Connect with us

kerala

തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ നവീകരണത്തിന് ഒരുക്കം

ഇതോടപ്പം തന്നെ കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ലിഫ്റ്റിന്റെ നിർമാണം പൂർത്തീകരിക്കും

Published

on

മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. അമൃത് ഭാരത് പദ്ധതിയിലൂടെ പൊന്നാനി ലോക്സഭ മണ്ഡലത്തിലെ മൂന്ന് പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നീ റെയിൽവേ സ്റ്റേഷനുകളാണ് പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏകദേശം 26.5 കോടി രൂപയാണ് ഈ പദ്ധതിക്കായി റെയിൽവേ വകയിരുത്തിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതോടെ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ തന്നെ മാറും. തിരൂർ റെയിൽവേ സ്റ്റേഷനിൽ സെക്കന്റ്‌ എൻട്രിയിൽ പാർക്കിംഗ് ഏരിയ വികസനം, ഒന്നാം പ്ലാറ്റ്ഫോം നവീകരണം, പ്ലാറ്റ്ഫോമുകളിൽ ഷെൽട്ടറുകൾ സ്ഥാപിക്കൽ, റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം, പാർക്കിംഗ് ഏരിയകളിൽ റൂഫുകളുടെ നിർമ്മാണം, സ്റ്റേഷന്റെ മുൻവശവും പരിസരവും നവീകരിക്കൽ തുടങ്ങിയ പദ്ധതികളും കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ സർക്കുലേറ്റിങ് ഏരിയ വികസനം, പാർക്കിംഗ് ഏരിയ വികസനം, പ്ലാറ്റ് ഫോമുകളിൽ മിനി ഷെൽട്ടറുകൾ സ്ഥാപിക്കൽ , ടോയ്ലറ്റുകൾ നിർമാണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.

ഇതോടപ്പം തന്നെ കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ലിഫ്റ്റിന്റെ നിർമാണം പൂർത്തീകരിക്കും. പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവ്വഹിക്കുന്നതാണ്. ഇതൊടാനുബന്ധിച്ചു മലപ്പുറം ജില്ലാ തല ചടങ്ങ് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും.

പദ്ധതി നടപ്പിലാക്കുന്നതോടെ ഈ സ്റ്റേഷനുകളിലെ നിലവിലുള്ള ആവശ്യങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ സാധിക്കും. പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതി അനുവദിച്ച റെയിൽവേ മന്ത്രിക്കും റെയിൽവേ വകുപ്പിനും നന്ദി രേഖപ്പെടുത്തുന്നു അതോടപ്പം തന്നെ മണ്ഡലത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി റെയിൽവേ വകുപ്പിനോട് ആവശ്യം ഉന്നയിക്കുന്നതാണ്.

അതോടപ്പം ട്രെയിൻ സ്റ്റോപ്പുകളുടെ കാര്യത്തിൽ റെയിൽവേ ജില്ലയോട് തുടരുന്ന സമീപനം തിരുത്തണം. വന്ദേ ഭാരത്, രാജധാനി ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending