Connect with us

Football

മഞ്ഞപ്പടക്ക് ഇന്ന് ജീവന്മരണപോരാട്ടം

ഈ പോരാട്ടത്തില്‍ ചാമ്പ്യന്മാര്‍ക്കും മൂന്ന് പോയിന്റ് നിര്‍ബന്ധം. ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഇത് വരെ ഉറപ്പിച്ചവര്‍ ഹൈദരാബാദ് എഫ്.സി മാത്രമാണ്. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ക്കായി ജംഷഡ്പ്പൂര്‍, ഏ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ്.സി എന്നിവരാണ് മല്‍സരിക്കുന്നത്.

Published

on

മഡ്ഗാവ്: ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ട് ജീവന്മരണ പോരാട്ടങ്ങള്‍. അഥവാ സെമി ഫൈനലുകള്‍. 7-30 ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടുമ്പോള്‍ മഞ്ഞപ്പടക്ക് വിജയവും മൂന്ന് പോയിന്റും നിര്‍ബന്ധമാണ്. രാത്രി 9-30 ന് നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി ഗോവയുമായി കളിക്കുന്നു. ഈ പോരാട്ടത്തില്‍ ചാമ്പ്യന്മാര്‍ക്കും മൂന്ന് പോയിന്റ് നിര്‍ബന്ധം. ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ബെര്‍ത്ത് ഇത് വരെ ഉറപ്പിച്ചവര്‍ ഹൈദരാബാദ് എഫ്.സി മാത്രമാണ്. ബാക്കി മൂന്ന് സ്ഥാനങ്ങള്‍ക്കായി ജംഷഡ്പ്പൂര്‍, ഏ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ്.സി എന്നിവരാണ് മല്‍സരിക്കുന്നത്. ഇതില്‍ കൂടുതല്‍ സാധ്യത ജംഷഡ്പ്പൂരിനാണ്. 16 മല്‍സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തുണ്ട്. നാല് മല്‍സരങ്ങള്‍ അവശേഷിക്കുന്നതാണ് സ്റ്റീല്‍ സിറ്റിക്കാരുടെ പ്രതീക്ഷ. മൂന്നാം സ്ഥാനത്ത് 31 ല്‍ നില്‍ക്കുന്ന ബഗാന് അവസാന മല്‍സരത്തിലെ സമനില ആഘാതമായി. അവര്‍ക്ക് മൂന്ന് മല്‍സരങ്ങളാണ് ബാക്കി. നാലാമത് നില്‍ക്കുന്ന മുംബൈയും 17 മല്‍സരങ്ങളാണ് കളിച്ചിരിക്കുന്നത്. 28 പോയിന്റാണ് സമ്പാദ്യം. ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ അഞ്ചാമതാണ്. 27 പോയിന്റാണ് സമ്പാദ്യം. അവശേഷിക്കുന്നത് മൂന്ന് മല്‍സരങ്ങളാണ്. മൂന്നും ജയിച്ചാല്‍ മാത്രമാണ് സെമി ടിക്കറ്റ് കിട്ടുക. 18 മല്‍സരങ്ങളാണ് ബെംഗളൂരു കളിച്ചത്. 26 ലാണവര്‍ നില്‍ക്കുന്നത്. 19 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡീഷ, ചെന്നൈയിന്‍, ഗോവ തുടങ്ങിയവര്‍ക്കൊന്നും സാധ്യതയില്ല.

