Connect with us

kerala

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ക്ലൈമാക്‌സിലേക്ക്

സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും. ഭരണഘടനാ പദവി എന്ന നിലയില്‍ സര്‍ക്കാരിനെ തിരുത്താന്‍ ഗവര്‍ണറും നിയമനിര്‍മാണ അധികാരം ഉപയോഗിച്ച് ഗവര്‍ണറെ തളയ്ക്കാന്‍ സര്‍ക്കാരും ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.

നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകള്‍ അനുമതി കാത്ത് ഗവര്‍ണര്‍ക്ക് മുന്നിലിരിക്കുന്നതാണ് സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്. ലോകായുക്തയുടെ അധികാരം ഇല്ലാതാക്കാനുള്ള ബില്ലാണ് സഭ പാസാക്കിയത്. ഗവര്‍ണര്‍ ഇതില്‍ ഒപ്പുവെക്കില്ലെന്ന് ഉറപ്പായതോടെയാണ് ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന യുദ്ധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറെടുത്തത്.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് വാദം പൂര്‍ത്തിയായി, ലോകായുക്ത വിധി പറയാനിരിക്കെയായിരുന്നു നിയമഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ല് സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതുവരെ പുതിയ നിയമം പ്രാബല്യത്തില്‍ വരില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചയായാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. എന്നാല്‍ താന്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന സൂചന നല്‍കി ഗവര്‍ണറും അങ്കത്തട്ടിലുണ്ട്. ഇന്ന് ഗവര്‍ണര്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തനിക്കയച്ച കത്ത് പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. കത്തില്‍ എന്താണെന്ന് വ്യക്തമല്ലെങ്കിലും അനധികൃതമായ ആനുകൂല്യത്തിന് ശുപാര്‍ശ ചെയ്യുന്നതാണെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം അടക്കം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം രംഗത്തുവരും. പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുപോലും മുഖ്യമന്ത്രിയെ സംശയമുനയില്‍ നിര്‍ത്തുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രി സ്വന്തം താല്‍പര്യങ്ങളോ, സി.പി.എം നേതാക്കളുടെ താല്‍പര്യങ്ങളോ സംരക്ഷിക്കാന്‍ ഗവര്‍ണറെ സമീപിച്ചുവെങ്കില്‍ അത് ഗുരുതരമായ രാഷ്ട്രീയവിവാദമായും മാറും. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ എന്റെ നാടാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നത്രേ പിണറായി ഗവര്‍ണറെ സമീപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending