Connect with us

More

ഇരട്ടദുരന്തത്തില്‍ നടുങ്ങി ഫിലിപ്പീന്‍സ്; ചുഴലിക്കാറ്റില്‍ മരണം 200: തീപിടിത്തം 37 മരണം

Published

on

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിലും മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 ആയി. 144 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. മിന്‍ഡനാവോ ദ്വീപില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടെമ്പിന്‍ ചുഴലിക്കാറ്റിലും കനത്ത മഴയിലും ഒരു മലയോരഗ്രാമം പൂര്‍ണമായും തകര്‍ന്നു. നാല്‍പതിനായിരത്തിലേറെ പേരെ പുനരവധിവാസ ക്യാമ്പുകളിലേക്ക് മാറ്റി. എഴുതിപതിനായിരത്തിലേറെ പേര്‍ ചുഴലിക്കാറ്റില്‍ കെടുതി അനുഭവിക്കുന്നുണ്ടെന്ന് റെഡ്‌ക്രോസും റെഡ്ക്രസന്റ് സൊസൈറ്റീസും പറയുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. മിന്‍ഡനാവോയുടെ വടക്കന്‍ മേഖലയില്‍ മാത്രം 135 പേര്‍ മരിക്കുകയും 72 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മലയോര ഗ്രാമമായ ഡലാമ ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ ഒന്നും അവശേഷിക്കുന്നില്ല. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരകവിഞ്ഞൊഴുകിയ നദിയില്‍നിന്ന് ഇന്നലെ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചു. മരണം ഇനിയും ഉയര്‍ന്നേക്കും.

അതേ സമയം ഫിലിപ്പീന്‍സിലെ ദെബൗ നഗരത്തില്‍ ഷോപ്പിങ് മാളിലുണ്ടായ തിപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ഒരു അമേരിക്കന്‍ കമ്പനിയുടെ കോള്‍ സെന്റര്‍ ജീവനക്കാരും മരിച്ചവരില്‍ പെടും. മാളിന്റെ നാലാം നിലയില്‍നിന്നാണ് തീപടര്‍ന്നത്.

മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററില്‍ കുടുങ്ങിയവരാണ് ഏറെയും മരിച്ചത്. കെട്ടിടത്തില്‍ കുടുങ്ങിയവരില്‍ ആരും രക്ഷിപ്പെട്ടിട്ടില്ലെന്നാണ് വിവരം. തടി ഉല്‍പന്നങ്ങളും തുണിയും വില്‍ക്കുന്ന സ്ഥലത്തുനിന്ന് പടര്‍ന്നുപിടിച്ച തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി എസ്എസ്‌ഐയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പൂര്‍ണമായും കത്തിനശിച്ചു.

കുറഞ്ഞ വേതനവും ശക്തമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കാരണം അന്താരാഷ്ട്ര കമ്പനികളെല്ലാം കസ്റ്റമര്‍ കോള്‍ സെന്ററുകള്‍ ഏറെയും സ്ഥാപിക്കുന്നത് ഫിലിപ്പീന്‍സിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും വെന്റിലേഷന്‍ സൗകര്യമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
തെക്കന്‍ ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ നഗരമാണ് ദെബൗ. ഇരുപത് വര്‍ഷത്തോളം പ്രസിഡന്റ് ഡ്യുടര്‍ട്ടെയായിരുന്നു ദെബൗ മേയര്‍. അദ്ദേഹത്തിനുശേഷം മകളാണ് നഗരത്തിന്റെ മേയര്‍. മകന്‍ വൈസ് മേയറുമാണ്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending