Connect with us

News

ടി-20 ലോകകപ്പ് ഫൈനല്‍ നാളെ രാത്രി ദുബായില്‍

രണ്ട് സംഘത്തിലും ബാറ്റര്‍മാര്‍ ശക്തരാണ്. എല്ലാവരും ആക്രമിച്ച് കളിക്കാന്‍ പ്രാപ്തരാണ്. അതിനാല്‍ ഒരു സ്‌ക്കോറും ഭദ്രമല്ല.

Published

on

ദുബായ്: കുട്ടി ക്രിക്കറ്റിലെ പുതിയ ചാമ്പ്യന്മാരെ നാളെയറിയാം. ഇന്ത്യയെയും പാക്കിസ്താനെയുമെല്ലാമാണ് മണലാരണ്യത്തിലെ ആരാധകര്‍ കലാശപ്പോരാട്ടത്തില്‍ പ്രതീക്ഷിച്ചെങ്കില്‍ ആരുടെയും കണക്ക്കൂട്ടലുകളില്‍ വരാത്ത ഓഷ്യാന അയല്‍ക്കാരാണ് മുഖാമുഖം. ചാമ്പ്യന്‍ഷിപ്പിലുടനീളം അതിഗംഭീരമായി കളിച്ച പാക്കിസ്താനെ അഞ്ച് വിക്കറ്റിന് മലര്‍ത്തിയടിച്ച ഊര്‍ജ്ജത്തിലാണ് ഓസ്‌ട്രേലിയയെങ്കില്‍ കിവീസ് അതിലും വലിയ വിജയം ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയവരാണ്. സെമിയില്‍ താരങ്ങളായത് അധികമാരുമറിയാത്തവരാണ്. മാത്യു വെയിഡ് എന്ന ഓസീസ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സൂപ്പര്‍ താരമാണെങ്കില്‍ ജിമ്മി നിഷം എന്ന ന്യൂസിലാന്‍ഡുകാരനും ഡാരല്‍ മിച്ചല്‍ എന്ന ഓപ്പണറും സാമുഹ്യ മാധ്യമ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നു. ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയക്കാരും ലോക ക്രിക്കറ്റിലെ പരമ്പരാഗത വൈരികളാണ്. പരസ്പര പോരാട്ടങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ക്കാണ് മുന്‍ത്തൂക്കമെങ്കിലും ന്യൂസിലാന്‍ഡ് എന്നും വെല്ലുവിളി ഉയര്‍ത്താറുണ്ട്. രണ്ട് ടീമുകളും യു.എ.ഇയില്‍ എത്തിയതിന് ശേഷം ഒരു മല്‍സരത്തില്‍ മാത്രമാണ് തോറ്റത്. ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്താനോട് തോറ്റപ്പോള്‍ ഇംഗ്ലണ്ടിനോടായിരുന്നു ഓസീസ് തോല്‍വി.

സെമി ഫൈനല്‍ മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ആര്‍ക്കും മുന്‍ത്തൂക്കം പ്രവചിക്കാന്‍ കഴിയാത്ത രിതീയിലാണ് സാഹചര്യങ്ങള്‍. ന്യൂസലാന്‍ഡിനെതിരെ ഇംഗ്ലണ്ട് ആധിപത്യം നേടിയപ്പോല്‍ അവസാനത്തിലാണ് മല്‍സരഫലം മാറിയത്. ഓസ്‌ട്രേലിയക്കെതിരെ പാകിസ്താനായിരുന്നു ആദ്യാവസാനം മുന്‍ത്തൂക്കം. പക്ഷേ ഒരു ഓവറില്‍ മാത്യു വെയിഡ് നടത്തിയ വെടിക്കെട്ടില്‍ കാര്യങ്ങള്‍ മാറി. ദുബായില്‍ തന്നെയാണ് മല്‍സരം പ്രാഥമിക ഘട്ടത്തില്‍ ദുബായ് സാഹചര്യങ്ങളെ സ്പിന്നര്‍മാര്‍ പ്രയോജനപ്പെടുത്തിയിരുന്നു. പക്ഷേ പാക്-ഓസീസ് സെമിയില്‍ ഷദാബ് ഖാന്‍ നാല് വിക്കറ്റ് നേടിയപ്പോഴും റണ്ണൊഴുക്ക് തടയാന്‍ സ്പിന്നര്‍മാര്‍ക്കുമായിരുന്നില്ല. കിവീസ് സ്ട്രാറ്റജിയാണ് സെമിയില്‍ ഓസ്‌ട്രേലിയക്കും മാതൃകയായത്. ഇംഗ്ലണ്ടിനെതിരെ തുടക്കത്തില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടില്‍, കെയിന്‍ വില്ല്യംസണ്‍ എന്നിവരെ നഷ്ടമാപ്പോള്‍ ഡാരല്‍ മിച്ചല്‍, കോണ്‍വേ എന്നിവര്‍ ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു. അവസാനത്തിലായിരുന്നു വെടിക്കെട്ട് നടത്തിയത്. ഇതേ രീതിയില്‍ തന്നെയായിരുന്നു ഓസീസും. അരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം വേഗത്തില്‍ മടങ്ങിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ പവര്‍ പ്ലേ ഘട്ടത്തില്‍ മാത്രമാണ് പൊട്ടിത്തറിച്ചത്. എന്നാല്‍ അന്തിമ ഘട്ടത്തിലേക്ക് വന്നപ്പോള്‍ മാത്യു വെയിഡും മാര്‍ക്കസ് സ്‌റ്റോനിസും ഗംഭീര ബാറ്റിംഗ് നടത്തി. പവര്‍പ്ലേ ഘട്ടം തന്നെയാണ് പ്രധാനം. നല്ല തുടക്കം കിട്ടിയാല്‍ അത് പ്രയോജനപ്പെടുത്താനാവും. രണ്ട് സംഘത്തിലും ബാറ്റര്‍മാര്‍ ശക്തരാണ്. എല്ലാവരും ആക്രമിച്ച് കളിക്കാന്‍ പ്രാപ്തരാണ്. അതിനാല്‍ ഒരു സ്‌ക്കോറും ഭദ്രമല്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവതിക്ക് ലിവ്-ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; പ്രതി യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി

കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്.

Published

on

കൊച്ചി: മരടില്‍ ലിവ്-ഇന്‍ ബന്ധത്തിലിരുന്ന യുവതിക്ക് പങ്കാളിയുടെ അതിക്രൂരമര്‍ദനം. അഞ്ച് വര്‍ഷത്തിലേറെയായി ഒപ്പം താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപു ആണ് യുവതിയെ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. പുറംഭാഗം, തുടകള്‍ തുടങ്ങി ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഒരു ഫ്‌ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചില ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ യുവതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിക്കുകയും, താന്‍ ബന്ധുവിന്റെ വീട്ടിലാണെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ ഇന്ന് യുവതി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി തനിക്കെതിരായ മര്‍ദനത്തെക്കുറിച്ച് വിശദമായി മൊഴി നല്‍കി. ഇതിനെ തുടര്‍ന്ന് മരട് പോലീസ് വധശ്രമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകളില്‍ ഗോപുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം.

Published

on

കൊല്ലം: അഷ്ടമുടി കായലില്‍ മുക്കാട് പള്ളിക്ക് സമീപം രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട്് ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാല്‍ മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചുഅഴിച്ചു വിട്ട ബോട്ടുകളില്‍ ഒന്ന് കായലിലെ മണ്‍ചെളിയില്‍ കുടുങ്ങിയ നിലയിലാണ്. പാചക ആവശ്യത്തിനായി ഓരോ ബോട്ടിലും രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കാമെന്നാണ് സംശയം. കൂടാതെ ഏകദേശം 8000 ലിറ്റര്‍ വരെ ഡീസല്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നേക്കാം. ഇതു തന്നെയാണ് മണിക്കൂറുകളോളം തീ കത്തിയതിനു കാരണം എന്നു കരുതുന്നു. അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

entertainment

കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ ചെയ്തത് താനെന്ന് സുനില്‍ രാജ്; ‘ജൂനിയര്‍ കുഞ്ചാക്കോ’യുടെ അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു.

Published

on

കുഞ്ചാക്കോ ബോബനെ അനുകരിക്കുന്ന കലാകാരന്‍ എടപ്പാളിലെ സുനില്‍ രാജ്, പുതിയൊരു വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചില സീനുകള്‍ താനാണ് ചെയ്തതെന്ന് സുനില്‍ വ്യക്തമാക്കുന്നു. സുനില്‍ രാജിന്റെ വാക്കുകളില്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നൊരു കാര്യം തന്നെയാണ്, പക്ഷേ ആളുകള്‍ ചോദിച്ചുപോവുന്നു ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി’ എന്ന ചോദ്യം തന്നെയാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചത്. ആ സിനിമയില്‍ ചാക്കോച്ചന്റെ തിരക്കുമൂലം കുറച്ച് സീനുകള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. അതും അദ്ദേഹത്തിന്റെ തന്നെയുള്ള സജഷനിലൂടെയാണ് .കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിലും ഭാവത്തിലും അത്ഭുതകരമായ സാമ്യം പുലര്‍ത്തുന്ന സുനില്‍ രാജ്, ബാല്യകാലം മുതല്‍ മിമിക്രിയില്‍ സജീവനാണ്. സ്‌റ്റേജ് ഷോകളില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫ് ആയാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ രൂപപ്പെട്ടത്. രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേശന്‍ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലെ നായകന്‍. അതേ ചിത്രത്തില്‍ നിന്നുള്ള സുമലതയും നായികയായി എത്തുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ സൗകര്യക്കുറവ് മൂലം പല ഷൂട്ടിങ് സമയങ്ങളിലും അദ്ദേഹത്തെ പകരം സുനിലിനെ ഉപയോഗിച്ചതായാണ് സൂചന. തനിക്ക് ലഭിച്ച ഈ അവസരം കലാരംഗം നല്‍കിയ അംഗീകാരമായി തന്നെയാണ് കാണുന്നതെന്ന് സുനില്‍ പറയുന്നു.

Continue Reading

Trending