Connect with us

Views

ജോപ്പന് ഒരു കളി കൂടി ബാക്കിയുണ്ട്..!!

Published

on

കോഴിക്കോട്: മോഹന്‍ലാലിന്റെ ഒന്നൊന്നര പുലിമുരുകനുമായി താരയുദ്ധത്തിന് തയ്യാറായി മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനും തിയേറ്ററിലെത്തി കഴിഞ്ഞു. ആദ്യ ഷോകള്‍ പിന്നിടുമ്പോഴേക്കും ഇരു സിനിമകളെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിഷാദ് കോയയുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രം തന്നെയാണ് ആകര്‍ഷണം. തോപ്രാംകുടിക്കാരനായ അച്ചായന്റെ കഥ പറയുന്ന ചിത്രം ഹാസ്യത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്cui1uj8waaaozim

Mohanlal in Pulimurugan-malayalam movie 2016

താരയുദ്ധത്തിനിറങ്ങി കബഡിയിലും ജീവിതത്തിലും ക്യാപ്റ്റനായി മുന്നേറുന്ന തോപ്പില്‍ ജോപ്പന് എന്നാല്‍ ഒരു പഴയ കണക്കുകൂടി തീര്‍ക്കാനുണ്ട്.
പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ താരരാജാക്കനമാരുടെ ആരാധകര്‍ക്ക് പഴയ പല കണക്കുകളും ഓര്‍മ വരും.

54306488

മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ ചിത്രം ഒരുമിച്ച് തിയേറ്ററുകളിലെത്തുന്നത് ഇതാദ്യമല്ല. വളരെ അപൂര്‍വ്വമായി മാത്രം സംഭവിയ്ക്കുന്ന ഒരു പ്രതിഭാസമാണെങ്കിലും ഇതിന് മുമ്പ് ഇങ്ങനെ ഒരു താരയുദ്ധനം നടന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 2001 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രം ഒരുമിച്ച് തിയേറ്ററിലെത്തിയത്.
ആ മല്ലയുദ്ധം വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ രാക്ഷസ രാജാവും രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ രാവണ പ്രഭുവും ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. മമ്മൂട്ടിയ്ക്കൊപ്പം ദിലീപ്, കാവ്യ മാധവന്‍, മീന, കലാഭവന്‍ മണി, രാജന്‍ പി ദേവ് തുടങ്ങിയവര്‍ അണിനിരന്നപ്പോള്‍, മറുവശത്ത് ഡബിള്‍ റോളില്‍ മോഹന്‍ലാലും കൂടെ നെപ്പോളിയനും രേവതിയും വസുന്തരദാസും സിദ്ധിഖുമൊക്കെ എത്തി.

maxresdefault

താരയുദ്ധത്തിന് ശേഷം ഒടുവില്‍ ആ യുദ്ധത്തില്‍ ജയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. രാക്ഷസ രാജാവ് ബോക്സോഫീസ് കലക്ഷന്റെ കാര്യത്തില്‍ മോശമല്ലായിരുന്നുവെങ്കിലും രാവണപ്രഭുവിനോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം അങ്ങനെ ഒരു താരയുദ്ധം മലയാളത്തില്‍ ഉണ്ടായിട്ടില്ല.
പരസ്പരം ഇങ്ങനെ ഒരു ക്ലാഷ് വരാതെ മോഹന്‍ലാലും മമ്മൂട്ടിയും ശ്രദ്ധിച്ചിരുന്നു എന്നു വേണം പറയാന്‍. പലതവണ രണ്ട് പേരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു വരുന്നതായി പ്രഖ്യാപിച്ചുവെങ്കിലും ഒപ്പം പ്രദര്‍ശനത്തിന് ഇറങ്ങിയില്ല.

Puli murugan thoppil joppan release date

എന്നാല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം ജോപ്പനും പുലിമുരുകനുമായി താരങ്ങള്‍ വരുമ്പോള്‍ രാക്ഷസ രാജാവും രാവണപ്രഭവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു കണക്ക് ജോപ്പന് ബാക്കി കിടക്കുകയാണ്. ഒരു കളി കൂടി വീണ്ടും നടക്കുമ്പോള്‍ വിജയം ആരുടെ പക്ഷത്തായിരിക്കും!!!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്യ രാംരാജ് പി.ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

Published

on

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.

ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്.

അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട്‌
ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 സമയമാറ്റം ഇങ്ങനെ

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

 ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്

 1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

Continue Reading

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

Trending