അവസാന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ മനോഹരമായി കളിച്ചിട്ടും നിര്‍ഭാഗ്യമാണ് മഞ്ഞപ്പടക്ക് വിനയായത്. അല്‍വാരോ വാസ്‌ക്കസ് എന്ന സൂപ്പര്‍ താരം സുന്ദരമായ ആക്രമണ ഫുട്‌ബോളുമായി രണ്ടാം പകുതിയില്‍ കളം നിറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ദിവസമായിരുന്നില്ല അത്. നിരവധി തവണ ഷോട്ടുകള്‍ പിഴച്ചു. കോച്ച് ഇവാന്‍ വുകുമനോവിച്ച് പറയുന്നതും ഇത് തന്നെ. ഞങ്ങള്‍ നന്നായി ആ മല്‍സരം കളിച്ചു. പക്ഷേ നിര്‍ഭാഗ്യമാണ് വെല്ലുവിളി. കളിയില്‍ മികവിനൊപ്പം ഭാഗ്യവും വേണമല്ലോ- ഇതായിരുന്നു ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിച്ച കോച്ചിന്റെ വാക്കുകള്‍. ഹൈദരാബാദിനെതിരെ സസ്‌പെന്‍ഷന്‍ കാരണം കളിക്കാന്‍ കഴിയാതിരുന്ന ജോര്‍ജ് പെരേര ഡയസ് ഇന്ന് കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തനിക്ക് മുന്നില്‍ ഇല്ല എന്നാണ് കോച്ചിന്റെ മറുപടി. ഒരു മല്‍സരത്തിലാണ് വിലക്ക്. പക്ഷേ ഇക്കാര്യത്തില്‍ സംഘാടകരുടെ തീരുമാനം കാക്കുകയാണ് കോച്ച്. പെരേര കളിക്കാതിരുന്നതാണ് ഹൈദരാബാദിനെതിരെ ബ്ലാസ്‌റ്റേഴിസന് ആഘാതമായത്. വാസ്‌ക്കസില്‍ തന്നെയാണ് ഇന്നും പ്രതീക്ഷ. അപാര മികവിലാണ് അദ്ദേഹം കളിക്കുന്നത്. കളം നിറഞ്ഞ് കളിച്ചിട്ടും അവസാന മല്‍സരത്തില്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശ അദ്ദേഹത്തില്‍ പ്രകടമാണ്. അഡ്രിയാന്‍ ലൂനയും ഇന്ന് അവസരത്തിനൊത്തുയരണം. ഹൈദരാബാദിനെതിരെ ലുന നിറം മങ്ങിയതും ടീമിനെ കാര്യമായി ബാധിച്ചിരുന്നു. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ബര്‍ത്തലോമിയോ ഓഗ്ബജേയുടെ ഗോളിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ സില്‍വേരയും ഹൈദരാബാദിനായി സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ബരാറ്റോ നേടിയ ഗോളായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറുപടി. പക്ഷേ ഇന്നത്തെ പ്രതിയോഗികള്‍ താരതമ്യേന ദുര്‍ബലരാണ് എന്നത് ആശ്വാസമാണ്. സെമി സാധ്യത തെല്ലുമില്ലാത്ത അനിരുദ്ധ് ഥാപ്പയുടെ ചെന്നൈ. സീസണിന്റെ തുടക്കത്തില്‍ നന്നായി കളിച്ചിരുന്നു ചെന്നൈ. പക്ഷേ പിന്നിട് നിരാശപ്പെടുത്തി. അവസാന ആറ് മല്‍സരങ്ങളിലും ടീമിന് ജയിക്കാനായിരുന്നില്ല. നാല് കളികളില്‍ തോറ്റപ്പോള്‍ രണ്ട് മല്‍സരങ്ങളില്‍ സമനിലയിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്; ബയേണിന്റെ ഹാരി കെയ്ന്‍ ഏറെ മുന്നില്‍

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്.

Published

on

യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഏറെ മുന്നില്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ചാമ്പ്യന്‍മാരാക്കാന്‍ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്.

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 72 പോയിന്റുകള്‍ക്ക് പട്ടികയില്‍ ഏറെ മുന്നിലാണ് താരം. ടോട്ടന്‍ഹാം താരമായിരുന്ന കെയ്ന്‍ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ന്‍.

ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്‌കോററായ എംബാപ്പയാണ് രണ്ടാമത്. 27 ഗോളുകളാണുള്ളത് എംബാപ്പക്കുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നല്‍കിയ താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നില്‍ക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്

മൂന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗര്‍ട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയില്‍ ടീമിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏര്‍ലിങ് ഹാലാണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

 

Continue Reading

Football

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

Published

on

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

Continue Reading

Football

പിഎസ്ജിയില്‍ ഇനി എംബാപ്പെ ഇല്ല; സ്ഥിരീകരിച്ച് താരം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

Published

on

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തെന്നെയാണ് ഒരു ഒണ്‍ലൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കുമെന്നും കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല’ എംബാപ്പെ വൈകാരികമായി തന്റെ ആരാധകരോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്, എംബാപ്പെ പറഞ്ഞു.
പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും പക്ഷെ തനിക്ക് ഇത് ആവശ്യമാണെന്നും,ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഫ്രഞ്ച് താരം എംബാപ്പെ വ്യക്തമാക്കി.

 

 

 

Continue Reading

Trending