Connect with us

kerala

ആശയ സംവാദങ്ങളെ ഭയക്കുന്നവരാണ് ആയുധ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്,ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാന്‍ ഒരു മതവും പറയുന്നില്ല;സാദിഖലി തങ്ങള്‍

അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.

Published

on

കൊലപാതക രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം.ജനങ്ങള്‍ സര്‍ക്കാറിന് പിന്തുണയും നല്‍കണം.
രാഷ്ട്രീയം ഹിംസാത്മകമാകുന്നത് ഭീതിജനകവും വേദനാജനകവുമാണ് സാദിഖലി തങ്ങള്‍ ഫെയ്‌സുബുക്കില്‍ കുറിച്ചു.

ദൈവം പോലും ആദരിച്ച ഒരു ജീവനെ അപഹരിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്,കഴിഞ്ഞ ദിസം ആലപ്പുഴ ജില്ലയില്‍ നടന്ന രണ്ട് കൊലപാതകവും ആസൂത്രിതവും അതി നിഷ്ടൂരവുമായിട്ടാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.ഈ അക്രമങ്ങളെയൊന്നും മതത്തിന്റെ മേലങ്കി അണിയിച്ച് പ്രചാരം നല്‍കരുത്.ആശയ സംവാദങ്ങളെ ഭയക്കുന്നവരാണ് ആയുധ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാന്‍ ഒരു മതവും പറയുന്നില്ല.അതുകൊണ്ടാണ് കേരളത്തിലെ മത വിശ്വാസികള്‍ക്കിടയില്‍ നിന്നും മുഖ്യധാരാ സംഘടനകളും പണ്ഡിതന്‍മാരും ഈ അപരിഷ്‌കൃത പ്രവര്‍ത്തനം ചെയ്തവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു വാക്കു പോലും പറയാത്തത്.മാത്രമല്ല,അവര്‍ അപലപിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുമുണ്ട് തങ്ങള്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.നിയമപാലകരുടെ ജാഗ്രത കുറവുണ്ടാകരുത്,പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരമാണ് അടിയന്തരമായി വേണ്ടത്.അക്രമ രാഷ്ട്രീയത്തിന്നെതിരെ ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാറിന് കഴിയണം.അതിന് പിന്തുണ നല്‍കുന്നു തങ്ങള്‍ ഫെയ്‌സുബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണ രൂപം

കൊലപാതക രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം.ജനങ്ങള്‍ സര്‍ക്കാറിന് പിന്തുണയും നല്‍കണം.
രാഷ്ട്രീയം ഹിംസാത്മകമാകുന്നത് ഭീതിജനകവും വേദനാജനകവുമാണ്. കൊലപാതക വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതിന്റെ രണ്ടു വശങ്ങളെ കുറിച്ചുള്ള ആലോചനകളാണുണ്ടാവുന്നത്

ഒന്നാമത്തെ കാര്യം ഒരാള്‍ മരിക്കുന്നു എന്നതു തന്നെയാണ്.ദൈവം പോലും ആദരിച്ച ഒരു ജീവനെ അപഹരിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്.ഒരാളുടെ ജീവന്‍ നഷ്ടമാകുന്നതോടെഅവന്റെ ഉറ്റവരായവര്‍ക്ക് അത്താണി നഷ്ടപ്പെടുന്നു.മരണപ്പെടുന്നവന്‍ മകനും, പിതാവും, ഭര്‍ത്താവും, സഹോദരനും, സുഹൃത്തുമാണ്.ഒരു കുടുംബത്തിന്റെ ജീവിത ചിലവ് കണ്ടെത്തുന്നവന്‍ എന്ന് മാത്രമായി പലരും ചുരുക്കി പറയുന്നത് കേള്‍ക്കാറുണ്ട്.അതു മാത്രമായിരുന്നെങ്കില്‍ അതിന് പകരം മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പ്രയാസമില്ല.യഥാര്‍ത്ഥത്തില്‍ അതല്ല ഒരു ജീവന്‍.സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞൊരു ആത്മാവാണത്.അവന്‍ കുടുംബത്തിന്റെ സ്‌നേഹമാണ്,കരുതലാണ്,അഭിപ്രായം തേടേണ്ടവനും,ഉപദേശം നല്‍കേണ്ടവനുമാണ്.അവന്റെ ഭാര്യയും മക്കളും ജീവിതകാലം മുഴുവന്‍ കാത്തിരിക്കാനാളില്ലാതെ കണ്ണീര്‍ വാര്‍ക്കേണ്ടി വരുന്ന ദയനീയതക്ക് ഒരിക്കല്‍ മാത്രം കിട്ടുന്ന ഈ ജീവിതത്തില്‍ പകരമാകാന്‍ മറ്റൊന്നിനും കഴിയില്ല.

രണ്ടാമത്തെ കാര്യംകൊലപാതകിയുടേതാണ്.നീതിപീഢം വിധിക്കുന്ന ശിക്ഷയേക്കാള്‍ വലിയ ചിലത് അവനെ കാത്തിരിക്കുന്നുണ്ട്.’ ഒരു മനുഷ്യനെ കൊന്നവന്‍ ‘ എന്ന പേരാണത്.സമൂഹത്തില്‍ അതിനേക്കാള്‍ വലിയ ശിക്ഷ വേറെ എന്തുണ്ട്.കൊലയാളിയുടെ മക്കള്‍, കൊലയാളിയുടെ ഭാര്യ, കൊലയാളിയുടെ മാതാപിതാക്കള്‍ കൊലയാളിയുടെ കുടുംബങ്ങള്‍ എന്നൊക്കെ സമൂഹം കുടുംബത്തെ വിശേഷിപ്പിക്കേണ്ടി വരുമ്പോള്‍ അവര്‍ സഹിക്കുന്ന അപമാന ഭാരം എത്ര വലുതായിരിക്കും.ജീവിത കാലം മുഴുവന്‍ ബന്ധങ്ങളില്‍സൗഹൃദങ്ങളില്‍ അവര്‍ക്കുണ്ടാകുന്ന അസ്പൃശ്യത എത്രമാത്രം ഇരുട്ട് നിറഞ്ഞതാവും.

നമുക്ക് ദൈവം കനിഞ്ഞരുളിയ ഒരു ജീവിതമല്ലെയുള്ളൂ..ആകെയുള്ള ആ ഒറ്റ ജീവിതം കൊണ്ടാണ് വിവേക ശൂന്യവും തിരുത്താനാവാത്തതുമായ ഈ തിന്‍മ പ്രവര്‍ത്തിക്കുന്നത് എന്ന ബോധ്യം ഇത്തരം വഴികളില്‍ ഇനിയും പതുങ്ങി നില്‍ക്കുന്നവരുണ്ടെങ്കില്‍ ഓര്‍ക്കട്ടെ..കാലം ഏറെ മാറിയില്ലേ,നമ്മുടെ ലോകവും ഏറെ മാറി..വിവരവും വിദ്യാഭ്യാസവും വര്‍ദ്ധിച്ചില്ലേ..മതങ്ങളുടെ മാനവിക മൂല്യങ്ങള്‍ക്ക് ഇത്ര മാത്രം പ്രചുര പ്രചാരമുണ്ടായ കാലമുണ്ടായിട്ടുണ്ടോ?അറിവാണെങ്കില്‍ വിരല്‍ തുമ്പിലുണ്ട്..അറിവിന്റെ കുറവമല്ല,സംസ്‌കരണത്തിന്റെ അഭാവമാണ്.ആ സംസ്‌കരണമാണ് സംസ്‌ക്കാരം..മതം മാനവിക മൂല്യങ്ങളുടെ സാകല്യമാണ്..രാഷ്ട്രീയം മാന്യന്‍മാരുടെ കളിക്കളവുമാണ്.

അനീതിയും അന്യായങ്ങളും ഏല്‍ക്കേണ്ടിവന്നാല്‍ പരിഹാരം കാണാന്‍ നീതി പീഢങ്ങളുണ്ടല്ലോ..നിയമപാലകരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ജനാധിപത്യത്തില്‍ മാര്‍ഗങ്ങളുമുണ്ട്..ഈ അക്രമങ്ങളെയൊന്നും മതത്തിന്റെ മേലങ്കി അണിയിച്ച് പ്രചാരം നല്‍കരുത്.ആശയ സംവാദങ്ങളെ ഭയക്കുന്നവരാണ് ആയുധ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.ഇത്തരം കൊലപാതകങ്ങളെ പിന്തുണക്കാന്‍ ഒരു മതവും പറയുന്നില്ല.അതുകൊണ്ടാണ് കേരളത്തിലെ മത വിശ്വാസികള്‍ക്കിടയില്‍ നിന്നും മുഖ്യധാരാ സംഘടനകളും പണ്ഡിതന്‍മാരും ഈ അപരിഷ്‌കൃത പ്രവര്‍ത്തനം ചെയ്തവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു വാക്കു പോലും പറയാത്തത്.

മാത്രമല്ല,അവര്‍ അപലപിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുമുണ്ട്.കഴിഞ്ഞ ദിസം ആലപ്പുഴ ജില്ലയില്‍ നടന്ന രണ്ട് കൊലപാതകവും ആസൂത്രിതവും അതി നിഷ്ടൂരവുമായിട്ടാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.കൊലപാതക രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം.ജനങ്ങള്‍ സര്‍ക്കാറിന് പിന്തുണയും നല്‍കണം.അക്രമ രാഷ്ട്രീയം അവസാനിക്കേണ്ടത് ഏതെങ്കിലും സംഘടനകളുടെ പ്രതികാരത്തിലോ ഔദാര്യത്തിലോ ആകരുത്.അത് സര്‍ക്കാറിന്റെ ഉറച്ചതും നിഷ്പക്ഷവുമായ നിലപാടിലൂടെ ആവണം.നിയമപാലകരുടെ ജാഗ്രത കുറവുണ്ടാകരുത്.ഇത്തരം ഘട്ടങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്വവും വലിയതാണ്.അത് നിര്‍വ്വഹിച്ച പാരമ്പര്യം തന്നെയാണ് മലയാള മാധ്യമങ്ങള്‍ക്കുള്ളതും.എങ്കിലും പുതിയ കാലത്ത് പ്രകോപനങ്ങള്‍ വിളിച്ചു പറയാന്‍ വരുന്നവര്‍ക്ക് മീഡിയകള്‍ അവസരം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് നീതി. അതാണ് മാധ്യമ ധര്‍മ്മവും.പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരമാണ് അടിയന്തരമായി വേണ്ടത്.അക്രമ രാഷ്ട്രീയത്തിന്നെതിരെ ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാറിന് കഴിയണം.അതിന് പിന്തുണ നല്‍കുന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending