Connect with us

News

സമാധാനമില്ല യുനൈറ്റഡില്‍; പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ വീണ്ടും നാളെ മുതല്‍

രാവിലെ ഒമ്പതിന് താരങ്ങളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞെങ്കിലും ആന്റണി 11-30 നാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിച്ചതേയുള്ളു… പക്ഷേ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കാര്യങ്ങള്‍ അത്ര തൃപ്തികരമല്ല. നാളെ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ പുനരാരംഭിക്കവെ താരങ്ങള്‍ പരിശീലനത്തില്‍ ജാഗ്രത പാലിക്കുന്നില്ല എന്ന വിഷയത്തില്‍ ആന്റണി മാര്‍ഷലിനെ കോച്ച് തിരിച്ചയച്ചതായാണ് പുതിയ വാര്‍ത്ത.

രാവിലെ ഒമ്പതിന് താരങ്ങളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞെങ്കിലും ആന്റണി 11-30 നാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം കാറില്‍ അദ്ദേഹം പരിശീലന മൈതാനത്ത് എത്തി അതേ വേഗതയില്‍ തന്നെ തിരികെ പോവുന്നതും കണ്ടു. ശക്തരായ ബ്രൈട്ടണുമായാണ് യുനൈറ്റഡിന്റെ മല്‍സരം. രണ്ടാഴ്ച്ചയിലെ രാജ്യാന്തര അവധിക്ക് ശേഷമായിരുന്നു ഇന്നലെ പരിശീലനം ആരംഭിച്ചത്. ഇതോടൊപ്പം തന്നെ കോച്ച് എറിക് ടെന്‍ ഹാഗനുമായി പല സീനിയര്‍ താരങ്ങളും അത്ര നല്ല ബന്ധത്തില്ലല്ല എന്ന റിപ്പോര്‍ട്ടും വരുന്നു. ഇംഗ്ലീഷ് ദേശീയ താരം ജാദോണ്‍ സാഞ്ചോ കഴിഞ്ഞ ദിവസം പ്രത്യക്ഷത്തില്‍ തന്നെ കോച്ചിനെതിരെ സംസാരിച്ചിരുന്നു. പരിശീലനത്തില്‍ വേണ്ടത്ര മികവിലെത്താന്‍ സാഞ്ചോക്ക് കഴിയുന്നില്ല എന്ന് കോച്ച് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താരം രംഗത്ത് വന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

വിശ്വ സുന്ദരി മെക്സിക്കോയുടെ ഫാത്തിമ ബോഷ്

അവസാന 12ല്‍ എത്താതെ ഇന്ത്യ

Published

on

ബാങ്കോക്ക്: 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. തായ്-ഇന്ത്യന്‍ താരം പ്രവീണര്‍ സിങ്ങിനെ ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായ മണിക വിശ്വകര്‍മ ടോപ്പ് 12 റൗണ്ടില്‍ നിന്ന് പുറത്തായി. ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളും ഉള്‍പ്പെട്ടിട്ടുണ്ട്.

2020ല്‍ ആന്‍ഡ്രിയ മെസാ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്സിക്കോയ്ക്ക് വീണ്ടും ഈ നേട്ടം. മെക്സിക്കോയിലെ ടബാസ്‌കോയാണ് ഫാത്തിമ ബോഷിന്റെ പ്രദേശം. ഫാത്തിമ ബോഷ് ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്.

ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബോഷ് ഇറ്റലിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. ചെറിയ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് എന്ത് ചെയ്യുമെന്നായിരുന്നു ഫാത്തിമ ബോഷിനോട് അവസാന റൗണ്ടില്‍ ചോദിച്ച ചോദ്യം. ‘ഒരു വിശ്വസുന്ദരിയെന്ന നിലയില്‍ നിങ്ങളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞാന്‍ പറയും. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കണം, നിങ്ങളുടെ സ്വപ്നവും മനസും പ്രധാനമാണ്. നിങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയിക്കാന്‍ ആരെയും അനുവദിക്കരുത്, എല്ലാത്തിനേക്കാളും മൂല്യമുള്ളത് നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാണ്’, എന്നായിരുന്നു ഫാത്തിമ ബോഷിന്റെ ഉത്തരം.

തായ്ലന്‍ഡില്‍ വെച്ച് മിസ് മെക്സിക്കോയെ ശകാരിച്ചു

ഈ മാസമാദ്യം മിസ് യൂണിവേഴ്‌സ് 2025 മത്സരത്തില്‍ അതിന്റെ തായ്ലന്‍ഡ് ഡയറക്ടര്‍ നവത് ഇറ്റ്സരഗ്രിസില്‍ മിസ് മെക്സിക്കോ ഫാത്തിമ ബോഷിനോട് ഒരു പ്രീ-പേജന്റ് പരിപാടിയില്‍ ആക്രോശിച്ചപ്പോള്‍ അത് പൊട്ടിത്തെറിച്ചു.

നവംബര്‍ 4 ന് മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയില്‍, ബാങ്കോക്കില്‍ നടന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിന്റെ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റ്‌സരഗ്രിസില്‍, സൗന്ദര്യമത്സരത്തിന്റെ പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ബോഷിനോട് പറഞ്ഞു.

മിസ്സ് യൂണിവേഴ്സ് തായ്ലന്‍ഡിന്റെ ഫേസ്ബുക്ക് ലൈവ് സ്ട്രീമില്‍ പകര്‍ത്തിയ ഏറ്റുമുട്ടലില്‍, ഇറ്റ്‌സരഗ്രിസില്‍ ബോഷുമായി വഴക്കിടുന്നതും മിസ് മെക്സിക്കോ ടീമിനെ വിമര്‍ശിക്കുന്നതും കണ്ടു.

ചൂടേറിയ കൈമാറ്റത്തിന്റെ വൈറലായ വീഡിയോകളില്‍, മിസ് മെക്‌സിക്കോയെ നീക്കം ചെയ്യാന്‍ ഇറ്റ്‌സരഗ്രിസില്‍ സുരക്ഷ ആവശ്യപ്പെട്ടതിന് ശേഷം ബോഷും മറ്റ് നിരവധി മത്സരാര്‍ത്ഥികളും ഇവന്റില്‍ നിന്ന് പുറത്തുപോകുന്നത് കാണാന്‍ കഴിഞ്ഞു.

ചിലര്‍ ഇറ്റ്‌സരഗ്രിസിലിനോട് ആക്രോശിക്കുന്നത് കേള്‍ക്കാം, സംവിധായകന്‍ അവരോട് പറഞ്ഞു, ‘ആര്‍ക്കെങ്കിലും മത്സരം തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇരിക്കൂ.’

സൗന്ദര്യമത്സരം തുടര്‍ച്ചയായി തിരിച്ചടി നേരിട്ടപ്പോള്‍, മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ അതിന്റെ തായ്ലന്‍ഡ് ഡയറക്ടറുടെ പെരുമാറ്റം ‘ക്ഷുദ്രകരമായ’ പെരുമാറ്റത്തെ അപലപിച്ചു.

മത്സരത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര എക്‌സിക്യൂട്ടീവുകളുടെ ഒരു പ്രതിനിധി സംഘത്തെയും അയച്ചു.

വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മിസ് യൂണിവേഴ്‌സ് പ്രസിഡന്റ് റൗള്‍ റോച്ച, 74-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ഭാവി പരിപാടികളില്‍ ഇറ്റ്‌സരഗ്രിസിലിന്റെ പങ്കാളിത്തം നിയന്ത്രിച്ചു, ‘സ്ത്രീകളുടെ ബഹുമാനത്തിന്റെയും അന്തസ്സിന്റെയും മൂല്യങ്ങള്‍ ലംഘിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന്’ പറഞ്ഞു.

ഏറ്റുമുട്ടലിന് ഒരു ദിവസത്തിനുശേഷം, കണ്ണീരോടെയുള്ള പത്രസമ്മേളനത്തില്‍ ഇറ്റ്‌സരഗ്രിസില്‍ ക്ഷമാപണം നടത്തി.

‘ഈ പ്രശ്‌നം എന്നെ ഈ നിലയിലേക്ക് വലിച്ചിഴച്ചു. ഞാന്‍ മനസ്സിലാക്കുന്നു, ഞാന്‍ ക്ഷമ ചോദിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ഒരു മനുഷ്യനാണ്, അങ്ങനെയൊന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.’

Continue Reading

kerala

പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം

കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

Published

on

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

Continue Reading

News

ബംഗ്ലാദേശിലെ ഭൂചലനത്തിനു പിന്നാലെ കൊല്‍ക്കത്തയിലും ഭൂചലനം

ബംഗ്ലാദേശിലെ നര്‍സിംഗ്ഡി മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

Published

on

ബംഗ്ലാദേശിലെ നര്‍സിംഗ്ഡി മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) അനുസരിച്ച്, ഭൂകമ്പത്തിന്റെ തീവ്രത 10 കിലോമീറ്റര്‍ (6 മൈല്‍) ആഴത്തില്‍ 5.7 ആയി രേഖപ്പെടുത്തി. സാള്‍ട്ട്ലേക്ക് നഗരത്തിലെ ഐടി മേഖലയില്‍, പെട്ടെന്നുള്ള കുലുക്കം കാരണം ആളുകള്‍ അവരുടെ ഓഫീസിന് പുറത്ത് കാണപ്പെട്ടു.

ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു, എന്നാല്‍ ആളപായത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ധാക്കയില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയുള്ള നര്‍സിംഗ്ഡി നഗരത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു.

കെട്ടിടങ്ങള്‍ കുലുങ്ങുകയും ചില താല്‍ക്കാലിക കെട്ടിടങ്ങള്‍ തകരുകയും ചെയ്തതിനാല്‍ ധാക്കയിലെ താമസക്കാരും വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായാണ് റിപ്പോര്‍ട്ട്.

Continue Reading

Trending