്‍17ന് മധ്യാഹ്നത്തില്‍ ഓര്‍മനഷ്ടപ്പെടുംവരെ നീണ്ടുനിന്ന 88 വയസ്സുവരെയുള്ള സംഭവബഹുലവും ആദര്‍ശനിബദ്ധവുമായ ഒരുകാലഘട്ടത്തിന്റെ അന്ത്യവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending