Connect with us

kerala

മരുന്നുകള്‍ക്ക് പൊന്നുവില

ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃതവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ മരുന്നുകള്‍ക്ക് അടിക്കടി വില കൂട്ടിയത്. മൂന്നുമാസത്തിനിടെ വിലയുടെ എട്ട് മുതല്‍ 22 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്ക്.

Published

on

വിപണിയിലെ മാറ്റത്തിനനുസരിച്ച് അവശ്യമരുന്നുകളുടെ വിലയിലുണ്ടാവുന്ന വര്‍ധന നിത്യരോഗികള്‍ക്ക് ദുരിതമാവുന്നു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃതവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ മരുന്നുകള്‍ക്ക് അടിക്കടി വില കൂട്ടിയത്. മൂന്നുമാസത്തിനിടെ വിലയുടെ എട്ട് മുതല്‍ 22 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്ക്. ഇതോടെ നിത്യരോഗികളാണ് ദുരിതത്തിലായത്. മാസം വലിയൊരു സംഖ്യ മരുന്നിനത്തില്‍ അധികമായി കണ്ടെത്തേണ്ടിവരും. ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവക്കുള്ള മരുന്നുകളുടെ വില 20 ശതമാനം വരെ കൂടിയിട്ടുണ്ട്. കുപ്പിമരുന്നുകള്‍, തുള്ളിമരുന്നുകള്‍ എന്നിവക്കും വില 40 ശതമാനം വരെ കൂടി. ചികിത്സാ ഉപകരണങ്ങളില്‍ 10 മുതല്‍ 60 ശതമാനം വരെയാണ് വര്‍ധന. വിലനിയന്ത്രണത്തില്‍ നിന്ന് ഈയിടെ പുറത്തായ 19 ഇന അവശ്യമരുന്നുകള്‍ക്ക് ഇപ്പോള്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്. വാര്‍ഷിക മൊത്ത വില സൂചികയുടെ മാറ്റത്തിനനുസരിച്ച് വില കൂട്ടാന്‍ മരുന്നുകമ്പനികള്‍ക്ക് നല്‍കിയ അനുമതിയും വിലക്കയറ്റത്തിന് കാരണമായി.

കോവിഡ് പ്രതിസന്ധി കാരണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ കുറവും വിലയില്‍ വര്‍ധനവും ഉണ്ടായെന്നാണ് ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഐ.ഡി.എം.എ) വിശദീകരിക്കുന്നത്. ഇവരുടെ കണക്കനുസരിച്ച് വിവിധ അസംസ്‌കൃത വസ്തുക്കള്‍ക്ക് 13 മുതല്‍ 130 ശതമാനം വരെ വിലകൂടിയിട്ടുണ്ട്. മരുന്നുനിര്‍മാണ സാമഗ്രികള്‍ക്ക് 18 മുതല്‍ 262 ശതമാനം വരെ വിലക്കയറ്റമുണ്ടായി. ഇതനുസരിച്ച് പാരസെറ്റാമോള്‍ അടക്കമുള്ള അടിസ്ഥാന മരുന്നുകള്‍ക്കുവരെ ഇരട്ടിയിലധികം വില കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുനിര്‍മാണത്തിനുള്ള ഗ്ലിസറിന്‍, പ്രോപ്പൈലിന്‍ ഗ്ലൈസോള്‍, സോള്‍വെറ്റ് തുടങ്ങിയവയുടെ വില വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി. പെന്‍സിലിന്‍ മരുന്നുകളുടെ വിലയില്‍ ഇരട്ടിയോളമാണ് വിലക്കയറ്റം.

നേരത്തെ ചില അവശ്യമരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുറച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, കോവിഡ്, ക്ഷയം, പ്രമേഹം, എച്ച്.ഐ.വി തുടങ്ങിയവക്കുള്ള മരുന്നിന്റെ വില 20 ശതമാനം മുതല്‍ 70 ശതമാനം വരെ കുറച്ചിരുന്നു. എന്നാല്‍ വിവിധ കമ്പനികള്‍ മരുന്നുകള്‍ രൂപമാറ്റം നടത്തി വിലക്കുറവിനെ ചെറുത്തതിനാല്‍ പലര്‍ക്കും ആ ഗുണം ലഭിച്ചിരുന്നില്ല. വിലനിയന്ത്രണം നീക്കിയതോടെ പല കമ്പനികളും മരുന്നുകളുടെ വില 40 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അസംസ്‌കൃത വസ്തുക്കളുടെ പേരില്‍ അടിക്കടി വില ഉയര്‍ത്തുന്നത്. മരുന്നിന്റെ വിലക്കയറ്റം മൂലം സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള മരുന്നുകളുടെ എസ്റ്റിമേറ്റില്‍ വലിയ വര്‍ധനയാണ് ഉണ്ടാവുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം

ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

Published

on

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.

വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.

ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.

Continue Reading

kerala

അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Published

on

പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്‍കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.

രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.

Continue Reading

Trending