Connect with us

kerala

‘കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രി; നവകേരള സദസിലെ ശകാരം തിരിച്ചടിയായി’; വിമർശിച്ച് തോമസ് ചാഴിക്കാടൻ

കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് വിമര്‍ശനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ചാഴിക്കാടന്‍. കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളെന്ന് തോമസ് ചാഴിക്കാടന്‍ വിമര്‍ശിച്ചു. പാലായിലെ നവകേരള സദസിലെ ശകാരം ഉള്‍പ്പെടെ തിരിച്ചടിയായെന്ന് തോമസ് ചാഴിക്കാടന്‍ കുറ്റപ്പെടുത്തി.

സിപിഎം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതില്‍ അന്വേഷിക്കണമെന്ന് തോമസ് ചാഴിക്കാടന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കന്ന തോല്‍വിയില്‍ സിപിഐയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിലും വിമര്‍ശനം ഉയരുന്നത്. സിപിഐഎമ്മിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെകിരെ വിമര്‍ശനം

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയുള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍

Published

on

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. സൈറ്റ് എന്‍ജിനീയറെ എഎച്ച്എഐ പുറത്താക്കി. എന്‍എച്ച്എഐ പ്രൊജക്ട് ഡയക്ടറെ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം.

സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വീഴ്ച്ചയുണ്ടെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ കടക്കും. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശാധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടത്തല്‍. സംഭവത്തില്‍ കരാറുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിട്ടുണ്ട്.

Continue Reading

kerala

‘പൊലീസ് സ്റ്റേഷനില്‍ കയ്യാങ്കളി’; സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ 52 കാരന്‍ ഇന്‍സ്പെക്ടറുടെ നെഞ്ചിലിടിച്ചു

ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി

Published

on

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ 52 കാരന്‍ ഇന്‍സ്പെക്ടറെ അക്രമിച്ച കേസില്‍ അറസ്റ്റില്‍. കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസി വില്ലയില്‍ എബി ഏബ്രഹാമിനെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സ്റ്റേഷനില്‍ വച്ചുതന്നെ ഇയാള്‍ പരാതിക്കാരിയുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആര്‍ രഞ്ജിത്തിനെ ഇയാള്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ കൈമുട്ട് കൊണ്ട്ഇടിക്കുകയുമായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി. സ്റ്റേഷന്‍ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന എ എസ് ഐ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നൂ പോലീസുക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്ക് എതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

രാവിലെ പത്തു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പു പ്രകാരം 3 മണിക്കൂറില്‍ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയില്‍ എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂര്‍ കരയില്‍ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി തിരിച്ചു വരുമ്പോള്‍ മരം ഒടിഞ്ഞു അന്നക്കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു.

തലശേരി പാട്യത്ത് ഒരു സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്. ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സംശയിക്കുന്നത്.നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മലപ്പുറം കാളികാവ് മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയെയാണ് കാണാതായത്.ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.

 

Continue Reading

Trending